ഗ്രൂപ്പില്‍ ഒന്നാമത്, അലസമായി കളിച്ച് ഇംഗ്ലണ്ട്; സമനില പിടിച്ച് ഡെന്‍മാര്‍ക്ക്

യൂറോ കപ്പില്‍ ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഹാരികെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം, ഫിലി ഫോഡന്‍, സാക തുടങ്ങിയ താരനിരയുമായി ഇറങ്ങിയിട്ടും ഇംഗ്ലണ്ടിന് ഡെന്‍മാര്‍ക്കിനെതിരെ കൂടുതല്‍ ഗോളടിക്കാനായില്ല. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് ഡെന്‍മാര്‍ക്ക് 93 മിനിറ്റ് പൂര്‍ത്തിയാക്കിയത്. 18-ാം മിനിറ്റില്‍ ഹാരി കെയ്നിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരേ 34-ാം മിനിറ്റില്‍ മോര്‍ട്ടന്‍ ഹ്യൂല്‍മണ്‍ഡ് നേടിയ ഗോളില്‍ ഡെന്‍മാര്‍ക്ക് ഒപ്പം പിടിക്കുകയായിരുന്നു. മത്സരത്തില്‍ പന്തിന്മേലും ഗോളിലേക്കുള്ള ഷോട്ടുകളിലും ഡെന്‍മാര്‍ക്കിനായിരുന്നു ആധിപത്യം. സമനിലയോടെ ഗ്രൂപ്പ് സിയില്‍ നാല് പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടു പോയന്റ് വീതമുള്ള ഡെന്‍മാര്‍ക്കും സ്ലൊവേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇതോടെ സി ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലെത്തുന്ന ടീമുകളെ തീരുമാനിക്കാന്‍ അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ നിര്‍ണായകമായി.

സ്ലൊവേനിയക്കെതിരേ സമനിലയില്‍ കലാശിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഡെന്‍മാര്‍ക്ക് സ്റ്റാര്‍ട്ടിങ് ഇലവനെ ഇറക്കിയത്. അലക്സാണ്ടര്‍ ബായ്ക്ക് പകരം യോക്കിം മെയ്ലെ ആദ്യ ഇലവനിലെത്തി. സെര്‍ബിയക്കെതിരേ വിജയം നേടിയ അതേ ടീമുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആദ്യ മത്സരത്തിലേതിനു സമാനമായി തുടക്കത്തില്‍ താളംകണ്ടെത്താന്‍ ഇംഗ്ലീഷ് ടീം ബുദ്ധിമുട്ടി. ഇംഗ്ലണ്ടിന്റെ യുവ താരം ജൂഡ് ബെല്ലിങ്ങാമിനെ കളിക്കാന്‍ വിടാതെ പൂട്ടിയ ഡെന്‍മാര്‍ക്ക് തന്ത്രം ഫലംകണ്ടു. ഈ തക്കത്തില്‍ ഫോഡന്‍ കളിച്ചെങ്കിലും ഗോളിലേക്കെത്തിയില്ല.

18-ാം മിനിറ്റില്‍ ഡെന്‍മാര്‍ക് സഹതാരത്തിന്റെ മൈനസ് പാസ് നിയന്ത്രിക്കുന്നതില്‍ വിക്ടര്‍ ക്രിസ്റ്റ്യന്‍സന്‍ വരുത്തിയ പിഴവ് മുതലെടുത്ത് ഓടിവന്ന് പന്ത് റാഞ്ചിയ കൈല്‍ വാക്കറുടെ ഇടപെടലാണ് ഗോളിന് വഴിയൊരുക്കിയത്. വാക്കറുടെ മുന്നേറ്റത്തില്‍ ഡാനിഷ് പ്രതിരോധം ചിതറിപ്പോയി. വാക്കര്‍ നല്‍കിയ പന്ത് ബുക്കായോ സാക്ക ടാപ് ചെയ്ത് നീട്ടിയത് ഹാരി കെയ്നിന്റെ കാലിലേക്ക്. കെയ്ന്‍ പന്ത് അനായാസം വലയിലെത്തിച്ചു.

ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച ഡെന്‍മാര്‍ക് 34-ാം മിനിറ്റില്‍ മറുപടി ഗോളുമായെത്തി. ത്രോ ഇന്‍ ചെയ്യുന്നതിനിടെ പന്ത് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ പിഴവാണ് ഗോളിന് വഴിവെച്ചത്. പന്ത് പിടിച്ചെടുത്ത വിക്ടര്‍ ക്രിസ്റ്റ്യന്‍സന്‍ അത് മോര്‍ട്ടന്‍ ഹ്യുല്‍മണ്‍ഡിന് നീട്ടി. 30 വാര അകലെനിന്നുള്ള ഹ്യുല്‍മണ്‍ഡിന്റെ കിടിലന്‍ ഷോട്ട് പോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. ഈ ഷോട്ട് പ്രതീക്ഷിക്കാതിരുന്ന ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡിന്റെ നെടുനീളന്‍ ഡൈവിനും പന്തിനെ തടയാനായില്ല. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഡെന്‍മാര്‍ക്ക് തുടര്‍ച്ചയായി ഇംഗ്ലണ്ട് ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഇംഗ്ലീഷ് കീപ്പര്‍ പിക്ഫോര്‍ഡിന്റെ തകര്‍പ്പന്‍ സേവുകള്‍ ഗ്യാലറികളെ ഇളക്കുന്നതിനൊപ്പം ഇംഗ്ലണ്ടിനെയും കാത്തു.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
  • May 12, 2026

മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്