ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ

മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ കൊടുമുടിയേറാനുള്ളതാണ്. എന്നാല്‍ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ആശങ്കകളേറെയുണ്ട്. ആശങ്കകളേറ്റുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമായും കാണികള്‍ ചൂണ്ടിക്കാട്ടുന്നത് മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതലും മത്സരങ്ങള്‍ കാണാന്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്കുള്ള യാത്രാ പ്രശ്‌നങ്ങളുമാണ്. മൂന്ന് ആതിഥേയ രാജ്യങ്ങളിലെ കായിക ഭരണ സമിതികളോടും ഫിഫക്ക് മുമ്പാകെ ഓരോ രാജ്യത്ത് നിന്നുമുള്ള ആരാധകര്‍ ഇത്തരം പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങളും ഫുട്‌ബോള്‍ ലോക കപ്പിന്റെ ശോഭ കെടുത്താന്‍തക്ക പ്രശ്‌നമായി മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക കപ്പില്‍ ഇറാന്റെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിച്ചുവെന്നും ഇറാന്‍ ടീം മത്സരങ്ങള്‍ക്ക് എത്തുമെന്നുമാണ് ഫിഫ മേധാവി ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇറാന്‍ സംഘം യുഎസ് സുരക്ഷാ സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാച്ച് ടിക്കറ്റുകളുടെ അമിത വില

മാച്ച് ടിക്കറ്റുകളുടെ അമിത വിലയാണ് ഇത്തവണത്തെ ലോക കപ്പില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്ന സുപ്രധാന പ്രശ്‌നം. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ആരാധകര്‍ പ്രധാന മാച്ചുകള്‍ നടക്കുന്ന യുഎസ് നഗരങ്ങളിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ടിക്കറ്റുകളുടെ അമിത വിലക്കയറ്റം കാരണം ഭൂരിപക്ഷം ആളുകളും ഇവിടെയുള്ള ഔദ്യോഗിക ഫാന്‍ ഫെസ്റ്റിവലുകളില്‍ തങ്ങളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിക്കിതിരക്കുകയാണ്. ഇത്തരം കേന്ദ്രങ്ങള്‍ വഴി കിഴിവില്‍ ടിക്കറ്റുകള്‍ കരസ്ഥമാക്കാനോ അല്ലെങ്കില്‍ ഒദ്യോഗിക ആരാധകരായി ഗ്യാലറികള്‍ കയറിപ്പറ്റാനോ ശ്രമിക്കുകയാണ് പലരും.

യുഎസില്‍ ടിക്കറ്റ് ഒന്നിച്ചെടുത്ത് മറിച്ചുവില്‍പ്പന നടത്തുന്നത് നിയന്ത്രിക്കാന്‍ ഫിഫക്ക് സാധിക്കാത്തതും ടിക്കറ്റുകളുടെ അമിത വിലക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അനിയന്ത്രിതമായ പുനര്‍വില്‍പ്പന വിപണികള്‍ കാരണം ഫൈനല്‍ മത്സരത്തിന്റെയടക്കം ചില ടിക്കറ്റുകള്‍ക്ക് രണ്ട് മില്യണ്‍ ഡോളര്‍ വരെ വില വര്‍ധിച്ചതായി ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാധകര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കള്‍, ഫുട്‌ബോള്‍ വിദഗ്ധര്‍ തുടങ്ങിയവരില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ഇത്തരം പ്രവണതകള്‍. ആതിഥ്യം വഹിക്കുന്ന നഗരങ്ങളിലെ ഭരണകര്‍ത്താക്കളുടെ തീരുമാനപ്രകാരം ഫാന്‍ ഫെസ്റ്റിവലുകള്‍ക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്നത് വന്‍ ഹിറ്റാകുകയാണ്.അമിത വില കാരണം കാണികള്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നതാണ് ഇതിന് കാരണം.

അത്യാധുനിക സാങ്കേതിക വിദ്യകളിലുള്ള സൗണ്ട്, ലൈറ്റ് സിസ്റ്റത്തിന്റെ അകമ്പടിയില്‍ വലിയ സ്‌ക്രീനുകളില്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫാന്‍ ഫെസ്റ്റിവലുകളിലും വലിയ ആരാധക തിരക്കാണ് അനുഭവപ്പെടുന്നത്.

Related Posts

‘മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും, എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണം’; കെ സുധാകരൻ
  • May 12, 2026

കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉണ്ടായെക്കുമെന്ന് കെ സുധാകരൻ. എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണം എന്നാണ് നിലപാട്. നടക്കാൻ പോകുന്നത് നിർണായക ചർച്ചയാണ്. എന്റെ അഭിപ്രായവും നിലപാടും കൃത്യമാണ്. അഭിപ്രായം മാധ്യമങ്ങളോട് പറയാനില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം…

Continue reading
ബാഴ്‌സയുടെ ആഘോഷത്തില്‍ പലസ്തീന്‍ പതാകയേന്തി ലാമീന്‍ യമാല്‍; സോഷ്യല്‍ മീഡിയയില്‍ ‘കൈയ്യടി’
  • May 12, 2026

29-ാം തവണയും ലാ ലിഗ കിരീടം ചൂടിയ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ആഘോഷ പരിപാടികള്‍ക്കിടെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൗമാരതാരം ലാമിന്‍ യമാല്‍. പലസ്തീന്‍ പതാകയേന്തിയാണ് അദ്ദേഹം തുറന്ന വാഹനത്തില്‍ സഹ താരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറാലയതോടെ സാമൂഹിക…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിജയ്‌യുടെത് ‘സുനാമി ജാതകം’ വലിയ വിജയങ്ങൾ ഇനിയും കൈവരിക്കും!; വിജയ്‌യുടെ ജ്യോത്സ്യൻ ഇനി ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

വിജയ്‌യുടെത് ‘സുനാമി ജാതകം’ വലിയ വിജയങ്ങൾ ഇനിയും കൈവരിക്കും!; വിജയ്‌യുടെ ജ്യോത്സ്യൻ ഇനി ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

മുഖ്യമന്ത്രി ചർച്ച: പ്രതിഷേധങ്ങൾ ആസൂത്രിതം, ലക്ഷ്യം ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക: മുതിർന്ന നേതാക്കൾ

മുഖ്യമന്ത്രി ചർച്ച: പ്രതിഷേധങ്ങൾ ആസൂത്രിതം, ലക്ഷ്യം ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക: മുതിർന്ന നേതാക്കൾ

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ; കോടതിയിൽ പോകും വഴി യാദൃശ്ചികമായി ഇറങ്ങിയത്, പുസ്തകമെഴുതാനെന്ന് വിശദീകരണം

പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ; കോടതിയിൽ പോകും വഴി യാദൃശ്ചികമായി ഇറങ്ങിയത്, പുസ്തകമെഴുതാനെന്ന് വിശദീകരണം

ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ

ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ