ഷോ സ്റ്റീലറാകുന്ന വില്ലന്‍, തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍, പൊട്ടിച്ചിരിപ്പിക്കുന്ന അച്ഛന്‍; എന്തും ഭദ്രം; നരേന്ദ്രപ്രസാദിനെ ഓര്‍ക്കുമ്പോള്‍…

നടന്‍ ആര്‍ നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നടന്‍ എന്നതിനപ്പുറം നാടകപ്രവര്‍ത്തകനും സാഹിത്യനിരൂപകനും തലമുറകളെ പ്രചോദിപ്പിച്ച അധ്യാപകനുമായിരുന്നു നരേന്ദ്രപ്രസാദ്. മൂന്നരപ്പതിറ്റാണ്ട് മലയാളത്തിന്റെ സാഹിത്യ, സാസ്‌കാരിക മേഖലയിലെ സജീവസാന്നിധ്യമായിരുന്നു നരേന്ദ്രപ്രസാദ്. (actor narendra prasad death anniversary)

അക്ഷരാര്‍ത്ഥത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ആര്‍ നരേന്ദ്രപ്രസാദ്. അധ്യാപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, സാഹിത്യനിരൂപകന്‍, ചലച്ചിത്ര അഭിനേതാവ് തുടങ്ങി പലപല റോളുകളില്‍ വേരോടി നരേന്ദ്രപ്രസാദിന്റെ ജീവിതം. കോളജ് അധ്യാപകനായിരിക്കെ, എണ്‍പതുകളിലാണ് നാടകരംഗത്ത് നരേന്ദ്രപ്രസാദ് സജീവമാകുന്നത്. നാട്യഗൃഹം എന്ന നാടകവേദി സ്ഥാപിച്ച് നാടകസങ്കല്‍പങ്ങളെ മാറ്റിയെഴുതി. 1981-ല്‍ നാട്യഗൃഹം അവതരിപ്പിച്ച സൗപര്‍ണിക ആധുനിക നാടകവേദിയിലെ ദിശാസൂചകമായി. മലയാളത്തിന് നാട്യഗൃഹം നല്‍കിയ സംഭാവനയാണ് ചൊല്‍ക്കാഴ്ച എന്ന പോയട്രി തിയറ്റര്‍.

1989ല്‍ ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന സിനിമയിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ അഭ്രപാളിയിലെ അരങ്ങേറ്റം. നായകനെ വെല്ലുന്ന വില്ലന്‍ കഥാപാത്രങ്ങളായും വാത്സല്യനിധിയായ അച്ഛനായും തന്ത്രശാലിയായ രാഷ്ട്രീയക്കാരനായുമെല്ലാം അരങ്ങുതകര്‍ത്തു. നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങളും തനിക്ക് അനായാസം വഴങ്ങുമെന്നും തെളിയിച്ചു.

തലസ്ഥാനത്തിലെ പരമേശ്വരനും ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദയും ആറാം തമ്പുരാനിലെ കുളപ്പുള്ളി അപ്പനും മേലേപ്പറമ്പില്‍ ആണ്‍വീടിലെ ത്രിവിക്രമന്‍പിള്ളയും ആലഞ്ചേരി തമ്പ്രാക്കളിലെ ചന്ദ്രപ്പന്‍ ഗുരുക്കളും പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാതിരിപ്പാടുമെല്ലാം നരേന്ദ്ര പ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങളില്‍ ചിലതു മാത്രമാണ്. പൈതൃകത്തിലെ വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം നേടി. പതിനാല് വര്‍ഷങ്ങളിലായി നൂറ്റി ഇരുപതിലേറെ സിനിമകളാണ് അദ്ദേഹം ചെയ്തത്.

Related Posts

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ
  • May 21, 2026

700 ൽ അധികം ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ 200 ഓളം രംഗങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് ഫൈറ്റ് മാസ്റ്റർ ത്യാഗരാജനാണ്. രാവണപ്രഭു, വരവേൽപ്പ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ചില സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മോഹൻലാലാണ്. പുലിമുരുകൻ, മലൈക്കോട്ടൈ…

Continue reading
വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍
  • May 21, 2026

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. (mohanlal- jeethu joseph movie Drishyam 3 release today) ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും