‘ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തതിന്റെ നാള്‍വഴി പറയാമോ?’

2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും ഇല്ലായിരുന്നുവെന്ന യുഡിഎഫ് അവകാശവാദം തെറ്റെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. 2015 ഡിസംബറില്‍ ആറ് മുതല്‍ 11 മാസം വരെ ക്ഷേമപെന്‍ഷന്‍ കുടിശികയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് കൂടാതെ യുഡിഎഫ് കാലത്ത് ഈ കുടിശികയെല്ലാം തീര്‍ത്തതിന്റെ നാള്‍ വഴി യുഡിഎഫ് നേതാക്കള്‍ക്ക് പറയാമോ എന്ന് തോമസ് ഐസക് വെല്ലുവിളിച്ചു. ഇതിനായി സര്‍ക്കാര്‍ പണം അനുവദിച്ചതിന്റെ ഉത്തരവ് കാണിക്കാമോ എന്നും തോമസ് ഐസക് ചോദിച്ചു.

യുഡിഎഫ് കാലത്ത് 2014 സെപ്റ്റംബര്‍ മുതലുളള ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തതിന്റെ നാള്‍വഴി പറയാനാണ് വെല്ലുവിളി. കുടിശിക തീര്‍ക്കാന്‍ ധന വകുപ്പ് പണം അനുവദിച്ചതിന്റെ ഉത്തരവിന്റെ നമ്പരും തീയതിയുമെങ്കിലും പറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. 2014 ഓഗസ്റ്റില്‍ ഓണം പ്രമാണിച്ച് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ച തുകയെത്രയെന്നും യുഡിഎഫ് പറയണമെന്ന് തോമസ് ഐസക് വെല്ലുവിളിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെല്ലുവിളി.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

2011-16-ലെ യുഡിഎഫിന്റെ ദുര്‍ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വല്ലാതെ പാടുപെടുകയാണ് യുഡിഎഫ് നേതാക്കള്‍. പെന്‍ഷന്‍ വിതരണത്തിന് ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതിരുന്ന കാലം. വര്‍ഷം ഇത്രയും കഴിഞ്ഞപ്പോള്‍, ആ ഓര്‍മ്മകള്‍ ജനം മറന്നുകഴിഞ്ഞുവെന്ന ധാരണയില്‍ എന്തൊക്കെ’ അഭ്യാസങ്ങളാണ് അവര്‍ കാട്ടിക്കുട്ടുന്നത്? കേരളജനത ഒരിക്കലും മറക്കാത്ത കെടുകാര്യസ്ഥതയുടെയും അലംഭാവത്തിന്റെയും നാളുകളാണത്. എന്തെല്ലാം നാടകങ്ങളായിരുന്നു അന്നും.
ചിത്രം ഒന്നിലെ വാര്‍ത്ത നോക്കൂ. വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ. ‘എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കിയ ശേഷമേ ശമ്പളം വാങ്ങൂ എന്ന് മുഖ്യമന്ത്രി’. 2015 ഡിസംബര്‍ 23ന്റെ കാബിനറ്റ് കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടാണ്. ഒരു യുഡിഎഫ് നേതാവിന്റെ പതിവ് ഗിമ്മിക്ക്. ക്ഷേമപെന്‍ഷന്‍ കൊടുത്തിട്ടേ താന്‍ ശംബളം വാങ്ങൂ പോലും!

ഈ നാടകം കളിക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായി? എത്ര മാസത്തെ പെന്‍ഷന്‍ കുടിശിക വന്നപ്പോഴാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ഈ നാടകം കളിക്കേണ്ടി വന്നത്? 2015 ഡിസംബര്‍ 23 നാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെ പറഞ്ഞത്. 2016 മെയ് 25-ന് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. അതായത്, മേല്‍പ്പറഞ്ഞ പ്രസ്താവന നടത്തിയ ശേഷം ഉമ്മന്‍ചാണ്ടി അധികാരത്തിലിരുന്നത് 154 ദിവസങ്ങള്‍.
ഇതിനിടയില്‍ എത്രമാസത്തെ കുടിശിക എന്നു കൊടുത്തു, കൊടുത്തത് തന്നെ എത്രപേര്‍ക്ക് കിട്ടി.
ഈ രണ്ടുചോദ്യങ്ങള്‍ക്കാണ് യുഡിഎഫുകാര്‍ മറുപടി പറയേണ്ടത്.
ആദ്യം എത്ര മാസത്തെ കുടിശിക ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തത വേണം. നാം ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞതായി ഇങ്ങനെയൊരു വാചകം കാണാം. ”ആറു മുതല്‍ 11 മാസം വരെ കുടിശികയുണ്ട്”.
അപ്പോള്‍ ഒരു കാര്യം സമ്മതിക്കാം. ക്ഷേമപെന്‍ഷന്‍ ആറു മുതല്‍ 11 മാസം വരെ കുടിശികയുണ്ടെന്ന് ഉമ്മന്‍ചാണ്ടി 2015 ഡിസംബര്‍ 23 ന് പരസ്യമായി സമ്മതിച്ചിരുന്നു. അപ്പോള്‍, പിന്നീടുള്ള ദിവസങ്ങളില്‍ ഈ കുടിശികയും കൊടുക്കണം, തന്മാസത്തെ പെന്‍ഷനും കൊടുക്കണം. അങ്ങനെ കൊടുത്തതിന്റെ വല്ല രേഖയും യുഡിഎഫ് നേതാക്കള്‍ക്ക് ഹാജരാക്കാനുണ്ടോ.


Related Posts

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി
  • May 20, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭ പ്രഖ്യാപിച്ചത്. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും…

Continue reading
വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം
  • May 20, 2026

വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്