‘ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തതിന്റെ നാള്‍വഴി പറയാമോ?’

2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും ഇല്ലായിരുന്നുവെന്ന യുഡിഎഫ് അവകാശവാദം തെറ്റെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. 2015 ഡിസംബറില്‍ ആറ് മുതല്‍ 11 മാസം വരെ ക്ഷേമപെന്‍ഷന്‍ കുടിശികയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് കൂടാതെ യുഡിഎഫ് കാലത്ത് ഈ കുടിശികയെല്ലാം തീര്‍ത്തതിന്റെ നാള്‍ വഴി യുഡിഎഫ് നേതാക്കള്‍ക്ക് പറയാമോ എന്ന് തോമസ് ഐസക് വെല്ലുവിളിച്ചു. ഇതിനായി സര്‍ക്കാര്‍ പണം അനുവദിച്ചതിന്റെ ഉത്തരവ് കാണിക്കാമോ എന്നും തോമസ് ഐസക് ചോദിച്ചു.

യുഡിഎഫ് കാലത്ത് 2014 സെപ്റ്റംബര്‍ മുതലുളള ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തതിന്റെ നാള്‍വഴി പറയാനാണ് വെല്ലുവിളി. കുടിശിക തീര്‍ക്കാന്‍ ധന വകുപ്പ് പണം അനുവദിച്ചതിന്റെ ഉത്തരവിന്റെ നമ്പരും തീയതിയുമെങ്കിലും പറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. 2014 ഓഗസ്റ്റില്‍ ഓണം പ്രമാണിച്ച് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ച തുകയെത്രയെന്നും യുഡിഎഫ് പറയണമെന്ന് തോമസ് ഐസക് വെല്ലുവിളിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെല്ലുവിളി.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

2011-16-ലെ യുഡിഎഫിന്റെ ദുര്‍ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വല്ലാതെ പാടുപെടുകയാണ് യുഡിഎഫ് നേതാക്കള്‍. പെന്‍ഷന്‍ വിതരണത്തിന് ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതിരുന്ന കാലം. വര്‍ഷം ഇത്രയും കഴിഞ്ഞപ്പോള്‍, ആ ഓര്‍മ്മകള്‍ ജനം മറന്നുകഴിഞ്ഞുവെന്ന ധാരണയില്‍ എന്തൊക്കെ’ അഭ്യാസങ്ങളാണ് അവര്‍ കാട്ടിക്കുട്ടുന്നത്? കേരളജനത ഒരിക്കലും മറക്കാത്ത കെടുകാര്യസ്ഥതയുടെയും അലംഭാവത്തിന്റെയും നാളുകളാണത്. എന്തെല്ലാം നാടകങ്ങളായിരുന്നു അന്നും.
ചിത്രം ഒന്നിലെ വാര്‍ത്ത നോക്കൂ. വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ. ‘എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കിയ ശേഷമേ ശമ്പളം വാങ്ങൂ എന്ന് മുഖ്യമന്ത്രി’. 2015 ഡിസംബര്‍ 23ന്റെ കാബിനറ്റ് കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടാണ്. ഒരു യുഡിഎഫ് നേതാവിന്റെ പതിവ് ഗിമ്മിക്ക്. ക്ഷേമപെന്‍ഷന്‍ കൊടുത്തിട്ടേ താന്‍ ശംബളം വാങ്ങൂ പോലും!

ഈ നാടകം കളിക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായി? എത്ര മാസത്തെ പെന്‍ഷന്‍ കുടിശിക വന്നപ്പോഴാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ഈ നാടകം കളിക്കേണ്ടി വന്നത്? 2015 ഡിസംബര്‍ 23 നാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെ പറഞ്ഞത്. 2016 മെയ് 25-ന് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. അതായത്, മേല്‍പ്പറഞ്ഞ പ്രസ്താവന നടത്തിയ ശേഷം ഉമ്മന്‍ചാണ്ടി അധികാരത്തിലിരുന്നത് 154 ദിവസങ്ങള്‍.
ഇതിനിടയില്‍ എത്രമാസത്തെ കുടിശിക എന്നു കൊടുത്തു, കൊടുത്തത് തന്നെ എത്രപേര്‍ക്ക് കിട്ടി.
ഈ രണ്ടുചോദ്യങ്ങള്‍ക്കാണ് യുഡിഎഫുകാര്‍ മറുപടി പറയേണ്ടത്.
ആദ്യം എത്ര മാസത്തെ കുടിശിക ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തത വേണം. നാം ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞതായി ഇങ്ങനെയൊരു വാചകം കാണാം. ”ആറു മുതല്‍ 11 മാസം വരെ കുടിശികയുണ്ട്”.
അപ്പോള്‍ ഒരു കാര്യം സമ്മതിക്കാം. ക്ഷേമപെന്‍ഷന്‍ ആറു മുതല്‍ 11 മാസം വരെ കുടിശികയുണ്ടെന്ന് ഉമ്മന്‍ചാണ്ടി 2015 ഡിസംബര്‍ 23 ന് പരസ്യമായി സമ്മതിച്ചിരുന്നു. അപ്പോള്‍, പിന്നീടുള്ള ദിവസങ്ങളില്‍ ഈ കുടിശികയും കൊടുക്കണം, തന്മാസത്തെ പെന്‍ഷനും കൊടുക്കണം. അങ്ങനെ കൊടുത്തതിന്റെ വല്ല രേഖയും യുഡിഎഫ് നേതാക്കള്‍ക്ക് ഹാജരാക്കാനുണ്ടോ.


Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED