കളിക്കളത്തിലും കലാരംഗത്തും പ്രമുഖൻ; ഇന്ത്യൻ വോളിബോൾ താരം ഡോ.ജോർജ് മാത്യു ഇനി ഓർമ

പാലാ പൈകയിൽ ഡോ.മാത്യു ജെ. പുതിയിടത്തിന്റെയും ഡോ.റോസമ്മ മാത്യുവിന്റെയും പുത്രൻ ഡോക്ടർ ആയത് സ്വാഭാവികം. പക്ഷേ, അദ്ദേഹം കളിക്കളത്തിലും കലാരംഗത്തും കൂടി തിളങ്ങി. പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ വോളിബോൾ കോർട്ടിൽ ഇറങ്ങിയതാണ്. 1973 മുതൽ 76 വരെ കേരള സർവ്വകലാശാലാ ടീമിൽ. 76 ൽ നായകനും. 1975 മുതൽ 80 വരെ സംസ്ഥാന ടീമിൽ, 1981 ൽ പാലായിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വോളിബോൾ ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ.

ഇന്ത്യൻ വോളിബോൾ താരം, പാവപ്പെട്ടവരുടെ ഡോക്ടർ, മിമിക്രി കലാകാരൻ. ഡോ.ജോർജ് മാത്യു മരണത്തിനു കീഴടങ്ങിയപ്പോൾ ഓർമ്മകൾ ഒത്തിരി ബാക്കിയാകുന്നു. മിമിക്രിയിലെ നർമ്മം അദ്ദേഹം ജീവിതത്തിലും പകർത്തി യിരുന്നു. ചെല്ലുന്നിടത്തൊക്കെ മിമിക്രിയും അവതരിപ്പിച്ച് കയ്യടി വാങ്ങുമായിരുന്നു. ഒടുവിൽ എഴുപത്തിരണ്ടു വയസ്സിൽ അദ്ദേഹം യാത്രയായി.

ഡോ.ജോർജ് മാത്യു കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിയായിരിക്കെ തിരുവനന്തപുരത്ത് ഇന്റർ മെഡിക്കൽ കോളജ് യൂത്ത് ഫെസ്റ്റിവലിൽ മിമിക്രിയിൽ ഒന്നാം സമ്മാനം നേടി. ആ മിമിക്രി പിന്നീട് ഒട്ടേറെ വേദികളിൽ ചിരിപടർത്തി. രണ്ടു സെമിനാരികളിലെ വൈദികർ തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ കമ്മന്ററി ഒരു പള്ളി വികാരി പറയുന്ന രീതിയിലായിരുന്നു അവതരണം.

എതിരാളിയെ ഫൗൾ ചെയ്ത അച്ചനെ റഫറിയായ സുപ്രിയേൽ അച്ചൻ പിടികൂടി. ‘ഗുരു വേ അതു ഞാനോ?’ ഫൗൾ ചെയ്ത അച്ചൻ ചോദിച്ചു. ‘അതേ അതു നീ തന്നെ’ എന്നു പറഞ്ഞ സുപ്രിയേൽ അച്ചൻ മഞ്ഞക്കാർഡ് ഉയർത്തി. ഒപ്പം ചോദിച്ചു. നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് മരിച്ചാൽ എന്തു ഫലം?’. തിരുസഭയ്ക്കു ചേരാത്ത ഫൗൾ ആണ് നീ ചെയ്തതെന്ന് റഫറി വിശദീകരിച്ചപ്പോൾ മഞ്ഞകാർഡ് കണ്ട അച്ചൻ പറഞ്ഞു. ‘ഫൗൾ കണക്കിലെടുത്താൽ എന്റെ പിന്നാലെ വരുന്ന അച്ചന്റെ ചെരിപ്പിന്റെ വാർ അഴിക്കാൻ ഞാൻ യോഗ്യനല്ല.’

അപ്പോൾ, ഉയർന്നു പൊങ്ങിയ പന്ത് ഒരു മാലാഖയെപ്പോലെ ആകാശത്തുനിന്നു ഭൂമിയിലേക്ക് പതിക്കുന്നു. ഇതിനിടയ്ക്ക് മറ്റൊരു അച്ചൻ എതിർ ടീമിലെ അച്ചന്റെ ഇടതുകാലിനിട്ടൊരു തൊഴി കൊടുത്തു. തൊഴികൊണ്ട അച്ചൻ പന്ത് തടുക്കുന്നതിനു പകരം തന്റെ വലതുകാൽ ഉയർത്തി നിൽക്കുകയാണ്.’ ഒരു ചെവിട്ടത്ത് അടിക്കുന്നവന് മറ്റേ ചെവിടും കാണിച്ചുകൊടുക്കണം’ എന്ന ദൈവ വചനം അച്ചൻ ഓർത്തുപോയി. പക്ഷേ, ഫൗൾ ചെയ്ത അച്ചൻ അതൊന്നും ശ്രദ്ധിക്കാതെ പന്തുമായി മുന്നേറുകയാണ്.

കർത്താവിന്റെ ഇരുവശത്തും കുരിശിൽ തറച്ച കള്ളന്മാരെപ്പോലെ നിൽക്കുന്ന ഗോൾപോസ്റ്റുകൾക്കിടിയിൽ നിൽക്കുന്ന ഗോളി അച്ചൻ പന്ത് വരുന്നതുകണ്ട് സ്വർഗ്ഗത്തിലേക്കു നോക്കി പ്രാർത്ഥിച്ചു. “കർത്താവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് ഒഴിവാക്കേണമേ?’ പക്ഷേ, പന്ത് വയിൽ കയറി. ഗോൾ…. ഗോളി അച്ചൻ നിരാശനായില്ല. അദ്ദേഹം പറഞ്ഞു. ‘എങ്കിലും എന്റെ ഇഷ്ടമല്ല; അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.’

എസ്. ഗോപിനാഥ്, അബ്ദുൽ റസാഖ്, ജോൺസൺ ജേക്കബ്, ഡോ.ജോർജ് മാത്യു. 1980 കളുടെ തുടക്കത്തിൽ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം ഇവരായിരുന്നു. ജോസ് ജോർജിനും ജിമ്മി ജോർജിനുമൊപ്പം കളിച്ച ഗോപിനാഥ് അടുത്ത തലമുറയോട് ചേരുകയായിരുന്നു. പക്ഷേ, കേരള സർവകലാശാലാ ടീമിൽ ജോസ് ജോർജും ജിമ്മി ജോർജും ബ്ലെസൻ ജോർജുമൊക്കെ ജോർജ് മാത്യുവിനൊപ്പമുണ്ടായിരുന്നു. എൻ.ഗോപിനാഥ് എന്ന പ്രഗൽഭനായ പരിശീലകൻ്റെ കീഴിൽ അവർ അഖിലേന്ത്യാ ചാംപ്യൻമാരായി.

ഉദയകുമാറും എൻ.സി.ചാക്കോയും ഡാനിക്കുട്ടി ഡേവിഡുമൊക്കെയുണ്ടായിരുന്ന അടുത്ത തലമുറ എത്തിയപ്പോൾ ജോർജ് മാത്യു മത്സരംഗം വിട്ട് ചികിത്സയിൽ സജീവമായി. പൈകയിലെ അദ്ദേഹത്തിന്റെ ക്ലിനിക് സാധാരാണക്കാർക്ക് ആശ്രയമായി. പൈകയുടെ സ്വന്തം ഡോക്ടർ ആയി അദ്ദേഹം മാറി. ഒടുവിൽ രോഗത്തിനു കീഴടങ്ങി. ജെസിയാണ് ജോർജിന്റെ ഭാര്യ. മകൾ.ഡോ.റോസു.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
  • May 12, 2026

മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

Continue reading

You Missed

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും