കോർപറേഷൻ പണിക്കാരെ പോലെയെത്തി; നടപ്പാത കുഴിച്ച് പൊന്നുംവിലയുള്ള കോപ്പർ കേബിളുകൾ തുരന്നെടുത്തു; മുംബൈയെ ഞെട്ടിച്ച കൊള്ള

മുംബൈയിൽ ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ്റെ കോപ്പർ കേബിളുകൾ മോഷണം പോയി. കിലോയ്ക്ക് 845 രൂപ വിലയുള്ള കോപ്പറാണ് മോഷ്ടിച്ചത്. സംഭവത്തിൽ അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് ലക്ഷത്തോളം രൂപയുടെ കോപ്പർ മോഷ്ടിച്ചെന്നാണ് വിവരം.

കിങ്സ് സർക്കിൾ, ദാദർ ടിടി സർക്കിൾ മേഖലകളിൽ താമസിക്കുന്നവർ ബ്രിഹാൻ മുംബൈ കോർപറേഷനിൽ പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ താമസ സ്ഥലം ഉൾപ്പെടുന്ന ദ്വീപിലെ മൂന്ന് മീറ്ററോളം വീതിയുള്ള നടപ്പാതയിൽ മണ്ണ് മാന്തി ഇട്ടത് കണ്ടാണ് നാട്ടുകാർ പരാതിയുമായി എത്തിയത്.

രണ്ടാഴ്ചയോളം മുനിസിപ്പൽ ജീവനക്കാർ ഈ നടപ്പാത കുഴിച്ച് പണി നടത്തിയ ശേഷം മണ്ണിട്ട് മൂടിയിരുന്നു. തൊട്ടുപിന്നാലെയാണ് വീണ്ടും നടപ്പാത തുരന്നത്. നാട്ടുകാർ പരാതിയുമായി വന്നതിന് പിന്നാലെ കോർപറേഷൻ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അപ്പോഴാണ് ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന കേബിളുകളിൽ നിന്ന് കോപ്പർ കേബിളുകൾ മോഷ്ടിക്കപ്പെട്ടെന്ന് മനസിലായത്.

രാത്രി 11 മണിക്ക് ശേഷമാണ് മോഷ്ടാക്കൾ നടപ്പാത കുഴിച്ച് കോപ്പർ കേബിളുകൾ മോഷ്ടിച്ചത്. പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎല്ലിൻ്റെ കേബിളുകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എംടിഎൻഎല്ലിൻ്റെ 400 ഓളം ടെലിഫോൺ ലൈനുകൾ തകരാറിലായി. 105 മീറ്റർ നീളത്തിൽ കോപ്പർ കേബിളുകൾ മോഷ്ടിക്കപ്പെട്ടുവെന്നാണ് എംടിഎൻഎല്ലിൻ്റെ കണക്ക്.

കേസിലെ പ്രതികളെ പിടികൂടാനായി പൊലീസ് ഇതേ പ്രദേശത്ത് കെണിയൊരുക്കി കാത്തുനിന്നു. ഞായറാഴ്ച സ്വകാര്യ കാറുകളിലാണ് പൊലീസ് സ്ഥലത്ത് ഒളിച്ചുനിന്നത്. പ്രതികളിലൊരാൾ എംടിഎൻഎല്ലിനായി കോപ്പർ കേബിളുകൾ സ്ഥാപിച്ച കരാറുകാരൻ്റെ ജീവനക്കാരനായിരുന്നു. ഇയാളടക്കമുള്ള പ്രതികൾ സ്ഥലത്ത് പണി തുടങ്ങിയതിന് പിന്നാലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

നടപ്പാതയിൽ ചെറിയ ചെറിയ ഭാഗങ്ങളായാണ് പ്രതികൾ ഓരോ ദിവസവും കുഴിച്ചുകൊണ്ടിരുന്നത്. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. അഞ്ച് പേരെ കൊണ്ട് ഇത്രയും ദൂരം കുഴിക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. മുംബൈ കോർപറേഷൻ പരിധിയിൽ നഗരസഭയ്ക്ക് പുറമെ എംഎംആർഡിഎ, മഹാനഗർ ഗ്യാസ്, മുംബൈ മെട്രോ റെയിൽ കോർപറേഷൻ, അദാനി ഇലക്ട്രിസിറ്റി, ടാറ്റ പവർ, ബെസ്റ്റ് തുടങ്ങിയ ഏജൻസികൾ റോഡ് കുഴിച്ച് കേബിളുകൾ സ്ഥാപിക്കാറുണ്ട്.

  • Related Posts

    യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
    • May 25, 2026

    കാസർകോട് പാണലത്ത് ഭർതൃവീട്ടിൽ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. മുഖത്തും കൈയിലും പാടുകളുണ്ട്. ആത്മഹത്യാ ചെയ്ത ദിവസം യുവതിയെ മർദിച്ചിരുന്നുവെന്ന് റിമാൻഡിൽക്കഴിയുന്ന ഭർത്താവ് കെഎ മുഹമ്മദ് ആദിൽ സമ്മതിച്ചു. നഖത്തിന്റെ പാടുകളും ശരീരത്തിലുണ്ട്.…

    Continue reading
    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ
    • May 20, 2026

    കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ അഞ്ച് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

    അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

    മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

    മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

    ‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

    ‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

    കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

    കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

    അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

    അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

    കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

    കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്