ഖത്തറില്‍ സന്ദര്‍ശക വിസകളില്‍ തുടരുന്നവര്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ ഉടന്‍ അവസാനിക്കും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തറില്‍ സന്ദര്‍ശക വിസകളില്‍ തുടരുന്നവര്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ ഉടന്‍ അവസാനിക്കും. ജൂണ്‍ 7 മുതല്‍, എല്ലാത്തരം എന്‍ട്രി വിസകള്‍ക്കുമുള്ള നടപടിക്രമങ്ങള്‍, അംഗീകൃത ചട്ടങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പഴയ രീതിയില്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ( Exemptions granted to those staying in Qatar on visitor visas will end soon)

ഫെബ്രുവരി 28ന് അമേരിക്കന്‍,ഇസ്രായേല്‍ സഖ്യശക്തികള്‍ ഇറാനുനേരെ നടത്തിയ ആക്രമങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ്രാജ്യങ്ങളിലെ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്കും എംബസികള്‍ക്കും നേരെ ഇറാന്‍ വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയത്.ഇതിന് പിന്നാലെ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമപാത അടച്ചത് സന്ദര്‍ശക വിസകളില്‍ രാജ്യത്തെത്തിയവരെ ആശങ്കയിലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവിധ തരം എന്‍ട്രി വിസകളില്‍ ഖത്തറില്‍ എത്തിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചത്.വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിനല്‍കുന്നതിനൊപ്പം,ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ താമസവും അനുവദിച്ചിരുന്നു.എന്നാല്‍,സംഘര്‍ഷ സാധ്യതകള്‍ പൂര്‍ണമായും ഒഴിഞ്ഞില്ലെങ്കിലും വിമാനസര്‍വീസുകള്‍ സാധാരണ നിലയിലായതിനെ തുടര്‍ന്നാണ് ജൂണ്‍ 7 മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള ഇളവുകള്‍ റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.ഇതനുസരിച്ച്, കാലാവധി കഴിഞ്ഞതും അവസാനിക്കാറായതുമായ എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും നല്‍കിയിരുന്ന താല്‍ക്കാലിക ഇളവുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ അവസാനിക്കും.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാര്‍ച്ച് മൂന്നിനായിരുന്നു വിസ കാലാവധി നീട്ടി നല്‍കിക്കൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്. ഈ ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്.ജൂണ്‍ ഏഴു മുതല്‍ രാജ്യത്തെ എല്ലാ സന്ദര്‍ശക വിസകള്‍ക്കും പഴയതുപോലെ സാധാരണ നിയമങ്ങള്‍ ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസ കാലാവധി പുതുക്കുന്നതിനുള്ള ഫീസുകളും ജൂണ്‍ ഏഴിന് ശേഷം മുമ്പത്തെപ്പോലെ തുടരും. രാജ്യത്തുള്ള എല്ലാ താമസക്കാരും സന്ദര്‍ശകരും തങ്ങളുടെ വിസ സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കുകയും പുതുക്കേണ്ടവര്‍ നിശ്ചിത സമയത്തിനകം ആവശ്യമായ ഫീസ് അടച്ച് അത് പുതുക്കുകയും വേണം. അല്ലാത്തപക്ഷം വിസ കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിടാന്‍ തയാറാകണം. നിയമപരമായ ലംഘനങ്ങളും പിഴകളും ഒഴിവാക്കാന്‍ എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Posts

‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്
  • September 3, 2026

അയോധ്യ: സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്. പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കാനാണ് തീരുമാനം. മനുഷ്യ ഇടപെടല്‍ കുറച്ച് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. സംവിധാനം നടപ്പിലാക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, രണ്ട് ബാങ്കുകള്‍ എന്നിവ…

Continue reading
ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം
  • September 1, 2026

അമേരിക്കയിലെ പ്രമുഖ ടൂര്‍ണമെന്റായ മേജര്‍ ലീഗ് സോക്കറിലെ ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായി 2028 വരെ കരാര്‍ ഒപ്പിട്ട 39 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പൊടുന്നനെ തന്റെ 20 വര്‍ഷത്തിലേറെ നീണ്ടു നിന്ന അന്താരാഷ്ട്ര ഫുട്‌ബോളിന് വിരാമമിട്ടത് ലോകം നിരാശയോടെയും…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ