കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളെടുത്ത പ്രതിഭ; ലെനിന്‍ രാജേന്ദ്രനെ ഓര്‍മിക്കുമ്പോള്‍


മനുഷ്യമനസ്സിന്റെ സ്പന്ദനങ്ങള്‍ ആവിഷ്‌ക്കരിച്ച സിനിമകളിലൂടെ, മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയ സംവിധായകനാണ് ലെനിന്‍ രാജേന്ദ്രന്‍. പുരോഗമന ആശയങ്ങള്‍ ജീവിതത്തിലും സിനിമയിലും പകര്‍ത്തിയ കലാകാരന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 6 വര്‍ഷം. (director Lenin Rajendran death anniversary)

കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളായിരുന്നു ലെനിന്‍ രാജേന്ദ്രന്റേത്. മഴയായും മകരമഞ്ഞായും വേനലായുമൊക്കെയെത്തിയ ഒരുപിടി ചിത്രങ്ങള്‍. ആ സിനിമകളില്‍, പ്രണയത്തിന്റെ സംഘര്‍ഷങ്ങളും സമൂഹത്തിലെ സംവാദങ്ങളും ഇഴ ചേര്‍ന്നു.

1953-ല്‍ നെയ്യാറ്റിന്‍കരയില്‍ എം വേലുക്കുട്ടി- ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിരുദം നേടി. എറണാകുളത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ തൊഴിലെടുക്കവേ, സംവിധായകന്‍ പി എ ബക്കറെ പരിചയപ്പെട്ടത് വഴിത്തിരിവായി. ബക്കറിന്റെ സഹസംവിധായകനായി. 1981-ല്‍ വേനല്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയ മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, മനശ്ശാസ്ത്ര ചിത്രമായ ചില്ല്, ദൈവത്തിന്റെ വികൃതികള്‍, മഴ, മകരമഞ്ഞ്, വചനം,രാത്രിമഴ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അതിമനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെയാണ് എല്ലാ ചിത്രങ്ങളുമെത്തിയത്.

Advertisement

ദൈവത്തിന്റെ വികൃതികളും മഴയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ മികച്ച സംവിധായകനായി. കെ പി എ സിയുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു. 1991-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് കെ ആര്‍ നാരായണനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ എസ് എഫ് ഡി സി ചെയര്‍മാനായിരുന്നു. ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന കൃതിയും ലെനിന്റേതായുണ്ട്. വേറിട്ട പാതയിലൂടെ മലയാള സിനിമയെ നയിച്ച പ്രതിഭാശാലിയായ സംവിധായകന്‍ തന്റെ അറുപത്തിയഞ്ചാം വയസ്സിലാണ് വിട വാങ്ങിയത്.

Related Posts

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം
  • May 25, 2026

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ…

Continue reading
അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്
  • May 25, 2026

അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്. അമ്മയുടെ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം. ക്ഷേത്രം പ്രസിഡൻറ് ടി ജി നന്ദകുമാറിന്റെയും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെയും പേരിലാണ് കരാർ. കരാറിന്റെ പകർപ്പ് 24ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്