കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളെടുത്ത പ്രതിഭ; ലെനിന്‍ രാജേന്ദ്രനെ ഓര്‍മിക്കുമ്പോള്‍


മനുഷ്യമനസ്സിന്റെ സ്പന്ദനങ്ങള്‍ ആവിഷ്‌ക്കരിച്ച സിനിമകളിലൂടെ, മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയ സംവിധായകനാണ് ലെനിന്‍ രാജേന്ദ്രന്‍. പുരോഗമന ആശയങ്ങള്‍ ജീവിതത്തിലും സിനിമയിലും പകര്‍ത്തിയ കലാകാരന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 6 വര്‍ഷം. (director Lenin Rajendran death anniversary)

കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളായിരുന്നു ലെനിന്‍ രാജേന്ദ്രന്റേത്. മഴയായും മകരമഞ്ഞായും വേനലായുമൊക്കെയെത്തിയ ഒരുപിടി ചിത്രങ്ങള്‍. ആ സിനിമകളില്‍, പ്രണയത്തിന്റെ സംഘര്‍ഷങ്ങളും സമൂഹത്തിലെ സംവാദങ്ങളും ഇഴ ചേര്‍ന്നു.

1953-ല്‍ നെയ്യാറ്റിന്‍കരയില്‍ എം വേലുക്കുട്ടി- ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിരുദം നേടി. എറണാകുളത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ തൊഴിലെടുക്കവേ, സംവിധായകന്‍ പി എ ബക്കറെ പരിചയപ്പെട്ടത് വഴിത്തിരിവായി. ബക്കറിന്റെ സഹസംവിധായകനായി. 1981-ല്‍ വേനല്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയ മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, മനശ്ശാസ്ത്ര ചിത്രമായ ചില്ല്, ദൈവത്തിന്റെ വികൃതികള്‍, മഴ, മകരമഞ്ഞ്, വചനം,രാത്രിമഴ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അതിമനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെയാണ് എല്ലാ ചിത്രങ്ങളുമെത്തിയത്.

Advertisement

ദൈവത്തിന്റെ വികൃതികളും മഴയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ മികച്ച സംവിധായകനായി. കെ പി എ സിയുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു. 1991-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് കെ ആര്‍ നാരായണനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ എസ് എഫ് ഡി സി ചെയര്‍മാനായിരുന്നു. ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന കൃതിയും ലെനിന്റേതായുണ്ട്. വേറിട്ട പാതയിലൂടെ മലയാള സിനിമയെ നയിച്ച പ്രതിഭാശാലിയായ സംവിധായകന്‍ തന്റെ അറുപത്തിയഞ്ചാം വയസ്സിലാണ് വിട വാങ്ങിയത്.

Related Posts

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
  • August 22, 2026

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും