ഉത്തര്‍പ്രദേശ് മദ്രസാ നിയമം ശരി വെച്ച് സുപ്രീംകോടതി, അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി


ഉത്തര്‍പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ നിയമം ശരി വെച്ച് സുപ്രീംകോടതി. മദ്രസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മതേതരത്വത്തിന്റെ തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡ് ആക്റ്റ് 2004, ഈ വര്‍ഷം മാര്‍ച്ചിലാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കുന്നത്. മദ്രസ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിയമത്തിന്റെ സാധുത തീരുമാനിക്കുന്നത് വരെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചായിരുന്നു അന്ന് സുപ്രീംകോടതിയുടെ നടപടി. മദ്രസകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബോര്‍ഡുകളെ ശക്തിപ്പെടുത്താനാണ് ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമംകൊണ്ടുവന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് ഇന്ന് വന്ന നിര്‍ണായക വിധി. ഉത്തര്‍പ്രദേശ് മദ്രസ നിയമം ശരിവെച്ച സുപ്രീംകോടതി തങ്ങള്‍ ഭരണഘടനാ സാധുത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് വിധിയുടെ തുടക്കത്തില്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ ക്രിയാത്മകമായ ബാധ്യതയുമായി ഈ നിയമം പൊരുത്തപ്പെടുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ളത് പരമാധികാരം അല്ലെന്നും സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

സ്വതന്ത്രമായ മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പിനെതിരാണ് മദ്രസ നിയമമെന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തിയത് തെറ്റാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമനിര്‍മ്മാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ പരിശീലനമോ നിര്‍ദ്ദേശമോ ഉള്‍ക്കൊള്ളുന്നത് ഭരണഘടന വിരുദ്ധമല്ലെന്നും വിധിയില്‍ പറഞ്ഞു. നിയമത്തിലെ ഉന്നത വിദ്യാഭ്യാസ ബിരുദങ്ങള്‍ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഭരണഘടന ബെഞ്ച് ഒഴിവാക്കി. ഉന്നത ബിരുദങ്ങള്‍ നിയന്ത്രിക്കാനുള്ള വ്യവസ്ഥകള്‍ യുജിസി ചട്ടങ്ങള്‍ക്ക് എതിരാണെന്ന് സുപ്രീംകോടതി വിധിയില്‍ പ്രസ്താവിച്ചു. ഹര്‍ജികളില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് സുപ്രീംകോടതി ഇന്ന് നിര്‍ണായകവിധി പ്രസ്താവിച്ചത്.

Related Posts

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു
  • November 18, 2025

ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. ​കുൽഗാം സ്വദേശി ബിലാൽ അഹമ്മദ് വാനി (55) ആണ് മരിച്ചത്. ബിലാൽ അഹമ്മദ് വാനിയെയും, മകൻ ജാസിർ ബിലാൽ വാനിയെയുംസഹോദരൻ നവീദ് വാനിയെയും ചോദ്യം ചെയ്യലിനായി…

Continue reading
പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു
  • November 18, 2025

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ്‌ (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്