‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന്


നാടിനെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി ചെന്താമരയ്ക്ക് ശിക്ഷ വിധിക്കുക.

മാതാപിതാക്കളെ കൊലപ്പെടുത്തിയ ചെന്താമരയ്ക്ക് തൂക്കുകയര്‍ നല്‍കണമെന്ന് സുധാകരന്റെയും സജിതയുടെയും മക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ചെന്താമര പുറത്തിറങ്ങുന്നത് ഭയപ്പെടുത്തുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊലീസും ഒപ്പം നിന്നതായും അതുല്യയും അഖിലയും പറഞ്ഞു. അയാള്‍ക്ക് തൂക്കുകയര്‍ തന്നെ കൊടുക്കട്ടെ എന്നാണ് പ്രാര്‍ഥിക്കുന്നത്. അയാള്‍ക്ക് ഒന്നിനേയും പേടിയില്ല. പുറത്ത് ഇറങ്ങിയാല്‍ എന്നെയോ അനുജത്തിയേയോ കൊല്ലും. തനിക്ക് തൂക്ക് കയര്‍ വിധിക്കണമെന്ന് അയാള്‍ തന്നെ പറയുന്നുണ്ട്. മാക്‌സിമം അത് തന്നെ കൊടുക്കണം. കോടതിക്കറിയാമല്ലോ ആരാണ് തെറ്റുകാരെന്ന്. കോടതിക്ക് മുന്നിലാണല്ലോ ഇത്രയും സംസാരിച്ചത്. കോടതി നല്ല ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്. അതുപോലെ അയാളും വേദന അറിയണം – അതുല്യയും അഖിലയും പറഞ്ഞു.

2019 ഓഗസ്റ്റ് 31ന് ചെന്താമരയുടെ ഭാര്യ വീടുവിട്ടുപോകാന്‍ കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന സംശയത്തെ തുടര്‍ന്ന്, സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതി ചെന്താമരയെ 2019 സെപ്റ്റംബര്‍ രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്തു. സജിത വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി, ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയില്‍ എത്തിയത്. തുടര്‍ന്ന് നിരന്തരം സുധാകരന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇയാളുടെ ഭീഷണിയെ കുറിച്ചും ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാണിച്ചും കുടുംബം പൊലീസില്‍ പരാതി നല്‍കിയില്ലെങ്കിലും, പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് ചെന്താമര, സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും 2025 ജനുവരി 27നു രാവിലെ വീടിനു മുന്‍പില്‍ വെച്ച് വെട്ടികൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 29നു രാത്രി പിടികൂടി. 2025 ഒക്ടോബര്‍ 18നു സജിത വധക്കേസില്‍ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചു. 2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചു.

81 സാക്ഷികളില്‍ 46 പേരുടെ മൊഴികള്‍ കോടതി പ്രതിക്ക് വായിച്ചുകേള്‍പ്പിച്ചു. പ്രതിയായ ചെന്താമര എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കി. ആറാം തിയതി പറയേണ്ടിരുന്ന ശിക്ഷവിധി ജഡ്ജിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും
  • July 15, 2026

ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന് സി ജോസഫ് വിജയ് പൂര്‍ണപിന്തുണ…

Continue reading
കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി
  • July 15, 2026

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാന്‍ തയ്യാറെടുക്കുന്നു. ജയിലില്‍ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി

അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി

കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി