ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്, മാറ്റണം എന്ന് ആവശ്യപ്പെട്ടെന്ന് അലോഷ്യസ് സേവ്യര്‍; എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്റെ എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി. ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. സെക്രട്ടേറിയറ്റിലെ കൂടിക്കാഴ്ചയില്‍ അലോഷ്യസ് സേവ്യറിനെ നിലപാടറിയിച്ചു. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.

ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്. ആ കുട്ടി ലോ കോളജില്‍ എസ്എഫ്‌ഐക്കാരിയായിരുന്നു. അതിനു ശേഷവും ഇടതുപക്ഷ അനുകൂല രീതിയിലാണ് അവര്‍ നിന്നത് എന്ന കാര്യം പറഞ്ഞിട്ടുണ്ട്. അതിലൊരു തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിനേയും പാര്‍ട്ടിയേയും വിശ്വാസമുണ്ട് – അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങളുടെ മുഖ്യമന്ത്രിയാണ്. വിഷയവുമായി ബന്ധപ്പെട്ട് മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെഎസ്‌യുവിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്ന തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രി കേട്ടു. ബാക്കി തീരുമാനം സര്‍ക്കാരെടുക്കും. സര്‍ക്കാരിനെതിരെ കെഎസ്‌യു തുറന്ന പോരിലേക്ക് എന്നുള്ള ടാഗ് ലൈനിലേക്കൊന്നും പോകേണ്ട കാര്യമില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കുമ്പോള്‍ തൃപ്തിക്കുറവുണ്ടാകേണ്ട കാര്യമെന്താ – അദ്ദേഹം പറഞ്ഞു.

ജിയോണ ജെയിംസിനെ മാറ്റണമെന്ന് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കേണ്ടന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജിയോണ ജെയിംസ് അടക്കമുള്ളവരുടെ പട്ടിക ആ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും സര്‍ക്കാര്‍ തീരുമാനിച്ചു. തുടക്കം മുതല്‍ കെ.എസ്.യു.വിനുള്ള അതൃപ്തി അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിങ്കിലും ഗൗരവത്തില്‍ എടുക്കാന്‍ വി ഡി സതീശന്‍ തയ്യാറായില്ല. 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കെഎസ്യു നേതാക്കള്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും കേട്ടതിനു ശേഷം ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കെഎസ്യുവിന് മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ കടുത്ത അമര്‍ഷംമുണ്ടെങ്കിലും പുറത്തുകാണിക്കാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. സംഘടനയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ പോസിറ്റീവ് തീരുമാനം എടുക്കുമെന്ന് കരുതുന്നതായി പറഞ്ഞ് അവസാനിപ്പിക്കുകയാണ് കെഎസ്‌യു നേതൃത്വം. പരസ്യ പ്രതികരണം കെപിസിസി നേതൃത്വം വിലക്കിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണവും ഇനി ഉണ്ടായേക്കില്ല.

Related Posts

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം
  • July 20, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം വിചാരണക്കോടതിയlല്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് എസ്‌ഐടിക്ക് കോടതിയുടെ നിര്‍ദേശം. സ്വമേധയായെടുത്ത ഹര്‍ജി സെപ്റ്റംബര്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കും. കട്ടിളപ്പാളി – ദ്വാരപാലക ശില്‍പക്കേസുകളില്‍ ഉടന്‍ അന്തിമ റിപ്പോര്‍ട്ട്…

Continue reading
നിതിൻ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല; മൊഴി നൽകി പ്രതി ഡോ. റാം
  • July 20, 2026

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി RL നിതിൻരാജിന്റെ മരണത്തിൽ, പിടിയിലായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് എം കെ റാമിന്റെ മൊഴി. കർക്കശക്കാരനായ അധ്യാപകനായിരുന്നു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്, മാറ്റണം എന്ന് ആവശ്യപ്പെട്ടെന്ന് അലോഷ്യസ് സേവ്യര്‍; എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി

ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്, മാറ്റണം എന്ന് ആവശ്യപ്പെട്ടെന്ന് അലോഷ്യസ് സേവ്യര്‍; എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം

നിതിൻ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല; മൊഴി നൽകി പ്രതി ഡോ. റാം

നിതിൻ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല; മൊഴി നൽകി പ്രതി ഡോ. റാം

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി

റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി

‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി