നിതിന്‍ രാജിന്റെ മരണം; കാരണം കോളേജിലെ വിചാരണയും ലോണ്‍ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്

ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തിന് കാരണം കോളേജിലെ വിചാരണയും ലോണ്‍ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്. ഈ മാസം ഒമ്പതിന് നിതിന്റെ ഫോണിലേക്ക് വന്നത് 98 സന്ദേശങ്ങള്‍. ആത്മഹത്യക്ക് മുമ്പ് നിതിനെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് ചോദ്യം ചെയ്തു. ടീച്ചര്‍ക്ക് ലോണ്‍ ആപ്പില്‍ നിന്ന് സന്ദേശം എത്തിയതും നിതിന്‍രാജിനെ ദുഃഖിതനാക്കി.

ഇന്‍സ്റ്റ പേ എന്ന ആപ്പില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നിതിന്‍ രാജിന്റെ പ്രിയപ്പെട്ട അധ്യാപിക ലതക്ക് ആപ്പില്‍ നിന്ന് സന്ദേശം എത്തിയത് ദുഃഖിതനാക്കി. ആത്മഹത്യക്ക് മുന്‍പ് നിതിനെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് ചോദ്യം ചെയ്തു. പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചു വെച്ചു. പരാതി നല്‍കാന്‍ ടീച്ചര്‍ ഒരുങ്ങിയതോടെയാണ് ആത്മഹത്യ. ഭീഷണി മാത്രമല്ല പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നുള്ള ചോദ്യം ചെയ്യലും മനോവിഷമത്തിന് കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് കോളേജിലെ സ്റ്റാഫ്‌റൂമില്‍ എന്താണ് സംഭവിച്ചതെന്ന് അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് നിതിന്‍ രാജിന്റെ സഹോദരി ഭര്‍ത്താവ് അശോകന്‍ പറഞ്ഞു. ലോണ്‍ ആപ്പില്‍ നിതിന്‍ ടീച്ചറിന്റെ നമ്പര്‍ കൊടുത്തോ എന്നറിയില്ല. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരണത്തില്‍ പങ്കില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും അശോകന്‍ പറഞ്ഞു.

കോളജിലെ സ്റ്റാഫ് റൂമില്‍ എന്തോ എന്തോ സംഭവിച്ചുവെന്നും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചു കാണുമെന്നും അശോകന്‍ പറഞ്ഞു. അത്തരത്തില്‍ ഒരു വിവരവും അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടില്ല. ലോണ്‍ ആപ്പില്‍ ടീച്ചറുടെ നമ്പര്‍ കൊടുത്തോ എന്നറിയില്ല. കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് സന്ദേശങ്ങള്‍ വന്നിരുന്നു. നിതിന്റെ അമ്മയുടെയും സഹോദരിയുടെയും ഫോണിലും ലോണ്‍ അടക്കാത്തതിനാല്‍ മെസേജ് വന്നിരുന്നു. ടീച്ചര്‍ക്കും അത്തരത്തില്‍ മെസേജ് പോയിരിക്കാം. അത്തരത്തില്‍ മെസേജ് വന്നെങ്കില്‍ കുടുംബത്തെ അധികൃതര്‍ക്ക് അറിയിക്കാമായിരുന്നു – സഹോദരീ ഭര്‍ത്താവ് പറഞ്ഞു.

Related Posts

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍
  • April 14, 2026

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിതിനെ റൂമിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ടീച്ചര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ വരുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ കുടുംബത്തെ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. ഇത് സംസാരിക്കുമ്പോള്‍ ഡോ. റാം…

Continue reading
തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍
  • April 14, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍. ആറ് മാസമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് മാത്രമല്ല,കൂടുതല്‍ പേരുടെ അറസ്റ്റെന്നു എസ്‌ഐടി പറഞ്ഞതും നടന്നില്ല. ജംഷഡ്പൂരില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടിയെന്നാണ് എസ്.ഐ.ടിയുടെ വിശദീകരണം.  തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശബരിമല…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു