തൃശൂർ വോട്ട് ക്രമക്കേട് ആരോപണം; ഗുരുതരമായ വിഷയമെന്ന് വിഎസ് സുനിൽ കുമാർ; കളക്ടർ നൽകിയത് വിചിത്ര മറുപടിയെന്ന് ജോസഫ് ടാജറ്റ്

തൃശൂർ വോട്ട് ക്രമക്കേടിൽ വീട്ടമ്മയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുൻ മന്ത്രി വിഎസ് സുനിൽ കുമാറും ജോസഫ് ടാജറ്റും. ഗുരുതരമായ വിഷയമാണെന്ന് വിഎസ് സുനിൽ കുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഫ്‌ളാറ്റിൽ വളരെ വിശദമായ പരിശോധന നടത്തിയിരുന്നു. സപ്ലിമെന്ററി ചേർക്കാനുള്ള സമയത്താണ് വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചിരിക്കുന്നതെന്ന് സുനിൽ കുമാർ പറയുന്നു. ബിഎൽഒമാർ വഴി പലയിടത്തും വോട്ട് ചേർത്തെന്ന് അദേഹം പറഞ്ഞു.

ഇൻലൻഡ് ഉദയ എന്ന ഫ്‌ളാറ്റിൽ 91 വോട്ടുകൾ ചേർത്തിയതായി പരാതി നൽകിയിരുന്നു. എന്നാൽ രേഖകൾ ഹാജരാക്കിയതുകൊണ്ടാണ് വോട്ട് ചേർത്തതെന്നാണ് മറുപടി ലഭിച്ചതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. എന്നാൽ അടിസ്ഥാന രേഖകളല്ലായിരുന്നു അവർ ഹാജരാക്കിയിരുന്നതെന്ന് അദേഹം പറഞ്ഞു.

വോട്ട് ചെയ്ത സമയത്ത് പരാതി നൽകിയെങ്കിലും വിചിത്ര മറുപടിയാണ് ലഭിച്ചതെന്ന് വിഎസ് സുനിൽ കുമാർ പറയുന്നു. വോട്ടർ പട്ടികയിൽ വോട്ട് ചേർത്ത് കഴിഞ്ഞാൽ വോട്ട് ചെയ്യുകയെന്നത് അവകാശമെന്നായിരുന്നു ലഭിച്ച മറുപടിയെന്ന് അദേഹം പറഞ്ഞു. വളരെ ഗഗുരുതരമായ വിഷയമാണിതെന്നും തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞ. ആയിരം പരാതികൾ തൃശൂരിൽ ഉണ്ട്. ബിജെപിക്കാർ അവരുടെ പലയിടങ്ങളിലുള്ള വോട്ടർമാരെ തൃശൂരിലേക്ക് കൊണ്ടുവന്ന് കള്ള മേൽവിലാസം ഉണ്ടാക്കി ഇഷ്ടംപോലെ വോട്ട് ചേർത്തുവെന്നത് വസ്തുതയാണെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.

വിഷയത്തിൽ പരാതി നൽകുകയും കളക്ടറുമായി ബന്ധപ്പെടുകയും ചെയ്തിരുന്നതായി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ട്വന്റിഫോറിനോട് പറഞ്ഞു. കളക്ടർ നൽകിയ മറുപടി വിചിത്രമായിരുന്നു. പട്ടികയിൽ പേര് വന്നാൽ പിന്നെ മറ്റൊന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു കളക്ടർ നൽകിയ മറുപടിയെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. നിരവധി പാരതികൾ വിഷയത്തിൽ ഉന്നയിച്ചിരുന്നു. മണ്ഡലത്തിന് പുറത്തുള്ളവരെയാണ് വോട്ട് ചേർത്തിരിക്കുന്നതെന്ന് അദേഹം ആരോപിച്ചു. ബിഎൽഒമാരുടെ വോട്ട് ചേർക്കൽ നടപടികൾ വിശദമായി അന്വേഷിക്കണമെന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

Related Posts

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത
  • May 23, 2026

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതിജീവിതയുടെ കത്ത്.ആദ്യ കേസിലെ അതിജീവിതയുടേതാണ് കത്ത്. വൈകാരികമായ പരാമർശങ്ങളാണ് കത്തിലുള്ളത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നാൽ താൻ പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപ ജോസഫ് നടത്തുന്ന അപകീർത്തികരമായ…

Continue reading
ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി
  • May 23, 2026

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി ഇടുക്കി ഡിസിസി. DCC പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലിയെ നാമനിർദേശം ചെയ്തത്. നാമനിർദേശം ചെയ്ത കത്തടക്കം പുറത്തുവന്നു. നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരെയാണ് DCC അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

‘ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തും’; ആഭ്യന്തരമന്ത്രി

‘ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തും’; ആഭ്യന്തരമന്ത്രി

‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്

‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

‘ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല, അൻസിബയ്ക്ക് പറയാനുള്ളത് അമ്മയിൽ പറയണമായിരുന്നു’; പ്രിയങ്ക

‘ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല, അൻസിബയ്ക്ക് പറയാനുള്ളത് അമ്മയിൽ പറയണമായിരുന്നു’; പ്രിയങ്ക

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത