യാത്രക്കാരെ ദുരിതത്തിലാഴ്ത്തി റെയിൽവേ അടിപ്പാത നിർമാണം

നിലമ്പൂരില്‍ നിന്ന് പൂക്കോട്ടും പാടം, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ദുരിതയാത്രയായിരിക്കുകയാണ്.

മലപ്പുറം: റെയിൽവേ അടിപ്പാത നിർമാണം അനിശ്ചിതമായി നീളുന്നത് നിലമ്പൂരിൽ ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. ആറ് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ അടിപ്പാത നിർമ്മാണത്തിൽ നാല് മാസമായിട്ടും ഒരു പുരോഗതിയുമില്ല.

ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ഉപയോഗിച്ചിരുന്ന തൃശ്ശൂർ – പെരുമ്പിലാവ് സംസ്ഥാന പാതയിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ജലവിഭവ വകുപ്പിന്റെ പൈപ്പ് ലൈൻ മാറ്റുന്ന കാര്യത്തിലെ അവ്യക്തതയാണ് പണി ഇങ്ങനെ നീളാൻ കാരണമായത്. ഇതോടെ നിലമ്പൂരില്‍ നിന്ന് പൂക്കോട്ടും പാടം, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ദുരിതയാത്രയായി.

പണി എന്ന് പൂർത്തിയാക്കും എന്നതിൽ അധികൃതർക്ക് കൃത്യമായ മറുപടിയില്ല. ബദൽ റോഡ് ആണെങ്കിൽ സഞ്ചാര യോഗ്യവുമല്ല. ദിവസേന 20 തവണ നിലമ്പൂരില്‍ റെയിൽവേ ഗേറ്റ് അടക്കുന്നത് യാത്രാ ദുരിതം ഉണ്ടാക്കിയപ്പോഴാണ് ബദൽ മാർഗ്ഗമായി അടിപ്പത നിര്‍മ്മിക്കാൻ റെയിൽവേ തീരുമാനിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയ ഇടത്തുതന്നെ നിലച്ചതോടെ ജനങ്ങളുടെ യാത്ര ദുരിതം ഇപ്പോൾ ഇരട്ടിയായിരിക്കുകയാണ്.

മഴ സമയത്ത് റോഡേത് ചെളിക്കുണ്ട് ഏതെന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. സ്കൂള്‍ വാഹനങ്ങളടക്കം റോഡില്‍ താഴ്ന്നുപോകുന്നതും ഇവിടെ പതിവാണ്. കൃത്യമായ ആസൂത്രണം ഇല്ലാതെയുള്ള മണ്ണെടുക്കലാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ഥലത്തിലൂടെ കടന്നുപോകുന്ന ജലതോറിറ്റിയുടെ പൈപ്പ് ലൈൻ നീക്കാതെ ഇനി പണി തുടങ്ങാൻ സാധിക്കില്ല. പൈപ്പ് ലൈൻ ഉടൻ തന്നെ മാറ്റുമെന്നും പണികൾ തുടങ്ങാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് നഗരസഭയുടെ വിശദീകരണം. ഒന്നുകിൽ നിർമാണം പൂർത്തിയാക്കുക അല്ലെങ്കിൽ റോഡ് പഴയ സ്ഥിതിയിലാക്കുക എന്നതാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.

  • Related Posts

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി
    • May 20, 2026

    തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭ പ്രഖ്യാപിച്ചത്. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും…

    Continue reading
    വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം
    • May 20, 2026

    വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ…

    Continue reading

    You Missed

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

    കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

    കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

    വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

    വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

    ‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

    ‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

    പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്

    പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്