അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷർ ഗ്യാനേഷ് കുമാറും. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ അമേരിക്കൻ ഭരണകൂടത്തിലുള്ളവരോട് ചോദിച്ചതായി ട്രംപ് പറഞ്ഞു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡിൽ ഉപയോഗിക്കണമെന്നാണ് ഡോണൾഡ് ട്രംപിന്റെ നിലപാട്. ഈ നിലപാടിനെ ന്യായീകരിച്ചാണ് ട്രംപിന്റെ പോസ്റ്റ്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ അറുപത്തിനാല് കോടി വോട്ടേഴ്സ് ഉണ്ടായിരുന്നുവെന്നും ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ മാർഗം വോട്ടു ചെയ്തതെന്നും ട്രംപ് പറഞ്ഞു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കുന്ന സേവ് അമേരിക്ക ആക്ട് നടപ്പിലാക്കമെന്ന് അഭിപ്രായപ്പെട്ടുള്ള പോസ്റ്റിലാണ് ട്രംപ് ഗ്യാനേഷ് കുമാറിനെ ഉദ്ധരിക്കുന്നത്.
ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ ഗ്യാനേഷ് കുമാറിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ട്രംപിന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുമ്പോൾ പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന് അമേരിക്കക്കാരോട് ആവശ്യപ്പെടുകയും, രാജ്യവ്യാപകമായി വോട്ടർ തിരിച്ചറിയൽ രേഖ നിർബന്ധമാക്കുകയും, തപാൽ വഴിയുള്ള വോട്ടിംഗ് കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്ന ‘സേവ് അമേരിക്ക ആക്റ്റ്’-ന് പിന്തുണ തേടിക്കൊണ്ടാണ് യുഎസ് പ്രസിഡന്റ് ഈ പരാമർശങ്ങൾ നടത്തിയത്.








