‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന്


നാടിനെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി ചെന്താമരയ്ക്ക് ശിക്ഷ വിധിക്കുക.

മാതാപിതാക്കളെ കൊലപ്പെടുത്തിയ ചെന്താമരയ്ക്ക് തൂക്കുകയര്‍ നല്‍കണമെന്ന് സുധാകരന്റെയും സജിതയുടെയും മക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ചെന്താമര പുറത്തിറങ്ങുന്നത് ഭയപ്പെടുത്തുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊലീസും ഒപ്പം നിന്നതായും അതുല്യയും അഖിലയും പറഞ്ഞു. അയാള്‍ക്ക് തൂക്കുകയര്‍ തന്നെ കൊടുക്കട്ടെ എന്നാണ് പ്രാര്‍ഥിക്കുന്നത്. അയാള്‍ക്ക് ഒന്നിനേയും പേടിയില്ല. പുറത്ത് ഇറങ്ങിയാല്‍ എന്നെയോ അനുജത്തിയേയോ കൊല്ലും. തനിക്ക് തൂക്ക് കയര്‍ വിധിക്കണമെന്ന് അയാള്‍ തന്നെ പറയുന്നുണ്ട്. മാക്‌സിമം അത് തന്നെ കൊടുക്കണം. കോടതിക്കറിയാമല്ലോ ആരാണ് തെറ്റുകാരെന്ന്. കോടതിക്ക് മുന്നിലാണല്ലോ ഇത്രയും സംസാരിച്ചത്. കോടതി നല്ല ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്. അതുപോലെ അയാളും വേദന അറിയണം – അതുല്യയും അഖിലയും പറഞ്ഞു.

2019 ഓഗസ്റ്റ് 31ന് ചെന്താമരയുടെ ഭാര്യ വീടുവിട്ടുപോകാന്‍ കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന സംശയത്തെ തുടര്‍ന്ന്, സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതി ചെന്താമരയെ 2019 സെപ്റ്റംബര്‍ രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്തു. സജിത വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി, ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയില്‍ എത്തിയത്. തുടര്‍ന്ന് നിരന്തരം സുധാകരന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇയാളുടെ ഭീഷണിയെ കുറിച്ചും ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാണിച്ചും കുടുംബം പൊലീസില്‍ പരാതി നല്‍കിയില്ലെങ്കിലും, പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് ചെന്താമര, സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും 2025 ജനുവരി 27നു രാവിലെ വീടിനു മുന്‍പില്‍ വെച്ച് വെട്ടികൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 29നു രാത്രി പിടികൂടി. 2025 ഒക്ടോബര്‍ 18നു സജിത വധക്കേസില്‍ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചു. 2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചു.

81 സാക്ഷികളില്‍ 46 പേരുടെ മൊഴികള്‍ കോടതി പ്രതിക്ക് വായിച്ചുകേള്‍പ്പിച്ചു. പ്രതിയായ ചെന്താമര എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കി. ആറാം തിയതി പറയേണ്ടിരുന്ന ശിക്ഷവിധി ജഡ്ജിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.

Related Posts

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്
  • August 29, 2026

ഇടുക്കി: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ കേരള കോൺഗ്രസിന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്. കേരള കോൺഗ്രസ് നിലപാട് നേരത്തെ മുന്നണിയിൽ അറിയിച്ചിട്ടുണ്ട്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫിൽ ചർച്ച ചെയ്യണമെന്നും മോൻസ് ജോസഫ് പറഞ്ഞു. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും…

Continue reading
യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ
  • August 29, 2026

കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ. യുഡിഎഫിൽ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും. തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു അൻവർ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി വി അൻവറിന് അർഹമായ സ്ഥാനം നൽകണമെന്ന് യുഡിഎഫും കോൺഗ്രസും തമ്മിൽ ധാരണയുണ്ടായിരുന്നു.…

Continue reading

You Missed

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍