കേരളത്തിൽ എവിടെ AIIMS വന്നാലും നല്ലതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത ബജറ്റിൽ തന്നെ ഉൾപ്പെടുത്താവുന്ന തരത്തിൽ ആവശ്യം ഉന്നയിക്കണം. മുൻ മുഖ്യമന്ത്രി എയിംസ് കോഴിക്കോട് മതി എന്ന നിലപാടെടുത്തു. 5 സ്ഥലങ്ങൾ കൂടി എഴുതി കൊടുക്കൂ എന്നു കഴിഞ്ഞ സർക്കാരിനെ അറിയിച്ചിരുന്നതാണ്.
എല്ലാവരും എയിംസിന്റെ പേരിൽ എല്ലാവരും എന്നെ ഒരുപാട് തേച്ചു. ഇനി ഐയിംസ് വന്നാൽ അതു തന്റെ ക്രെഡിറ്റ് ഇൽ ആകും. AIIMS നടപ്പിലാക്കി ഇല്ലെങ്കിൽ രാഷ്ട്രീയം വിടും എന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഗൈഡ് ലൈൻസ് പ്രകാരം ശുപാർശ നൽകണം. തൃശൂർ ഇടുക്കി എന്ന ജില്ലകളെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോൾ ഡീസൽ പാചകവാതക വിലവർധനവിലും സുരേഷ് ഗോപി പ്രതികരിച്ചു. ആരും ഏറു പടക്കം എറിഞ്ഞതുകൊണ്ട് ഉണ്ടായതല്ല യുദ്ധം. യുദ്ധത്തിൻറെ പശ്ചാത്തലത്തിലാണ് വില വർദ്ധിപ്പിക്കുന്നത്. ഈ സാഹചര്യം മറികടക്കേണ്ടതുണ്ട്. ദിനം തോറും വില കൂട്ടി എന്ന വാദം തെറ്റ്.
ആകെ രണ്ടുതവണയാണ് വില വർദ്ധിച്ചിട്ടുള്ളത്. പാചകവാതകം ഉപയോഗിക്കാൻ നാലു പേരുള്ള ഒരു കുടുംബത്തിൻറെ ഒരു ദിവസത്തെ ചെലവ് വെറും 9 രൂപയാണ്. അതിപ്പോൾ 11 ഓ 12 ഓ ആയി കാണും. ഇതിലും കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന ഇന്ധനം ഏതാണെന്ന് പറയണം. പ്രതിസന്ധി തീരുമ്പോൾ വിലവർധനവ് കുറയ്ക്കാൻ താൻ തന്നെ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.







