അന്ന് മോഹൻലാൽ സിനിമയിൽ അവസരം ലഭിച്ചില്ല, ഇന്ന് എമ്പുരാന്റെ ക്യാമറമാൻ


വർഷങ്ങൾക്ക് മുൻപ് ഒരു മോഹൻലാൽ ചിത്രത്തിൽ വർക്ക് ചെയ്യണമെന്ന ആഗ്രഹം നിരാകരിക്കപ്പെട്ട അനുഭവം തുറന്നു പറഞ്ഞ് എമ്പുരാന്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്. താൻ സീരിയലുകളിൽ ജോലി ചെയ്യുന്ന സമയം മോഹൻലാലിന്റെ ഒരു സിനിമ തുടങ്ങുന്നു എന്നറിഞ്ഞു ചിത്രത്തിന്റെ പ്രൊഡ്യൂസറിനെ സമീപിച്ചപ്പോൾ അദ്ദേഹം തന്റെ ആവശ്യത്തെ അംഗീകരിച്ചില്ല. എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായി മോഹൻലാലിനെ നായകനാക്കി ഒരു സംവിധായകൻ ചെയ്ത ചിത്രമായിരുന്നു അത്. ചിത്രം നിർമ്മിച്ച തിരുവനന്തപുരംകാരനെ സീരിയലുകളിൽ വർക്ക് ചെയുന്ന സമയം എനിക്ക് പരിചയമുണ്ടായിരുന്നു. 2007 ലോ 2006 ആയിരുന്നു സംഭവം, അദ്ദേഹത്തെ ഞാൻ വിളിച്ച് അദ്ദേഹത്തോട്, ‘ഞാൻ അസോസിയേറ്റഡ് ആയി വർക്ക് ചെയ്യുന്നുണ്ട്, ഒരു നല്ല ചിത്രം ചെയ്യാൻ താല്പര്യമുണ്ട്, ഇതൊരു നല്ല ചിത്രമാകുമെന്നും ഉറപ്പുണ്ട്, എനിക്കിതിൽ വർക്ക് ചെയ്യാൻ താല്പര്യമുണ്ട് ചേട്ടാ’ എന്ന് ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത്, ഇതൊരു വലിയ ചിത്രമാണ്, നിങ്ങൾ ചെറിയ ചെറിയ ചിത്രങ്ങൾ ചെയ്ത് തുടങ്ങൂ, എന്നായിരുന്നു” സുജിത്ത് വാസുദേവ് പറയുന്നു.

അന്ന് തനിക്ക് വിഷമം തോന്നി എങ്കിലും, അത് അന്നത്തെ തന്റെ അറിവില്ലായ്മയുടെ പ്രശ്നമായിരുന്നു എന്നും നിർമ്മാതാവിന്റെ ഭാഗത്തു തെറ്റില്ല സിനിമ ചെയ്തിട്ടില്ലാത്ത ഒരാൾക്ക് അത്ര വലിയ പടം നൽകാൻ സാധില്ല എന്നും സുജിത്ത് വാസുദേവ് പറയുന്നു. അന്ന് വർക്ക് ചെയ്യാനാവാതെ പോയ ആ മോഹൻലാൽ ചിത്രമേതാണ് എന്ന് സജിത്ത് വാസുദേവ് പറഞ്ഞില്ലായെങ്കിലും വിവരിച്ചതിലെ സൂചനകൾ വെച്ച് അത് ചോട്ടാ മുംബൈ ആകാം എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ലൂസിഫർ, എമ്പുരാൻ, ദൃശ്യം 1,2, അനാർക്കലി, മെമ്മറീസ്, സിറ്റി ഓഫ് ഗോഡ്, സെവൻത് ഡേ, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണവും ജെയിംസ് ആൻഡ് ആലീസ്, ഓട്ടർഷ എന്നീ ചിത്രങ്ങളുടെ സംവിധാനവും സുജിത്ത് വാസുദേവ് ചെയ്തിട്ടുണ്ട്.

Related Posts

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്
  • May 18, 2026

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര…

Continue reading
വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍
  • May 18, 2026

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സ്റ്റേഡിയത്തിനകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ് ചടങ്ങിന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഭാഗ്യതാരമുദിച്ചോ? അറിയാം ഇന്നത്തെ ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഇന്നത്തെ ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

‘മകനെ പോലെയല്ല, എന്റെ മകന്‍ തന്നെ’; സത്യപ്രതിജ്ഞാ വേദിയിലെത്തി സതീശനെ പുണര്‍ന്ന് അമ്മാളു അമ്മ; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുണ്ട് ഹൃദയസ്പര്‍ശിയായ ആത്മബന്ധത്തിന്റെ കഥ

‘മകനെ പോലെയല്ല, എന്റെ മകന്‍ തന്നെ’; സത്യപ്രതിജ്ഞാ വേദിയിലെത്തി സതീശനെ പുണര്‍ന്ന് അമ്മാളു അമ്മ; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുണ്ട് ഹൃദയസ്പര്‍ശിയായ ആത്മബന്ധത്തിന്റെ കഥ

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ

‘രക്ഷാപ്രവര്‍ത്തനം’ മറക്കാതെ യുഡിഎഫ്; അന്വേഷണത്തിന് എസ്‌ഐടി; പ്രതികാര നടപടിയായി കാണല്ലേ സ്വാഭാവിക നീതിയെന്ന് എഡി തോമസ് എംഎല്‍എ

‘രക്ഷാപ്രവര്‍ത്തനം’ മറക്കാതെ യുഡിഎഫ്; അന്വേഷണത്തിന് എസ്‌ഐടി; പ്രതികാര നടപടിയായി കാണല്ലേ സ്വാഭാവിക നീതിയെന്ന് എഡി തോമസ് എംഎല്‍എ

തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും