തുറന്നു പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ടി20 ലോകകപ്പ് നേട്ടത്തോടെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ബിസിസിഐ ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്.

മുംബൈ: മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത പരിശീലകരെ വേണമെന്ന ആവശ്യം തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഗൗതം ഗംഭീറിനെ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയ് ഷാ.

മുംബൈ: മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത പരിശീലകരെ വേണമെന്ന ആവശ്യം തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഗൗതം ഗംഭീറിനെ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയ് ഷാ.

ഒരിക്കല്‍ പരിശീലകനെ നിയമിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കുക എന്നതാണ് ബിസിസിഐയുടെ രീതി. ഗൗതം ഗംഭീര്‍ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനായി തുടരാന്‍ തയാറാണെങ്കില്‍ അദ്ദേഹത്തോട് എതെങ്കിലും പ്രത്യേക ഫോര്‍മാറ്റില്‍ പരിശീലിപ്പിക്കരുതെന്ന് പറയാന്‍ ഞാനാളല്ല. അത് മാത്രമല്ല, മൂന്ന് ഫോര്‍മാറ്റിലും 70 ശതമാനവും ഒരേ താരങ്ങള്‍ തന്നെയാണ് കളിക്കുന്നത്.

പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്ക് വേണ്ട പകരക്കാരുണ്ടെന്നും ഗംഭീര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നമുക്ക് പറ്റിയ പകരക്കാരുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹം അവധിയെടുക്കുമ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായിരുന്ന വിവിഎസ് ലക്ഷ്മണായിരുന്നു പരിശീലകനായിരുന്നത് എന്ന കാര്യവും ജയ് ഷാ ഓര്‍മിപ്പിച്ചു.

ടി20 ലോകകപ്പ് നേട്ടത്തോടെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ബിസിസിഐ ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 2027ലെ ഏകദിന ലോകകപ്പ് വരെ പരിശീലക സഥാനത്ത് ഗംഭീര്‍ തുടരും. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത മെന്‍ററായിരുന്ന ഗൗംതം ഗംഭീര്‍ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചതോടെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തക്കും പരിഗണിക്കപ്പെട്ടത്.

മുന്‍ താരം ഡബ്ല്യു വി രാമനെയും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും ഒടുവില്‍ ഗംഭീറിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയിലാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റത്. ടി20 പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പരയില്‍ 0-2ന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു.

  • Related Posts

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
    • August 18, 2026

    ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

    Continue reading
    ‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
    • August 12, 2026

    ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

    Continue reading

    You Missed

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി