‘കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ വീണ്ടും പുനഃപരിശോധന നടത്തും; ഹർഷീനയ്‌ക്ക് നീതി ലഭ്യമാക്കും, ഉറപ്പ്’; ആരോഗ്യമന്ത്രി കെ മുരളീധരൻ


കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഹർഷീനയുടെ ചികിത്സ പിഴവ്, വിദഗ്ധ സമിതി റിപ്പോർട്ട് മുഖവിലക്ക് എടുക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. വിദഗ്ധസമിതി നൽകിയത് സംശയത്തിന്റെ അനുകൂല്യം ഉൾപ്പെടുത്തിയ റിപ്പോർട്ട്. DM0 യോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇൻജക്ഷൻ നൽകിയ നേഴ്സിനെ കണ്ടു പിടിക്കണം. ജില്ല ആശുപത്രിയിൽ നിന്നാണോ ഇൻജെക്ഷൻ എന്നതിൽ സംശയമുണ്ട് എന്നാണ് റിപ്പോർട്ട്.

സംശയത്തിന്റെ ആനുകൂല്യം നൽകില്ല. അശ്രദ്ധ ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ട് വായിച്ചപ്പോൾ മനസ്സിലായത്. എല്ലാം ലഭിച്ച ഉടനെ അംഗീകരിക്കില്ല, നടപടി ഉണ്ടാകും. ഹർഷിനയുടെ വിഷയം മുഖ്യമന്ത്രിക്കും എനിക്കും അറിയാവുന്നതാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. നിയമപരമായ കാര്യങ്ങൾ അന്വേഷിക്കും.നീതി ലഭിക്കുമെന്ന് ഉറപ്പെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

പഴയതിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. മുന്നോട്ട് എങ്ങനെ എന്നാണ് നോക്കേണ്ടത്. അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കാൻ DME ക്ക് നിർദേശം നൽകി. മരുന്നുകൾ കിട്ടാതെ രോഗികളെ ബുദ്ധിമുട്ടിക്കരുത്. മഴക്കാലത്ത് രോഗങ്ങൾ കൂടാൻ സാധ്യതയുണ്ട്. രോഗികളെ നിലത്ത് കിടത്താൻ പാടില്ല. ആശുപത്രി ശുചിയായി സൂക്ഷിക്കുക. ശാസ്ത്രക്രിയ്ക്ക് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും.നിയന്ത്രണം ഒഴിവാക്കും, ബന്ധുക്കൾക്ക് രോഗികളെ കാണാൻ 4 മുതൽ 6 വരെ സമയം നൽകുമെന്നും അദ്ദേഹം നിർദേശിച്ചു.

കേരളത്തിൽ എയിംസ് വരണം, ഏത് സ്ഥലവും വിട്ട് കെടുക്കാൻ തയ്യാറാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ പുനർ പരിശോധന ഉണ്ടാകും. ഒരുപാട് റിപ്പോർട്ടുകൾ തേടിയിരുന്നെങ്കിലും ഒന്നും കിട്ടിയതായി കാണുന്നില്ല. പലതിലും പിഴവില്ല എന്നാണ് കാണുന്നത്. ആവശ്യപ്പെട്ടാൽ വീണ്ടും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡി. കോളജിലെ പിജി വിദ്യാർഥികൾക്ക് മാനസിക പീഡനം വാസ്തവമാണ്. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകണം. അധ്യാപകർ ഇനി ഈ പോസ്റ്റിനു ഫിറ്റ് ആണോ എന്ന് പരിശോധിക്കും.എബോള വ്യാപനം, വിദേശത്തു നിന്ന് വരുന്നവരെ നിരീക്ഷിക്കും. മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. 108 ആംബുലൻസ് നിയമനത്തിൽ വെള്ളം ചേർക്കില്ല. നിയമം അനുസരിച്ചു മുന്നോട്ട് പോകും. പ്ലസ്ടു പാസായവരെയൊന്നും പ്രസവം എടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ
  • July 9, 2026

തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് ‘കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കെ കരുണാകരൻ കേരളത്തിൽ നാല് തവണ മുഖ്യമന്ത്രി, തിരുവനന്തപുരത്ത് എംപി,ജില്ലയുടെ എംഎൽഎയും ആയി. ഈ കാരണങ്ങളാൽ പേര് നൽകുന്നത് ഉചിതമായിരിക്കുമെന്ന്…

Continue reading
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം
  • July 9, 2026

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി.കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃത‍ര്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി