’10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു,10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’; കെ. സുരേന്ദ്രന്‍

സത്യപ്രതിജ്ഞചെയ്തു 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതൊക്കെ ചങ്ക് തൊടാതെ വിഴുങ്ങാൻ പോകുന്നു. അതിന് ഉദാഹരണം ആണ് മുനമ്പം വിഷയം. വഖഫിന്റെ കരാള ഹസ്തങ്ങളിൽ കുടുങ്ങിപ്പോയവരുടെ പ്രധാന പ്രശ്നമായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ അധികാരത്തിൽ കയറിയാൽ 10 മിനിട്ടിനുള്ളിൽ പരിഹരിക്കും എന്നാണ് പറഞ്ഞതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വഖഫ് ഭൂമിയല്ലെന്ന് നോട്ട് കൊടുക്കുമെന്നാണ് സതീശൻ പറഞ്ഞത്. വഖഫ് ബോർഡ് ഇത് വഖഫ് ഭൂമി ആണെന്ന് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു. അന്ന് തന്നെ ബിജെപി പറഞ്ഞിരുന്നു വി ഡി സതീശനും യുഡിഫ് ഉം മുനമ്പം നിവാസികളെയും സഭാനേതാക്കളെയും കബളിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും വെറുപ്പിച്ചുകൊണ്ട് ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത മുഖ്യമന്ത്രി ആണ് വി ഡി സതീശൻ.

എന്ത് വ്യാജരേഖ ഉണ്ടാക്കിയാണ് ഇത് പോർട്ടലിൽ അപ്‌ലോഡ് ചെയ്തതെന്ന് മുഖ്യമന്ത്രി അന്വേഷിച്ചോ. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വഖഫ് ബോർഡ് ഉണ്ടാക്കിയത് തന്നെ നിയമവിരുദ്ധമായി. എന്തെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ മുഖ്യമന്ത്രി വഖഫ് ബോർഡ് പിരിച്ചു വിടണം. ഈ വിഷയത്തിൽ UDF ന്റെ യും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ആത്മാർത്ഥതയുടെ ഒരംശം എങ്കിലും ബാക്കിയുണ്ടെങ്കിൽ പറഞ്ഞ വാഗ്ദാനം പാലിക്കണം. 10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞു മുനമ്പം നിവാസികളെ വഞ്ചിച്ചു. വഖഫ് ബോർഡ് അടിയന്തരമായി പിരിച്ചു വിടണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. രത്തൻ ഖേൽക്കറുടെ നിയമനം കോൺഗ്രസിനെ പോലെ ഇരട്ടത്താപ്പുള്ള മറ്റൊരു പാർട്ടി ഇല്ല.

ഇതിന്റെ ന്യായീകരണം എന്താണ്. കെസി വേണുഗോപാലിനോട് ആണ് സഹതാപം. രാഹുൽഗാന്ധി പറഞ്ഞത് കേട്ട് എന്തൊക്കെ ചെയ്തു. 102 സീറ്റ്‌ യുഡിഎഫിന് ലഭിച്ചപ്പോൾ വോട്ട് ചോരി ആണെന്ന് ഞങ്ങൾ പറഞ്ഞില്ല. എന്ത് പരിതോഷികത്തിന്റെ ഭാഗമായാണ് നിയമനം.വി ഡി സതീശൻ നിയമിച്ചതെല്ലാം ഓരോ പരിതോഷികത്തിന്റെ ഭാഗമാണ്. കെസി വേണുഗോപാലും രമേശ്‌ ചെന്നിത്തലയും ഇതിൽ എന്ത് പറയുന്നു എന്ന് അറിയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Posts

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി
  • May 25, 2026

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. പ്രതികളുടെ…

Continue reading
മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം
  • May 25, 2026

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്