വെസ്റ്റ് ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ഏകദിന വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍; ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി താരങ്ങള്‍


മാസങ്ങള്‍ക്ക് മുമ്പ് തുടര്‍ച്ചയായ തോല്‍വികള്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ ശോഭ കെടുത്തിയിരുന്നു. എന്നാല്‍ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയത് പിന്നാലെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ വിജയവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പെണ്‍പട. ആദ്യ ഏകദിനത്തില്‍ 211 എന്ന കൂറ്റന്‍ സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ വിജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയതത് ഇന്ത്യയായിരുന്നു. സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 102 പന്തില്‍ നിന്ന് 91 റണ്‍സ് എടുത്തു. 50 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്‌സും അടക്കം 44 റണ്‍സുമായി ഹര്‍ലിന്‍ ഡിയോള്‍, 69 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 40 റണ്‍സെടുത്ത പ്രതിക റാവല്‍, മൂന്ന് ഫോറുകളും ഒരു സിക്‌സുമടക്കം 23 പന്തുകളില്‍ നിന്ന് 34 റണ്‍സ് സ്വന്തമാക്കിയ ഹര്‍മ്മന്‍ പ്രീത് കൗര്‍, 19 ബോള്‍ നേരിട്ട് ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമടക്കം 31 റണ്‍സെടുത്ത ജമീമ റോഡ്രിഗസ് തുടങ്ങി ഓരോ താരങ്ങളും ഇന്ത്യന്‍വിജയത്തിന്റെ അഭിവാജ്യഘടകമായി.

314 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത് ഇന്ത്യയുടെ എടുത്ത് പറയേണ്ട ബാറ്റിങ് പ്രകടനമായിരുന്നു. അതേ സമയം 315 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ബൗളിങ് സംഘം സമ്മതിച്ചില്ല. വെറും 103 റണ്‍സില്‍ കരീബിയന്‍ സംഘം മൈതാനം വിട്ടു. പത്ത് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റ് നേടിയ രേണുക താക്കൂര്‍ സിങ് ആണ് വിന്‍ഡീസിന്റെ വിജയമോഹങ്ങളെ തല്ലി തകര്‍ത്തത്. പ്രിയമിശ്ര രണ്ട് വിക്കറ്റും ടിറ്റാസ് സാധു, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റുകളും വീതവും വീഴ്ത്തി. കഴിഞ്ഞ കാലങ്ങളിലെ തുടര്‍ പരാജയങ്ങളില്‍ കയ്പ്പറിഞ്ഞ ഇന്ത്യസംഘത്തിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പ് കൂടിയായി മാറി ട്വന്റി ട്വന്റി പരമ്പര വിജയത്തിന് പിന്നാലെയുള്ള വഡോദരയിലെ ഏകദിന വിജയം. 24-നാണ് പരമ്പരയിലെ രണ്ടാം മത്സരം.

Related Posts

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി
  • May 20, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭ പ്രഖ്യാപിച്ചത്. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും…

Continue reading
വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം
  • May 20, 2026

വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്