‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി


ഡൽഹി പ്രതിഷേധത്തിൽ സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു, കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. പൊതുപരീക്ഷ നിയമ ഭേദഗതി ചർച്ചയിൽ പാർലമെൻറിൽ മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി എം പി. കുറച്ച് നാൾ മുൻപ് RML ആശുപത്രിയിൽ പോയിരുന്നു. ലാത്തി ചാർജിൽ അടി കിട്ടിയ കുട്ടി ICU വിൽ പോരാടുകയാണ്. ജെപി നദ്ദ ഉൾപ്പടെ ഭരണകക്ഷി അംഗങ്ങളും പോയി. ചികിത്സയിലുള്ള കുട്ടിയുടെ അമ്മ ദേഷ്യത്തിലായിരുന്നു.

നേതാക്കൾ എന്തിന് വന്നു എന്ന് ചോദിച്ചു. വന്നതിന് നന്ദി ആരോടും സംസാരിക്കാനില്ല എന്ന് ആ അമ്മ എന്നോട് പറഞ്ഞു. പലരും വന്ന് വീഡിയോ ചെയ്യുന്നു എന്ന് ആ അമ്മ പറഞ്ഞു. മകളെ ഈ അവസ്ഥയിൽ എത്തിച്ചവരും വന്നു. തനിക്ക് ആരുടെയും സഹായം വേണ്ട ഒറ്റയ്ക്ക് പോരാടും എന്ന് അവർ പറഞ്ഞു. എന്തിനായിരുന്നു ഇങ്ങനെയൊക്കെ ചെയ്തത്. സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ഇങ്ങനെ ദ്രോഹിച്ചു.

അവർ തീവ്രവാദികളാണോ? മോദിയും അമിത് ഷായും മറുപടി പറയൂ. ആര് മറുപടി പറയും? അമിത് ഷാ പറയുമോ. പെലറ്റ് ഗൺ ഉപയോഗിക്കാൻ ആര് ഉത്തരവിട്ടു?. ഇത് കോൺഗ്രസിൻ്റെ ചോദ്യമല്ല. രാജ്യം ചോദിക്കുന്നു. എന്തിനാണ് സര്ക്കാർ യുവത്വത്തെ ഭയക്കുന്നത്?. പരിശ്രമത്തിനല്ല പണത്തിനാണ് വില. വിദ്യാർഥികളുടെ പ്രതീക്ഷ സര്ക്കാർ തകർക്കുന്നു. സര്ക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണം നടപടിയെടുക്കണം എന്ന് മാത്രമാണ് വിദ്യാർഥികൾ പറഞ്ഞതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ധനം വർഷംപ്രതി കുറഞ്ഞുവരുന്നു. 152 പേപ്പർ ലീക്കുകൾ നടന്നു, ഒരാളെപ്പോലും ശിക്ഷിച്ചില്ല. കഴിഞ്ഞ ദിവസം ധർമേന്ദ്ര പ്രധാൻ നാണംകെട്ട് രാജിവെച്ചു. ഇന്നലെ അദ്ദേഹത്തെ സൂപ്പർ താരത്തെ പോലെ ഭരണപക്ഷം പാർലമെൻ്റിൽ സ്വീകരിച്ചു. മഹാരാഷ്ട്രയിൽ മറ്റൊരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. ഇതിലും നടപടിയില്ല.പ്രധാനമന്ത്രിയുടെ റീൽ വീഡിയോകളെയും പ്രിയങ്ക പരിഹസിച്ചു. യുവത്വത്തിൻ്റെ ഭാവി കവർച്ചചെയ്യപ്പെട്ടു, പ്രതീക്ഷകൾ കവർച്ചചെയ്യപെട്ടു, വിശ്വാസം തകർക്കപ്പെട്ടു. പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വിഷയത്തിൽ ഇടപെട്ട് സ്പീക്കർ ഓം ബിർള രംഗത്തെത്തി. എന്തും പറയാമെന്നാണോ എന്ന് ഭരണപക്ഷം ചോദിച്ചു. ബഹളം വച്ച് പ്രതിപക്ഷം. ചർച്ച തടസ്സപ്പെടുത്തുന്നു എന്ന് പ്രതിപക്ഷം. പുതിയ വിദ്യാഭ്യാസ മന്ത്രിയെ ഭീഷണിപ്പെടുത്തുന്നു എന്ന് കിരൺ റിജിജു കുറ്റപ്പെടുത്തി. വ്യക്തിഹത്യ നടത്തുന്നു. പ്രഹ്ലാദ് ജോഷിയ്ക്കെതിരായ പരാമർശം സഭ രേഖകളിൽ നിന്ന് നീക്കം ചെയ്യും എന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.

Related Posts

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
  • August 5, 2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി…

Continue reading
‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ
  • August 4, 2026

ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്‌വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ…

Continue reading

You Missed

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം