മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. എട്ട് മണിക്കൂർ ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചിരുന്നു.ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി. ചോദ്യപേപ്പർ ചോർച്ച ഏറെ ഗുരുതരമായ വിഷയമാണെന്നും ശക്തമായ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണെന്നും സ്പീക്കർ സഭയിൽ നിരീക്ഷിച്ചു.

ഇന്ത്യയിലെ വിദ്യാർഥികളുടെ ഭാവിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല, ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാനായുള്ള ചരിത്രപരമായ നിയമനിർമ്മാണമാണിതെന്നും, യു പി എ ഭരണകാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. പരീക്ഷകൾ സുതാര്യമാക്കുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യം. വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാണ് എന്ന ഉറപ്പും നൽകുന്നു. മുൻ സംഭവങ്ങളിൽ പാഠം ഉൾക്കൊണ്ടാണ് നിയമഭേദഗതി. കേസുകളുടെ വേഗമേറിയ വിചാരണയും ഉറപ്പുവരുത്തുന്നു. 2024-ലെ ബില്ലാണ് ഇപ്പോൾ ഭേദഗതി ചെയ്ത് സഭയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നതെന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി. വളരെ ശക്തമായ നിയമായിരിക്കും വരികയെന്നും വേഗത്തിൽ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010 എൻ ടി എയുടെ മാർഗനിർദ്ദേശങ്ങൾ യു പി എ അവഗണിച്ചതടക്കം മന്ത്രി ഓർമ്മപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകൾ വിശദീകരിക്കുകയും ചെയ്തു.

കേന്ദ്രം വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് ഗൗരവ് ഗോഗോയി മറുപടി നൽകി. കണ്ണിൽ പൊടിയിടാനാണ് നിയമഭേദഗതി. 2024 ലെ നിയമം പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടഞ്ഞില്ല. ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടായി. സഞ്ജീവ് മുഖ്യ എന്ന മുഖ്യ പ്രതി 11 മാസം ഒളിവിലായിരുന്നു. പിടിയിലായ ശേഷം ജാമ്യവും ലഭിച്ചു. 2024 ക്രമക്കേട് കുറ്റവാളികളായ 45 പേരിൽ 44 ഉം ജാമ്യത്തിലിറങ്ങി. 2026 ൽ 21 വിദ്യാർഥികൾ ജീവനൊടുക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു എന്നാല് ധർമേന്ദ്ര പ്രധാൻ ഇന്നലെ പാർലമെൻ്റിൽ എത്തിയപ്പോൾ എൻഡിഎ അംഗങ്ങൾ സ്വീകരണം സംഘടിപ്പിച്ചു.

പാകിസ്താനിൽ നിന്ന് യുദ്ധം ജയിച്ച് വന്നപോലെയായിരുന്നു സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദി റീൽ ചെയ്തു നടക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. ഭരണപക്ഷം വിദ്യാർഥികളുടെ ഭാവി വിലകുറച്ച് കാണുന്നു. എല്ലാം വോട്ടിന് വേണ്ടിയാണ്. ശിക്ഷ കർശനമാക്കിയതുകൊണ്ട് എന്ത് സംഭവിക്കും എന്നാണ്?. ഡൽഹിയിൽ ആരാണ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടത്?. ലാത്തിക്കൊണ്ട് തലയ്ക്കടിക്കാൻ പറഞ്ഞതാരാണ്? അമിത് ഷാ മറുപടി പറയണം. വിദ്യാർഥികൾക്ക് നിങ്ങളുടെ വാക്കിൽ ഒരു വിശ്വാസവുമില്ലെന്നും ഗൗരവ് ഗോഗോയി വിമർശിച്ചു.

ചർച്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാൽ എം പി ചോദ്യം ചെയ്തു. ലോക്സഭയിലെ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയാൽ മാത്രമേ രാജ്യസഭയിലെ ബിൽ ചർച്ചയിൽ പങ്കെടുക്കൂ എന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. സഭ തടസ്സപ്പെടാതെ വിഷയം വിശദമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ പാർലമെന്റിൽ വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുകയാണ്.

Related Posts

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ
  • September 14, 2026

മുംബൈ: ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അടിത്തറയിട്ടത് വന്ദേ മാതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തെ വിഭജിക്കപ്പെട്ടു. വന്ദേ മാതരം പൂർണരൂപത്തിൽ സർക്കാർ ചടങ്ങിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദിയെന്നും അമിത് ഷാ വ്യക്തമാക്കി. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തിൽ…

Continue reading
പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ
  • September 14, 2026

തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലിലിൽ എസ്ഐടിക്ക് PSC അംഗങ്ങളുടെ കത്ത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി അംഗങ്ങൾ എസ് ഐ ടിക്ക് കത്ത് അയച്ചു. അന്വേഷണവുമായി സഹകരിക്കാം. മൊഴി നൽകാൻ പിഎസ്‌സി ഓഫീസിലേക്ക് എത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.…

Continue reading

You Missed

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത