നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തി വിനീഷ്യസ്; വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍


ലോകകപ്പ് യോഗ്യത റൗണ്ടില്‍ താരനിബിഡമായ ടീമുണ്ടായിട്ടും വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍. സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ശേഷം 89-ാം മിനിറ്റില്‍ മാര്‍ട്ടിനല്ലിയുടെ മുഖത്തിടിച്ചതിന് അലക്‌സാണ്ടര്‍ ഗോണ്‍സാലസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി, പത്ത് പേരായി ചുരുങ്ങിയ വെനസ്വേല സംഘം പ്രതിരോധ കോട്ട കെട്ടിയാണ് ബ്രസീലിന്റെ ജയിക്കാനുള്ള നീക്കങ്ങളെ തടഞ്ഞത്. മത്സരം 1-1 സമനില ആയതോടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീനക്ക് തൊട്ട് പിന്നിലായി രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ബ്രസീലിന് നഷ്ടമായത്.
ബാഴ്‌സലോണ താരം റഫീന്‍ഹയാണ് സുന്ദരമായ ഫ്രീകിക്കിലൂടെ ബ്രസീലിന്റെ ഏക ഗോള്‍ നേടിയത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ബ്രസില്‍ നല്‍കിയ പ്രഹരത്തിന് രണ്ടാംപകുതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ വെനസ്വേല മറുപടി നല്‍കി. ടെലാസ്‌കോ സെഗോവി തൊടുത്ത ഷോട്ട് ആണ് ഗോള്‍ ആയത്. സമനിലയോടെ പത്തു ടീമുകളുള്ള ലാറ്റിനമേരിക്കന്‍ യോഗ്യത ഗ്രൂപ്പില്‍ പതിനേഴ് പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതാണ്.

മത്സരം തുടങ്ങിയത് മുതല്‍ നിരവധി ഗോളവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്. ഇതില്‍ റഫീന്‍ഹക്ക് ലഭിച്ച അവസരം വിശ്വാസിക്കാനാവാത്ത വിധമായിരുന്നു നഷ്ടമായത്. വിനീഷ്യസ് നല്‍കിയ കിടിലന്‍ പാസ് പോസ്്റ്റിന് പുറത്തേക്ക് പോകുന്നത് ഉള്‍ക്കിടിലത്തോടെയാണ് ബ്രസീല്‍ ആരാധകര്‍ നോക്കി നിന്നത്. മറ്റൊരു അവസരം വെനിസ്വേല കീപ്പര്‍ റാഫേല്‍ റോമിയോയുടെ മിടുക്കില്‍ നഷ്ടമാകുന്നത് കാണാമായിരുന്നു. ജെഴ്‌സണിന്റെ തകര്‍പ്പന്‍ ഷോട്ടാണ് റാഫേല്‍ റോമിയോ മുഴുനീള ഡൈവിലൂടെ ഗോളില്‍ നിന്ന് തിരിച്ചുവിട്ടത്. കളി ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെയായിരുന്നു ബ്രസീലിന്റെ ഗോള്‍ എത്തിയത്. 43-ാം മിനിറ്റില്‍ പോസ്റ്റില്‍ നിന്ന് 25 വാരയെങ്കിലും അകലെനിന്ന് റഫീഞ്ഞ തൊടുത്ത കനത്ത കിക്കിന് മുമ്പില്‍ ഇത്തവണ റാഫേല്‍ പരാജയപ്പെട്ടു. മനോഹരമായി ഗതി മാറി വന്ന പന്ത് ക്രോസ് ബാറിലുരുമി ഉള്ളിലേക്ക് കയറിയപ്പോള്‍ ബ്രസീല്‍ താരങ്ങള്‍ ആശ്വാസിച്ചു. സ്‌കോര്‍ 1-0.

പകരക്കാരനായി രണ്ടാം പകുതിയിലിറങ്ങിയ ടെലാസ്‌കോ സെഗോവിയയായിരുന്നു വെനസ്വേലയുടെ സ്‌കോറര്‍. ഇടതുവിങ്ങില്‍നിന്ന് നവാരോയുടെ പാസ് സവാരിനോയിലേക്ക്. സവാരിനോ സെഗോവിയയെ ഉന്നംവെച്ച് നല്‍കിയ പന്തില്‍ ബോക്‌സിന് പുറത്തുനിന്ന് സെഗോവിയ തൊടുത്ത ശക്തമായ ഷോട്ട് ബ്രസീല്‍ ഗോള്‍പോസ്റ്റിലേക്ക് വെടിയുണ്ട കണക്കെ കയറുമ്പോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ കാഴ്ച്ചക്കാരനായിരുന്നു. സ്‌കോര്‍ 1-1

അറുപതാം മിനിറ്റിലാണ് ബ്രസീലിന് ലീഡ് എടുക്കാന്‍ കഴിയുമായിരുന്ന പെനാല്‍റ്റി ലഭിച്ചത്. വെനിസ്വേല കീപ്പര്‍ റാഫേല്‍ റോമോ വിനീഷ്യസിനെ ഫൗള്‍ ചെയ്തതിനായിരുന്നു വീഡിയോ പരിശോധനയിലൂടെ റഫറി പെനാല്‍റ്റി വിധിച്ചത്. റാഫേല്‍ റോമോ വിനീഷ്യസിനെ ബോക്‌സില്‍ വീഴ്ത്തിയെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ മത്സരം ഗതിമാറ്റാനുതകുന്ന കിക്കെടുത്ത വിനീഷ്യസിന് വലിയ പിഴ പറ്റി. പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി വിനീഷ്യസ് പായിട്ട ഗ്രൗണ്ടര്‍ തട്ടിയകറ്റാന്‍ റോമോക്ക് നിഷ്പ്രയാസം കഴിഞ്ഞു. റീബൗണ്ടില്‍ എത്തിയ പന്ത് വീണ്ടും വിനീഷ്യസിന് തന്നെ ലഭിച്ചെങ്കിലും അവസരം പാഴായി. ബ്രസീല്‍ ക്ലോസ് റേഞ്ച് അവസരം ചെറുത്ത ആത്മവിശ്വാസത്തില്‍ വെനിസ്വേലന്‍ കീപ്പര്‍ റാഫേല്‍ റോമോയും പ്രതിരോധ സംഘവും ചേര്‍ന്ന് പിന്നീടുള്ള നിമിഷങ്ങളില്‍ ബ്രസീല്‍ മുന്നേറ്റത്തെ വിധഗ്ദ്ധമായി തടയുന്നതാണ് കണ്ടത്. വിജയഗോള്‍ നേടാനുള്ള എല്ലാ അവസരങ്ങളും കളഞ്ഞുകുളിച്ചതോടെ പട്ടികയില്‍ ഒരുപടി കൂടി കയറി അര്‍ജന്റീനക്ക് തൊട്ടുപിന്നില്‍ രണ്ടാസ്ഥാനത്ത് എത്താനുള്ള അവസരമാണ് ബ്രസീലിന് പാഴായത്.

Related Posts

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ
  • January 10, 2026

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു. 2025 സെപ്തംബർ 27നായിരുന്നു…

Continue reading
‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാ അത്തെ ഇസ്ലാമി വിവാദത്തിൽ എ. കെ. ബാലൻ
  • January 10, 2026

ജമാ ആത്തെ ഇസ്ലാമി- മാറാട് പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താൻ എന്ന് വരുത്താനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമമെന്നും എ കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നടിയെ ആക്രമിച്ച കേസ്; പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ പരിഗണിക്കാൻ മാറ്റി

നടിയെ ആക്രമിച്ച കേസ്; പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ പരിഗണിക്കാൻ മാറ്റി

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

ട്രോളേറ്റു വാങ്ങി നീരൂപകൻ ഭരദ്വാജ് രംഗന്റെ പ്രതീക്ഷയുള്ള സിനിമകളുടെ ലിസ്റ്റ്

ട്രോളേറ്റു വാങ്ങി നീരൂപകൻ ഭരദ്വാജ് രംഗന്റെ പ്രതീക്ഷയുള്ള സിനിമകളുടെ ലിസ്റ്റ്

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ

‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ