മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍; കണ്ണീരോര്‍മ്മയായി അര്‍ജുന്‍; ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്

കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. 2024 ജൂലൈ 16-ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ വലിയ ദുരന്തം വിതച്ചു. മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം സമാനതകളില്ലാത്തതായിരുന്നു. 72 ദിവസങ്ങള്‍ക്കുശേഷം ഗംഗാവലി പുഴയിലെ ലോറിയില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. (two years of shirur landslide arjun death anniversary)

കര്‍ണാടക ഷിരൂരിലെ ദേശീയപാത 66-ല്‍ 2024 ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി. ഒരു ചായക്കടയും സമീപത്തെ വീടുകളും തകര്‍ന്നു. മലയാളി ഡ്രൈവറായ അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി വിവരം. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മഴ തടസ്സമായി. മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു തിരച്ചില്‍. കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ സജീവമായി രംഗത്ത്. തിരച്ചില്‍ പേരിനു മാത്രമേയുള്ളുവെന്ന് അര്‍ജുന്റെ ബന്ധുക്കളുടെ ആരോപണം. എന്‍ ഡി ആര്‍ എഫും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങള്‍ വിഫലമായി.

ജൂലൈ 20-ന് പുഴയില്‍ സോണാര്‍, റഡാര്‍ പരിശോധനകള്‍ നടത്തി. ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജര്‍ ജനറല്‍ എം ഇന്ദ്രബാലനും സംഘവും എത്തുന്നു. ജൂലൈ 27ന് സന്നദ്ധപ്രവര്‍ത്തകന്‍ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിലിന് എത്തുന്നു. ജൂലൈ 28ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം തുടരുമെന്ന് അറിയിക്കുന്നു. പല വാഹനങ്ങളുടേയും ഹൈഡ്രോളിക് ജാക്കിയും മറ്റു ഭാഗങ്ങളും കിട്ടിയെങ്കിലും അര്‍ജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. തിരച്ചിലിന്റെ രണ്ടാംഘട്ടം ഓഗസ്റ്റ് 13-നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി.

തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബര്‍ 20ന് ആരംഭിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ ആരംഭിച്ചു. സെപ്തംബര്‍ 21ന് മറ്റൊരു ലോറിയുടെ സ്റ്റിയറിങ്, ക്ലച്ച്, ടയര്‍ ഭാഗങ്ങള്‍ കണ്ടെത്തി. സെപ്തംബര്‍ 22ന് അധികൃതരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നിര്‍ത്തി. സെപ്തംബര്‍ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍. ഒടുവില്‍ 72 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ സെപ്തംബര്‍ 25ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പുഴയില്‍ ലോറി കണ്ടെത്തി. കാബിനില്‍ അര്‍ജുന്റെ മൃതദേഹഭാഗങ്ങളും.

Related Posts

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം
  • July 16, 2026

ഭിന്നിപ്പല്ല ശരി , ഐക്യം ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മനസ്സിലാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. UDF വന്നു പവർകട്ടും വന്നു. യുഡിഎഫ് വന്നതോടെ സംസ്ഥാനത്ത് പവർകട്ടും വന്നു. LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടുമെന്നും ബിനോയ് വിശ്വം…

Continue reading
നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു
  • July 16, 2026

മദ്യനയത്തിനായുള്ള ചര്‍ച്ചകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു. മദ്യഉപഭോഗം വര്‍ധിപ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ മദ്യനയമെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാകും യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബന്ധതയുള്ള മദ്യനയമായിരിക്കും രൂപപ്പെടുത്തുക. മദ്യം വില്‍ക്കുന്നവരുടേയും വിവിധ സാമൂഹ്യ പ്രവര്‍ത്തകരുടേയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്

മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍; കണ്ണീരോര്‍മ്മയായി അര്‍ജുന്‍; ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്

മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍; കണ്ണീരോര്‍മ്മയായി അര്‍ജുന്‍; ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്

വി ഡി സതീശൻ സംസാരിക്കുന്നതിനിടെ പവർ കട്ട്!; ഓടുന്ന ബസിന് പുറകെ ഓടിയിട്ട് കാര്യമില്ലെന്ന് പ്രതികരണം

വി ഡി സതീശൻ സംസാരിക്കുന്നതിനിടെ പവർ കട്ട്!; ഓടുന്ന ബസിന് പുറകെ ഓടിയിട്ട് കാര്യമില്ലെന്ന് പ്രതികരണം