ദൈവങ്ങളുടെയും ബലിദാനികളുടെയും പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി എൽഡിഎഫ് കൗൺസിലർ എസ് പി ദീപക്. ഗണഗീതം പാടിയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്. മതവും വിശ്വാസവും സ്വകാര്യതയാണ്. അതിനെ വർഗീയ രാഷ്ട്രീയത്തിനായി ഉപയോഗിച്ചുവെന്ന് എസ്പി ദീപക് പറഞ്ഞു. 20 ദൈവങ്ങളെ പറഞ്ഞാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. നിയമലംഘനമാണ് നടന്നതെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം നഗരസഭ ആര്‍എസ്എസ് കാര്യാലയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മതനിരപോക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ടവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍. എന്നാല്‍ ആദ്യം മുതലേ അത് ലംഘിച്ചു. പറഞ്ഞാല്‍ മനസിലാക്കാതെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. 19 കേസുള്ള ആര്‍ സുഗതനെ മേയര്‍ ഉള്‍പ്പെടെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴെന്ന് ദീപക് കുറ്റപ്പെടുത്തി. 45 ദിവസമായി കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടെന്ന് അദേഹം പറഞ്ഞു.
ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതിയുടെ നിർദേശം. സിപിഐഎം കൗൺസിലർ എസ് പി ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റേതാണ് വിധി.






