‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍


തനിക്കെതിരെ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജനാധിപത്യം ഇല്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് കേസ് കൊടുക്കാമല്ലോ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ കേസുമായി ചിലര്‍ നടക്കുന്നുണ്ട്. അവരുടെ വാലായാണ് ഗണേഷ് കുമാര്‍ സംസാരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു. (g sukumaran nair replay to kb ganesh kumar)

അനധികൃതമായി ഒരാള്‍ക്കും നിയമനം നല്‍കിയിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാട് എന്‍എസ്എസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പത്മ കഫേയില്‍ ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അത് തന്നെയാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും. സാധിക്കുമെങ്കില്‍ കേരളത്തിലുടനീളം കൂടുതല്‍ പത്മ കഫേകള്‍ തുറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരെങ്കിലും വന്നാല്‍ മുഖത്ത് നോക്കാതെ കുനിഞ്ഞിരിക്കുന്നതാണ് സുകുമാരന്‍ നായരുടെ പതിവെന്ന ഗണേഷ് കുമാറിന്റെ പരിഹാസത്തിനും സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞു. ‘സ്ഥാനമാനങ്ങള്‍ നഷ്ടമായപ്പോഴല്ലേ ഇയാള്‍ ഇതെല്ലാം പറയുന്നത്. മുമ്പ് തോന്നിയില്ലല്ലോ. ഈ വ്യക്തി സ്വന്തം പിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാവരുടേയും മുമ്പിലുണ്ടല്ലോ. ഈ ആള്‍ക്ക് ഞാനായിട്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. ആ ആള്‍ എനിക്കൊരു ഗുണവും ചെയ്തിട്ടില്ല’. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Related Posts

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം
  • August 12, 2026

കാസർകോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. പ്രതികളുമായുള്ള ബന്ധം വ്യക്തമാക്കാൻ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ലഹരിക്കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഭാരവാഹിയല്ലെന്ന് ആവർത്തിക്കുകയാണ്…

Continue reading
മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ
  • August 12, 2026

ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ മറവില്‍ നടന്നത് കള്ളപ്പണ ഇടപാടെന്ന് മുഹമ്മദ് ഷിയാസ് എംഎല്‍എ. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരെ ചതിച്ചുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്ന് ഷിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. കലൂര്‍ സ്‌റ്റേഡിയം തട്ടിക്കൊണ്ടുപോകാനും അതിന്റെ പേരില്‍ കള്ളപ്പണ ഇടപാട് നടത്താനും വേണ്ടിയുള്ള…

Continue reading

You Missed

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്