സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും പ്രതിഫലം 25 കോടി; വേറിട്ട കരാറുമായി ആ തെലുങ്ക് നായകന്‍

മിസ്റ്റര്‍ ബച്ചന്‍ ആണ് അദ്ദേഹത്തിന്‍റെ പുതിയ ചിത്രം

തെന്നിന്ത്യന്‍ സിനിമ അതിന്‍റെ മാര്‍ക്കറ്റ് വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ബോളിവുഡിനെപ്പോലും കളക്ഷനില്‍ പിന്നിലാക്കിക്കൊണ്ട് തെലുങ്ക് സിനിമയാണ് ആ കുതിപ്പിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. കളക്ഷനില്‍ ഉണ്ടാവുന്ന വര്‍ധന തെലുങ്ക് സിനിമയിലെ നായക താരങ്ങളുടെ പ്രതിഫലത്തിലും കാര്യമായ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാള്‍ പ്രഭാസ് ആണ്. ഇപ്പോഴിതാ തെലുങ്കിലെ മറ്റൊരു താരത്തിന്‍റെ പ്രതിഫല കരാര്‍ ചര്‍ച്ചയാവുകയാണ്.

രവി തേജയാണ് അത്. മുന്‍നിര താരമായ രവി തേജ പ്രമുഖ നിര്‍മ്മാണ കമ്പനിയായ പീപ്പിള്‍ മീഡിയ ഫാക്ടറിയുമായി നാല് സിനിമകളുടെ കരാര്‍ ആണ് ഒപ്പിട്ടിരുന്നത്. ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഇതിനകം പുറത്തെത്തി. മൂന്നാമത്തെ ചിത്രം പുറത്തെത്താനിരിക്കുന്നു. ധമാക്ക, ഈഗിള്‍ എന്നിവയാണ് പുറത്തെത്തിയ ചിത്രങ്ങള്‍. മിസ്റ്റര്‍ ബച്ചന്‍ ആണ് അക്കൂട്ടത്തിലെ അടുത്ത റിലീസ്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുമായി ഇത്തരത്തിലൊരു കരാര്‍ രവി തേജ ഒപ്പിടുമ്പോള്‍ തെലുങ്ക് സിനിമയില്‍ അത് പുതുമയായിരുന്നു. ബോളിവുഡിലെ കോര്‍പ്പറേറ്റ് രീതിയാണ് ഇത്. 

നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഇത് ലാഭകരവുമാണ്. താരത്തിന്‍റെ പ്രതിഫലം വരും ചിത്രങ്ങള്‍ക്കായി മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതിനാല്‍ ആ നിലയില്‍ നിര്‍മ്മാണ ചെലവിലും നിയന്ത്രണം വരുത്താനാവുന്നു എന്നതാണ് ഏറ്റവും പോസിറ്റീവ് ആയ ഘടകം. രവി തേജയും പീപ്പിള്‍ മീഡിയ ഫാക്ടറിയും തമ്മിലുള്ള കരാര്‍ പ്രകാരം 25 കോടിയാണ് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് നായകന് നല്‍കേണ്ടത്. അങ്ങനെ നാല് ചിത്രങ്ങള്‍ക്കായി 100 കോടി. രവി തേജയെ സംബന്ധിച്ചും ഈ കരാര്‍ ഗുണകരമാണ്. ആദ്യം വരുന്ന ചിത്രങ്ങള്‍ പരാജയപ്പെട്ടാലും പ്രതിഫലത്തില്‍ ഇടിവുണ്ടാവുന്നില്ല എന്നതാണ് അത്. 

രവി തേജയുടെ മാസ് നായക പരിവേഷം ഉപയോഗപ്പെടുത്തി പരമാവധി ബോക്സ് ഓഫീസ് കളക്ഷന്‍ നേടാനാണ് ഈ ചിത്രങ്ങളിലൂടെ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നതും. അതേസമയം ഈ കരാര്‍ അനുസരിച്ചുള്ള നാലാമത്തെ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനായി മുന്‍നിര സംവിധായകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. അതേസമയം ഓഗസ്റ്റ് 15 നാണ് മിസ്റ്റര്‍ ബച്ചന്‍ തിയറ്ററുകളില്‍ എത്തുക. 

Related Posts

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി
  • July 23, 2026

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. നീറ്റിനെ കുറിച്ച് അറിവില്ലാത്തവരാണ് പ്രതിഷേധിക്കുന്നത്. സമരത്തില്‍ വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മറ്റ് താല്‍പര്യങ്ങളുമായുള്ള മറ്റുചിലരാണെന്ന് മേജര്‍ രവി പറയുന്നു.മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള…

Continue reading
സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ
  • July 21, 2026

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്ന പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയോ എന്ന്…

Continue reading

You Missed

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ