ഇത് നിന്‍റെ അച്ഛന്‍റെ കളിയാണ്’: ‘ഗോട്ട്’ വിജയ് സ്വന്തം മകന് നല്‍കിയ ഉപദേശമോ?

വിജയ്‍ നായകനായ ഗോട്ട് ബോക്സോഫീസ് ഹിറ്റായി മാറുമ്പോൾ, ചിത്രത്തിലെ ചില ഭാഗങ്ങൾ ചർച്ചയാകുന്നു. 

ചെന്നൈ: വിജയ് നായകനായി എത്തിയ ഗോട്ട് കേരളത്തില്‍ സമിശ്ര പ്രതികരണമാണ് ഉണ്ടാക്കിയതെങ്കിലും ചിത്രം വന്‍ ബോക്സോഫീസ് ഹിറ്റാകുകയാണ്. ആദ്യത്തെ നാല് ദിവസത്തില്‍ തന്നെ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം 288 കോടിയോളമാണ് ആഗോള കളക്ഷന്‍ നേടിയത്. ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. 

അതേ സമയം ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ കയറിയതോടെ ചിത്രത്തിന്‍റെ പലഭാഗങ്ങളും ചര്‍ച്ചയാകുന്നുണ്ട്. വിജയ്‍ നടത്തിയ രാഷ്ട്രീയ പ്രവേശനം ചില സംഭാഷണങ്ങളില്‍ വരുന്നത് ചര്‍ച്ചയാകുന്നതോടൊപ്പം. തൃഷ ചിത്രത്തില്‍ ഡാന്‍സ് ചെയ്യാന്‍ എത്തിയതും വലിയ ചര്‍ച്ചയാണ്. എന്നാല്‍ വിജയ്‍യുടെ വ്യക്തിപരമായ ഒരു കാര്യം ചിത്രത്തിലുണ്ടെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. 

ദളപതി വിജയ്‍യും മകന്‍ ജെയ്‌സൺ സഞ്ജയിയും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് മുന്‍പ് തന്നെ തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പിതാവിന്‍റെ അനുമതിയില്ലാതെയാണ് ജെയ്സണ്‍ ആദ്യ സംവിധായക സംരംഭത്തിന് വേണ്ടി ഒപ്പിട്ടത് എന്നാണ് വിവരം. ഇതില്‍ വിജയ്ക്ക് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഒരു വര്‍ഷത്തോളമായി ഈ പ്രൊജക്ട് ഒപ്പിട്ടിട്ടെങ്കിലും ഇതുവരെ അത് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിന് വിജയിയുടെ അതൃപ്തി കാരണമാണെന്നും വിവരമുണ്ട്. 

അതേ സമയം സ്വന്തം അച്ഛനെ തന്നെ കുടുക്കുന്ന ഒരു മകനായാണ് ചെറുപ്പമുള്ള വിജയ് ചിത്രത്തില്‍. അവസാനം മകനെ അച്ഛന്‍ തിരിച്ച് കുടുക്കുന്നു. ഇതെല്ലാം അറിഞ്ഞോ അറിയാതെയോ വിജയ് മകന് നല്‍കുന്ന ഉപദേശമാണ് എന്നാണ് ചില തമിഴ് സൈറ്റുകളുടെ വാര്‍ത്തകളില്‍ പറയുന്നത്. , “ദിസ് ഈസ് യുവര്‍ ഫാദര്‍ ഗെയിം നൗ!” തുടങ്ങിയ ഡയലോഗുകള്‍ ഇതിന്‍റെ സൂചനയാണ് എന്നും ചിലര്‍ അനുമാനിക്കുന്നു. 

അതേ സമയം മകന്‍ വിജയ്‍യുടെ ചിത്രത്തിലെ പേര് ജീവന്‍ എന്നും രണ്ടാമത്തെ പേര് സഞ്ജയ് എന്നതുമാണ് എന്നതും ശ്രദ്ധേയമാണ്. ഒരു ഘട്ടത്തില്‍ ‘ആരാണ് സഞ്ജയ്?’ എന്ന ചോദ്യവും അച്ഛന്‍ വിജയ് ഉന്നയിക്കുന്നുണ്ട്. ആത്യന്തികമായി പിതാവാണ് ഈ ഗെയിമില്‍ ജയിക്കുന്നത് എന്നതും ഒരിക്കലും യാഥര്‍ച്ഛികതയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

എന്തായാലും ഗോട്ട് വലിയ വിജയമാണ് തമിഴകത്ത് നേടുന്നത്. ഇതിനകം തമിഴ്നാട്ടില്‍ മാത്രം ചിത്രം 100 കോടി പിന്നിട്ടു കഴിഞ്ഞു. ആഗോളതലത്തില്‍ ചിത്രം വന്‍ വിജയം നേടുകയാണ്. 

  • Related Posts

    33 വർഷങ്ങൾക്ക് ശേഷം അർജുൻ ചിത്രം ‘ജെന്റിൽമാൻ’ വീണ്ടും തിയറ്ററുകളിലേക്ക്; 4K പതിപ്പുമായി കെ.ടി. കുഞ്ഞുമോൻ
    • July 31, 2026

    അർജുൻ–ശങ്കർ കൂട്ടുകെട്ടിൽ പിറന്ന ‘ജെന്റിൽമാൻ’ 33 വർഷങ്ങൾക്കു ശേഷം റീറിലീസ് ചെയ്യുന്നു.ചിത്രത്തിന്റെ റിലീസിന്റെ 33–ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം റീമാസ്റ്റർ ചെയ്ത് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K Ultra HD ദൃശ്യ നിലവാരത്തിലും Dolby Atmos…

    Continue reading
    ‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി
    • July 28, 2026

    ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയിലെ വിവാദത്തില്‍, പ്രസിഡന്റ് ശ്വേതാ മേനോന് എതിരെ രമേശ് പിഷാരടി. തനിക്കെതിരായ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് വിമര്‍ശനം. എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തനിക്കെതിരെ ഒരു നിയമപരമായ കാരണവും പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. തന്റെ…

    Continue reading

    You Missed

    ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

    ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

    ‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

    ‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

    ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

    ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

    തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

    തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

    വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

    വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

    റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

    റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം