വിമാനം 35000 അടിയ ഉയരത്തിൽ, ഫസ്റ്റ് ക്ലാസിൽ നിന്ന് ക്യാബിനുള്ളിൽ പുക പടർന്നു,

35000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വിമാന ജീവനക്കാർ ക്യാബിനുള്ളിൽ പുക ശ്രദ്ധിക്കുന്നത്. ഫസ്റ്റ് ക്ലാസിനുള്ളിൽ നിന്ന് പുകയുടെ രൂക്ഷ ഗന്ധം ക്യാബിനുള്ളിൽ പടർന്നതോടെ വിമാനം വഴി തിരിച്ച് വിട്ട് എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വരികയായിരുന്നു

ഓകലഹോമ: 35000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിയെ ഫസ്റ്റ് ക്ലാസിൽ നിന്ന് പുക.  യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തി വിമാനം. അമേരിക്കയിലെ ഒകലഹോമയിലാണ് സംഭവം. ടെക്സാസിലേക്ക് പുറപ്പെട്ട വിമാനമാണ് ക്യാബിനുള്ളിൽ പുക കണ്ടതിന് പിന്നാലെ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. അമേരിക്കൻ എയർലൈനിന്റെ 1733 വിമാനമാണ് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. മിൽവാക്കി മിച്ചൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 108 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. 

35000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വിമാന ജീവനക്കാർ ക്യാബിനുള്ളിൽ പുക ശ്രദ്ധിക്കുന്നത്. ഫസ്റ്റ് ക്ലാസിനുള്ളിൽ നിന്ന് പുകയുടെ രൂക്ഷ ഗന്ധം ക്യാബിനുള്ളിൽ പടർന്നതോടെ വിമാനം വഴി തിരിച്ച് വിട്ട് എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വരികയായിരുന്നു. പുകവലിച്ചതിന് ശേഷം ഇയാൾ യാത്രക്കാരെ ശല്യപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടത്തിയതോടെയായിരുന്നു എമർജൻസി ലാൻഡിംഗ്. വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുമതിയില്ലെന്നിരിക്കെയായിരുന്നു ഫസ്റ്റ് ക്ലാസ് യാത്രക്കാരന്റെ നടപടി. സീറ്റിലിരുന്നുള്ള പുക വലി ചോദ്യം ചെയ്ത എയർ ഹോസ്റ്റസിനേയും യാത്രക്കാരൻ കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു. സഹയാത്രക്കാർ ഇടപെട്ടതോടെയാണ് പരിക്കേൽക്കാതെ എയർ ഹോസ്റ്റസ് രക്ഷപ്പെട്ടത്. 

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും തക്ക സമയത്തെ വിമാന ജീവനക്കാരുടെ ഇടപെടലിനെ അഭിനന്ദിക്കുന്നതായും അമേരിക്കൻ എയർലൈൻ സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഒകലഹോമയിലെ തുൾസ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസ് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറിലേറെ തുൾസ വിമാനത്താവളത്തിൽ പാർക്ക് ചെയ്തതിന് ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്. ഈ വർഷം ആദ്യത്തിലും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ഹണിമൂൺ ആഘോഷിക്കാൻ പുറപ്പെട്ട ദമ്പതികളിലെ വരൻ പുകവലിക്കുകയും പൈലറ്റിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു ഇത്. കൊവിഡ് മഹാമാരിക്ക് ശേഷം വിമാന യാത്രക്കിടെഇത്തരം സംഭവങ്ങൾ പതിവാകുന്നതായാണ് കണക്കുകൾ വിശദമാക്കുന്നത്. 2021ന് ശേഷം മാത്രം ആറായിരം കേസുകളാണ് ഇത്തരത്തിൽ അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024ൽ വെറും 9 മാസത്തിനുള്ളിൽ 649 സംഭവങ്ങളാണ് ഇത്തരത്തിലുണ്ടായിട്ടുള്ളത്. 

  • Related Posts

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ
    • August 17, 2026

    ഡൽഹി: എഐസിസിയിലെ വന്ദേമാതര വിവാദത്തിൽ കടുത്ത നിലപാട് എടുക്കാതെ സിപിഐഎം ദേശീയ നേതൃത്വം. വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി രംഗത്തെത്തി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പ് ഇല്ലെന്ന് എം എ ബേബി. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്…

    Continue reading
    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം
    • August 17, 2026

    ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം. എൻടിഎ ആസ്ഥാനത്തേക്ക് എസ്എഫ്ഐ മാർച്ച്‌ നടത്തും. എസ്എഫ്ഐ എൻടിഎ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എൻടിഎ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. എൻടിഎ ചെയ്യുന്ന…

    Continue reading

    You Missed

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി