9 ദിവസം കൊണ്ട് 77 കോടി കടന്ന് ദുൽഖറിന്റെ ‘ലക്കി ഭാസ്കർ’

ഒക്ടോബർ 31-ന് തിയേറ്ററുകളിൽ എത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ്. 9 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 77 കോടി രൂപയുടെ വൻ കളക്ഷൻ നേടിയിരിക്കുന്നു. കേരളത്തിലും ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ്. ഇതിനോടകം സംസ്ഥാനത്ത് 13 കോടി രൂപയുടെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.

ആദ്യ ദിനം 175 സ്ക്രീനുകളിൽ പ്രദർശനം ചെയ്ത ചിത്രം രണ്ടാം വാരത്തിലും 200-ലധികം സ്ക്രീനുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്യുന്നത്.

1992-ലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രശസ്തമായ തട്ടിപ്പിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, ഒരു സാധാരണ ബാങ്ക് ക്ലർക്കായ ഭാസ്കറുടെ ജീവിതകഥയാണ് പറയുന്നത്.​ കുടുംബപ്രേക്ഷകരും കുട്ടികളും യുവാക്കളും ഉൾപ്പെടെയെല്ലാവരും ചിത്രത്തെ ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ദുൽഖർ സൽമാൻ ചിത്രത്തിൽ അതിഗംഭീരമായ പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകൻ വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ്. തെലുങ്കിൽ ഇതോടെ ദുൽഖർ സൽമാന് ഹാട്രിക് ബ്ലോക്ക്ബസ്റ്റർ നേടാനും സാധിച്ചു. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്‌സും ഫോർച്യൂണ്‍ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്‌കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം 9 ദിവസം കൊണ്ട് 77 കോടി രൂപയുടെ വൻ കളക്ഷൻ നേടിയത് വിജയത്തിന്റെ തെളിവാണ്. ദുൽഖറിന്റെ ‘ലക്കി ഭാസ്കറി’ന്റെ വിജയം മലയാള സിനിമയ്ക്ക് ഒരു വലിയ നേട്ടം തന്നെയാണ്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്