പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, ആദ്യപ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല. ഇന്നും നാളെയും ചർച്ച ചെയ്യാൻ തയ്യാർ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. ആരാണ് ഒളിച്ചോടുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അമിത് ഷാ പറഞ്ഞു. ആരാണ് ഒളിച്ചോടുന്നതെന്ന് എല്ലാവർക്കും അറിയാം. പ്രതിപക്ഷം പാർലമെന്റ് നടത്താൻ അനുവദിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.
ജനങ്ങൾക്ക് മുന്നിൽ എല്ലാം വെളിപ്പെടട്ടെയെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം ബഹളം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. “ഏത് വിഷയത്തിലും ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്, എന്നാൽ അവർ സഭയുടെ പ്രവർത്തനം അനുവദിക്കുന്നില്ല. സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ല. എന്തുകൊണ്ടാണ് ചർച്ച നടക്കാൻ നിങ്ങൾ അനുവദിക്കാതിരുന്നത് എന്നതിനെക്കുറിച്ചും ഞാൻ ചർച്ച ചെയ്യും,” അമിത് ഷാ പറഞ്ഞു. പാർലമെന്റിന്റെ പുറത്തുവച്ചായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ഞാൻ പതിവായി പാർലമെൻ്റിൽ വരികയും എൻ്റെ ചേംബറിൽ ഇരിക്കുകയും ചെയ്യാറുണ്ട്. പ്രതിപക്ഷം പാർലമെൻ്റ് പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ, നമുക്ക് മറ്റെന്ത് ചെയ്യാനാകും?” അദ്ദേഹം പറഞ്ഞു.”പാർലമെന്റിൽ ചർച്ചയ്ക്ക് ചില നിയമങ്ങളുണ്ട്. ‘ഒരു പ്രസ്താവന നടത്തൂ’ എന്ന് ചിലർ പറയുന്നു. ഇങ്ങനെയല്ല ചർച്ച നടക്കേണ്ടത്,” അമിത് ഷാ കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്ക് എതിരായ പോലീസ് നടപടിയിൽ അമിത് ഷാ മറുപടി നൽകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.







