ധവളപത്രം ജൂൺ ആദ്യവാരം: സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു’; മുഖ്യമന്ത്രി

സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. പ്രധാനമന്ത്രിയെയും ധനകാര്യ മന്ത്രിയെയും സന്ദർശിച്ച് പദ്ധതികൾക്ക് പ്രത്യേകമായി സഹായം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായം ലഭ്യമാക്കാനായി ഇടപെടൽ നടത്തും. ജൂൺ ആദ്യവാരം തന്നെ കേരളത്തിന്റെ സന്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ധവള പത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

സംസ്ഥാനത്തിന് കിട്ടേണ്ട പണം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ധവളപത്രം പുറത്തിറക്കിയതിനു ശേഷം അത് സംബന്ധിച്ച് കര്യങ്ങൾകൂടി സർക്കാരിനെ ധരിപ്പിക്കും. പണം വാങ്ങുന്നതിനുള്ള തടസ്സം എത്രയും വേഗം നീക്കും. അത് സംസ്ഥാന സർക്കാരിന്റെ ജോലിയാണ്. ബജറ്റ് അവതരണത്തിന് മുൻപ് ഏതെങ്കിലും വകുപ്പുകൾക്ക് പണം ലഭിക്കാനുണ്ടോ എന്നതടക്കം പരിശോധിച്ച് ഉറപ്പുവരുത്തും. പി എം ശ്രീയുടെ നിയമപരമായ കാര്യങ്ങൾ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

സിൽവർ ലൈൻ ‌‌‌പദ്ധതി വേണ്ടെന്നുവച്ചു പിന്നെന്തിനാണ് സ്ഥലം എടുക്കാനുള്ള വിജ്ഞാപനമെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉപേക്ഷിച്ചതാണ്. പാവപ്പെട്ട മനുഷ്യന്റെ സ്ഥലമാണ് എടുത്തിരിക്കുന്നത്. അവരോട് ശത്രുക്കളെപ്പോലെ പെരുമാറേണ്ട ആവശ്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുനമ്പം വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വഖഫ് ചെയർമാൻ രാഷ്ട്രീയ നിയമനമാണെന്ന് മുഖ്യമന്ത്ര പറഞ്ഞു. ബിജെപി വിഷയം ഉയർത്തിക്കാട്ടി രണ്ടു മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചു. സംഘപരിവാറിന് അവിടെ ഒരു അജണ്ട ഉണ്ടായിരുന്നു. അതിന് കുട പിടിക്കുന്ന സമീപനമാണ് പിണറായി സർക്കാർ അന്ന് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്നു ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള സംവിധനം ഉണ്ട്. 10 മിനിറ്റ് കൊണ്ട് പരിഹരിക്കാതിരിക്കാനുള്ള എട്ടിൻ്റെ പണിയാണ് ചെയ്തിട്ട് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement

ഗൺമാൻമാരെ സസ്പെൻഡ് ചെയ്ത സംഭവത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. കേസ് അന്വേഷിച്ചതിന്റെ യഥാർത്ഥ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടുവെന്നും അങ്ങനെ ഒരു വീഡിയോ ഇല്ല എന്ന് പോലീസ് പച്ചക്കള്ളം പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. അന്വേഷണം നടത്തിയില്ല. ആ ഘട്ടത്തിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. റിപ്പോർട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ക്രൂരമായ മർദ്ദനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.

Related Posts

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും
  • July 24, 2026

കേന്ദ്രസർക്കാരും സിജെപിയുമായി നടത്തിയ രണ്ടാംഘട്ട ചർച്ച പൂർത്തിയായി. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ട് കാര്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്നാണ് വിവരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം ചേർന്നത്. സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച…

Continue reading
‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി
  • July 24, 2026

ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും. 10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; എംബാം നടപടികള്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കും

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; എംബാം നടപടികള്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കും

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍