കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഹർഷീനയുടെ ചികിത്സ പിഴവ്, വിദഗ്ധ സമിതി റിപ്പോർട്ട് മുഖവിലക്ക് എടുക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. വിദഗ്ധസമിതി നൽകിയത് സംശയത്തിന്റെ അനുകൂല്യം ഉൾപ്പെടുത്തിയ റിപ്പോർട്ട്. DM0 യോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇൻജക്ഷൻ നൽകിയ നേഴ്സിനെ കണ്ടു പിടിക്കണം. ജില്ല ആശുപത്രിയിൽ നിന്നാണോ ഇൻജെക്ഷൻ എന്നതിൽ സംശയമുണ്ട് എന്നാണ് റിപ്പോർട്ട്.
സംശയത്തിന്റെ ആനുകൂല്യം നൽകില്ല. അശ്രദ്ധ ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ട് വായിച്ചപ്പോൾ മനസ്സിലായത്. എല്ലാം ലഭിച്ച ഉടനെ അംഗീകരിക്കില്ല, നടപടി ഉണ്ടാകും. ഹർഷിനയുടെ വിഷയം മുഖ്യമന്ത്രിക്കും എനിക്കും അറിയാവുന്നതാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. നിയമപരമായ കാര്യങ്ങൾ അന്വേഷിക്കും.നീതി ലഭിക്കുമെന്ന് ഉറപ്പെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
പഴയതിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. മുന്നോട്ട് എങ്ങനെ എന്നാണ് നോക്കേണ്ടത്. അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കാൻ DME ക്ക് നിർദേശം നൽകി. മരുന്നുകൾ കിട്ടാതെ രോഗികളെ ബുദ്ധിമുട്ടിക്കരുത്. മഴക്കാലത്ത് രോഗങ്ങൾ കൂടാൻ സാധ്യതയുണ്ട്. രോഗികളെ നിലത്ത് കിടത്താൻ പാടില്ല. ആശുപത്രി ശുചിയായി സൂക്ഷിക്കുക. ശാസ്ത്രക്രിയ്ക്ക് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും.നിയന്ത്രണം ഒഴിവാക്കും, ബന്ധുക്കൾക്ക് രോഗികളെ കാണാൻ 4 മുതൽ 6 വരെ സമയം നൽകുമെന്നും അദ്ദേഹം നിർദേശിച്ചു.
കേരളത്തിൽ എയിംസ് വരണം, ഏത് സ്ഥലവും വിട്ട് കെടുക്കാൻ തയ്യാറാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ പുനർ പരിശോധന ഉണ്ടാകും. ഒരുപാട് റിപ്പോർട്ടുകൾ തേടിയിരുന്നെങ്കിലും ഒന്നും കിട്ടിയതായി കാണുന്നില്ല. പലതിലും പിഴവില്ല എന്നാണ് കാണുന്നത്. ആവശ്യപ്പെട്ടാൽ വീണ്ടും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡി. കോളജിലെ പിജി വിദ്യാർഥികൾക്ക് മാനസിക പീഡനം വാസ്തവമാണ്. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകണം. അധ്യാപകർ ഇനി ഈ പോസ്റ്റിനു ഫിറ്റ് ആണോ എന്ന് പരിശോധിക്കും.എബോള വ്യാപനം, വിദേശത്തു നിന്ന് വരുന്നവരെ നിരീക്ഷിക്കും. മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. 108 ആംബുലൻസ് നിയമനത്തിൽ വെള്ളം ചേർക്കില്ല. നിയമം അനുസരിച്ചു മുന്നോട്ട് പോകും. പ്ലസ്ടു പാസായവരെയൊന്നും പ്രസവം എടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







