ഒരു ബുക്ക് മുഴുവന്‍ എഴുതിക്കൊണ്ടുവരാനുള്ള ഇംപോസിഷന്‍, അസുഖങ്ങളോടെ വരുന്ന കുട്ടികള്‍ക്ക് ക്രൂരമായ ശിക്ഷകള്‍; ഡോ. റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍. ഡോ. റാം തന്നെ ഉന്നംവയ്ക്കുന്നതായി പലപ്പോഴും നിതിന്‍ പറഞ്ഞിരുന്നതായി നിതിന്റെ ക്ലാസ്‌മേറ്റ് ആര്‍ച്ച പറഞ്ഞു. കാലങ്ങളായി ഡോ. റാം ഇതുതന്നെയാണ് ചെയ്തുവരുന്നതെന്നും ഇത് വിദ്യാര്‍ഥികളില്‍ വലിയ ട്രോമയുണ്ടാക്കുന്നുവെന്നും നിതിന്‍ രാജിന്റെ സീനിയറായ കീര്‍ത്തി ട്വന്റിഫോറിനോട് പറഞ്ഞു. ഗുഡ്‌മോണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം.

ഡോ. റാം വിദ്യാര്‍ഥികളോട് ക്രൂരമായാണ് പെരുമാറാറുള്ളതെന്ന് ആര്‍ച്ചയും കീര്‍ത്തിയും പറഞ്ഞു. ഒരു അസുഖം വന്ന് മുഖം താഴ്ന്നാല്‍ വരെ ക്ലാസില്‍ നിന്ന് പുറത്താക്കുകയും മൂന്ന് മാസത്തേക്ക് അറ്റന്‍ഡന്‍സ് നല്‍കാതിരിക്കുകയും ചെയ്യുമെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. കുട്ടികള്‍ക്ക് വയ്യാതായാല്‍ അവരെ ക്ലാസ് കഴിയുന്നതുവരെ ക്ലാസിന്റെ മൂലയില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും തലതാഴ്ത്തി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. വളരെ കഠിനമായ ഇംപോസിഷനാണ് ഡോ. റാം വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. ഒരു ടെക്‌സ്റ്റ് ബുക്ക് മുഴുവന്‍ എഴുതിക്കൊണ്ട് വരാനൊക്കെയാണ് നിര്‍ദേശിക്കുക. ചില വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇരുന്നാല്‍പ്പോലും അറ്റന്‍ഡന്‍സ് നല്‍കില്ല. നിതിനെ വളരെ ക്രൂരമായി ഡോ. റാം അധിക്ഷേപിച്ചിട്ടുണ്ടെന്ന് സഹപാഠികള്‍ ആവര്‍ത്തിച്ചു. നമ്മുക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയല്ലേ പറ്റൂവെന്നും സഹക്കണമെന്നും താന്‍ നിതിനെ ഉപദേശിച്ചുവെന്നും ആര്‍ച്ച കൂട്ടിച്ചേര്‍ത്തു.

ഈ സംഭവത്തില്‍ ഡോ. സംഗീത എങ്ങനെ ഉള്‍പ്പെട്ടുവെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഡോ. സംഗീത വളരെ നല്ല അധ്യാപികയാണെന്നാണ് തങ്ങളുടെ ബോധ്യം. വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതില്‍ ഇടപെടാന്‍ മടിയില്ലാത്ത അധ്യാപികയാണ് ഡോ. സംഗീത. രണ്ട് ദിവസമായി ചാനലുകള്‍ അവരുടെ ചിത്രം ഉള്‍പ്പെടെ കാണിച്ച് കുറ്റപ്പെടുത്തുന്നതില്‍ വേദന തോന്നിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Related Posts

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍
  • April 18, 2026

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്. ഇത് തടയാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും വീടുകളില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു. ദുരന്തബാധിതരുടെ ധനസഹായം മുടങ്ങിയത് സാങ്കേതിക പ്രശ്‌നം…

Continue reading
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്
  • April 18, 2026

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പ്രതികള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. 260000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം