‘തുടർഭരണത്തിൽ LDFന് അഹങ്കാരം; വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് മന്ത്രി കെഎൻ ബാലഗോപാൽ തട്ടിയെടുക്കുന്നു’; ഐഷ പോറ്റി

സിപിഐഎമ്മിനെതിരെ രൂക്ഷ വിമശനവുമായി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഐഷ പോറ്റി. തുടർഭരണത്തിൽ എൽഡിഎഫിന് അഹങ്കാരം. സിപിഐഎം കമ്മിറ്റികളിൽ തനിക്കെതിരെ അധിക്ഷേപം ഉയർത്താൻ ക്ലാസ് കൊടുക്കുന്നു. താൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് മന്ത്രി കെ എൻ ബാലഗോപാൽ തട്ടിയെടുക്കുന്നെന്നും ഐഷ പോറ്റി.

ഒരാൾ പുറത്തുപോയാൽ വർ​ഗ വഞ്ചകനും അകത്തു വന്നാൽ നല്ലത് അതാണ് സമീപനമെന്ന് ഐഷ പോറ്റി കുറ്റപ്പെടുത്തി. എംഎൽഎ ആയിരുന്ന എതിർ സ്ഥാനാർത്ഥി മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തു? സ്വന്തമായി ചെയ്ത വികസന പ്രവർത്തനങ്ങൾ ഏതോക്കെയെന്ന് എംഎൽഎ ആത്മപരിശോധന നടത്തണം. കെ എൻ ബാലഗോപാലിനോട് ചോദ്യം ഉന്നയിച്ച് ഐഷ പോറ്റി.

പാർട്ടി മാറിയതിന് ശേഷം സ്വാതന്ത്ര്യമുണ്ടെന്നും നേരത്തെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം പാർട്ടിയുടെ അനുവാദം വേണമായിരുന്നുവെന്നും ഐഷ പോറ്റി പറഞ്ഞു. കോൺഗ്രസിൽ ശരിയെന്ന് തോന്നുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. താൻ എൽഡിഎഫ് പ്രസ്ഥാനം വളരാൻ വലിയ പങ്കുവഹിച്ചു. പക്ഷെ പൊതുമണ്ഡലത്തിൽ അവഗണന നേരിട്ടു. നോട്ടീസുകളിൽ നിന്ന് പോലും അയിഷാ പോറ്റിയുടെ പേര് വെട്ടി. പാർട്ടിയുടെ മുകളിലുള്ള ഒരു വിഭാഗമാണ് തന്നെ അവഗണിച്ചതെന്ന് ഐഷ പോറ്റി പറഞ്ഞു.

പാർട്ടിയുടെ തലപ്പത്തിരിക്കുന്നവരിൽ ചിലർ നല്ല പെരുമാറ്റ രീതി പഠിക്കണം. തനിക്ക് ഒരധികാരമോഹവും ഇല്ല. 10 വർഷമായിട്ട് ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയിലേക്ക് അല്ല താൻ വന്നത്. അധികാരമോഹമുള്ളവരാണ് വയസിൽ ഇളവ് വാങ്ങി മത്സരിക്കുന്നത്. താൻ പഴയ സ്ഥാനാർഥിക്ക് വേണ്ടി ചെയ്ത ഓഡിയോ ക്ലിപ്പുകളും പോസ്റ്ററുകളും ഉപയോഗിച്ച് പ്രചാരണം നടത്തുന്നു. ഇടതുപക്ഷത്തിന് ജയിക്കാൻ ഇപ്പോഴും തന്റെ സഹായം വേണോയെന്ന് ഐഷ പോറ്റി ചോദിച്ചു.

ഗണേഷ് കുമാറിനെതിരെ പണ്ട് പറഞ്ഞ കാര്യം മുഖ്യമന്ത്രി ഇപ്പോൾ മാറ്റി പറഞ്ഞു. മന്ത്രിക്കെതിരെ ഭാര്യ പരാതി ഉന്നയിച്ചപ്പോൾ അത് സെറ്റിൽ ചെയ്തു. സ്ത്രീകൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യമല്ല ഇന്നുള്ളതെന്ന് ഐഷ പോറ്റി പറഞ്ഞു. ഒരാളും ആർക്കെതിരെയും അധിക്ഷേപം ഉയർത്താൻ പാടില്ലെന്ന് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശത്തിൽ ഐഷ പോറ്റി പ്രതികരിച്ചു. രാഷ്ട്രീയം ഏതായാലും നല്ല പെരുമാറ്റവും ഇടപെടലും വേണം. മുഖ്യമന്ത്രിയുടെ പരാമർശങ്ങളും പലപ്പോഴും താഴേക്ക് പോകുന്നുവെന്ന് ഐഷ പോറ്റി കുറ്റപ്പെടുത്തി.

Related Posts

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം
  • August 12, 2026

കാസർകോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. പ്രതികളുമായുള്ള ബന്ധം വ്യക്തമാക്കാൻ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ലഹരിക്കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഭാരവാഹിയല്ലെന്ന് ആവർത്തിക്കുകയാണ്…

Continue reading
‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍
  • August 12, 2026

തനിക്കെതിരെ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജനാധിപത്യം ഇല്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് കേസ് കൊടുക്കാമല്ലോ എന്നും സുകുമാരന്‍ നായര്‍…

Continue reading

You Missed

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്