സ്‌കോര്‍ ഒപ്പം നില്‍ക്കെ ദുബെയും അര്‍ഷ്ദീപും മടങ്ങി! ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു

ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് ചേര്‍ത്തു.

 ശ്രീലങ്ക – ഇന്ത്യ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (33), കെ എല്‍ രാഹുല്‍ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ദുനിത് വെല്ലാലഗെ (67), പതും നിസ്സങ്ക (56) എന്നിവരുടെ ഇന്നിംഗ്്‌സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് ചേര്‍ത്തു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നന്നായി ബുദ്ധിമുട്ടിയ ഗില്ലാണ് ആദ്യം മടങ്ങുന്നത്. താരത്തെ വെല്ലാലഗെ പുറത്താക്കി. പിന്നാലെ രോഹിത്തും സ്ഥാനക്കയറ്റം നേടിയെത്തിയ വാഷിംഗ്ടണ്‍ സുന്ദറും (5) മടങ്ങി. ഇതോടെ മൂന്നിന് 87 എന്ന നിലയിലായി ഇന്ത്യ. വിരാട് കോലി (24), ശ്രേയസ് അയ്യര്‍ (23) എന്നിവര്‍ അല്‍പനേരം പിടിച്ചുനിന്നെങ്കിലും ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തി. കോലിയെ ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കി. ശ്രേയസ്, അശിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡായി. 

തുടര്‍ന്ന് കെ എല്‍ രാഹുല്‍ – അക്‌സര്‍ പട്ടേല്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 57 റണ്‍സ് കൂട്ടിചേര്‍ത്തു. അപ്പോള്‍ ഇന്ത്യക്ക് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ രാഹുലിനെ പുറത്താക്കി ഹസരങ്ക ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ അക്‌സറും മടങ്ങി. പിന്നാലെയെത്തിയ കുല്‍ദീപ് യാദവിന് (2) തിളങ്ങാനായില്ല. പിന്നീട് ദുബെ സിക്‌സും ഫോറും നേടി സ്‌കോര്‍ ഒപ്പമെത്തിച്ചു. വിജയമുറപ്പിച്ചിരിക്കെ ദുബെയേയും അര്‍ഷ്ദീപ് സിംഗിനേയും അസലങ്ക അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി.

നേരത്തെ, മോശമായിരുന്നു ലങ്കയുടെ തുടക്കം. 15 ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ലങ്കയ്ക്ക് അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. സധീര സമരവിക്രമയ്ക്കും (8) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 60 എന്ന നിലയിലായി ശ്രീലങ്ക. പിന്നീട് അഞ്ചാം വിക്കറ്റില്‍ നിസ്സങ്ക – ചരിത് അസലങ്ക (14) സഖ്യം 31 റണ്‍സ് കൂട്ടിേചര്‍ത്തു. കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്ന് തോന്നിക്കെ അസലങ്കയെ കുല്‍ദീപ് യാദവ് മടക്കി. ജനിത് ലിയാങ്കെ (20) നിരാശപ്പെടുത്തിയതിനൊപ്പം നിസ്സങ്കയും മടങ്ങിയതോടെ ആറിന് 142 എന്ന നിലയിലായി. വാനിന്ദു ഹസരങ്കയ്ക്കും (24) അധിക നേരം പിടിച്ചുനില്‍ക്കായില്ല. അകില ധനഞ്ജയയാണ് (17) പുറത്തായ മറ്റൊരു താരം. മുഹമ്മദ് ഷിറാസ്, ദുനിതിനൊപ്പം  പുറത്താവാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ദുനിതിന്റെ ഇന്നിംഗ്സ്.

  • Related Posts

    ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പ് ആയി; ക്വാര്‍ട്ടര്‍ അവസാന പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനും ആര്‍സനലിനും വിജയം
    • April 16, 2026

    യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ സെമി ബര്‍ത്ത് ഉറപ്പിച്ച് വമ്പന്‍ ടീമുകള്‍. ഇന്നലെ അര്‍ധരാത്രി നടന്ന അവസാന രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ആര്‍സനല്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ആയ സ്‌പോര്‍ട്ടിങ് സിപിയെയും ബയേണ്‍ മ്യൂണിക് റയല്‍മാഡ്രിഡിനെയും തോല്‍പ്പിച്ചു.…

    Continue reading
    താറാവ് തൂവലിന് കടുത്ത ക്ഷാമം; ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇനി സിന്തറ്റിക് കോക്കുകളും ഉയര്‍ന്നുപൊങ്ങും
    • April 11, 2026

    പക്ഷിപനിയും മറ്റും കാരണം തൂവലുകളുടെ കടുത്ത ക്ഷാമം ഉടലെടുത്തതോടെ ഇവ ഉപയോഗിച്ചുള്ള ഷട്ടില്‍ നിര്‍മാണത്തിന് പ്രതിസന്ധി നേരിടുന്നു. ഇത് മറികടക്കാന്‍ ഇനി മുതല്‍ രാജ്യാന്തര ബാഡ്മിന്റന്‍ മത്സരങ്ങളിലേക്കായി സിന്തറ്റിക് കോക്കുകള്‍ നിര്‍മിച്ച് എത്തിക്കും. ഗ്രേഡ്-3 ടൂര്‍ണമെന്റുകളിലും ജൂനിയര്‍ തലത്തിലെ രാജ്യാന്തര മത്സരങ്ങളിലും…

    Continue reading

    You Missed

    ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

    ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

    വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

    വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

    പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

    പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

    ‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

    ‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

    സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

    സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

    ‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

    ‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു