സ്‌കോര്‍ ഒപ്പം നില്‍ക്കെ ദുബെയും അര്‍ഷ്ദീപും മടങ്ങി! ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു

ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് ചേര്‍ത്തു.

 ശ്രീലങ്ക – ഇന്ത്യ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (33), കെ എല്‍ രാഹുല്‍ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ദുനിത് വെല്ലാലഗെ (67), പതും നിസ്സങ്ക (56) എന്നിവരുടെ ഇന്നിംഗ്്‌സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് ചേര്‍ത്തു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നന്നായി ബുദ്ധിമുട്ടിയ ഗില്ലാണ് ആദ്യം മടങ്ങുന്നത്. താരത്തെ വെല്ലാലഗെ പുറത്താക്കി. പിന്നാലെ രോഹിത്തും സ്ഥാനക്കയറ്റം നേടിയെത്തിയ വാഷിംഗ്ടണ്‍ സുന്ദറും (5) മടങ്ങി. ഇതോടെ മൂന്നിന് 87 എന്ന നിലയിലായി ഇന്ത്യ. വിരാട് കോലി (24), ശ്രേയസ് അയ്യര്‍ (23) എന്നിവര്‍ അല്‍പനേരം പിടിച്ചുനിന്നെങ്കിലും ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തി. കോലിയെ ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കി. ശ്രേയസ്, അശിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡായി. 

തുടര്‍ന്ന് കെ എല്‍ രാഹുല്‍ – അക്‌സര്‍ പട്ടേല്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 57 റണ്‍സ് കൂട്ടിചേര്‍ത്തു. അപ്പോള്‍ ഇന്ത്യക്ക് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ രാഹുലിനെ പുറത്താക്കി ഹസരങ്ക ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ അക്‌സറും മടങ്ങി. പിന്നാലെയെത്തിയ കുല്‍ദീപ് യാദവിന് (2) തിളങ്ങാനായില്ല. പിന്നീട് ദുബെ സിക്‌സും ഫോറും നേടി സ്‌കോര്‍ ഒപ്പമെത്തിച്ചു. വിജയമുറപ്പിച്ചിരിക്കെ ദുബെയേയും അര്‍ഷ്ദീപ് സിംഗിനേയും അസലങ്ക അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി.

നേരത്തെ, മോശമായിരുന്നു ലങ്കയുടെ തുടക്കം. 15 ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ലങ്കയ്ക്ക് അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. സധീര സമരവിക്രമയ്ക്കും (8) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 60 എന്ന നിലയിലായി ശ്രീലങ്ക. പിന്നീട് അഞ്ചാം വിക്കറ്റില്‍ നിസ്സങ്ക – ചരിത് അസലങ്ക (14) സഖ്യം 31 റണ്‍സ് കൂട്ടിേചര്‍ത്തു. കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്ന് തോന്നിക്കെ അസലങ്കയെ കുല്‍ദീപ് യാദവ് മടക്കി. ജനിത് ലിയാങ്കെ (20) നിരാശപ്പെടുത്തിയതിനൊപ്പം നിസ്സങ്കയും മടങ്ങിയതോടെ ആറിന് 142 എന്ന നിലയിലായി. വാനിന്ദു ഹസരങ്കയ്ക്കും (24) അധിക നേരം പിടിച്ചുനില്‍ക്കായില്ല. അകില ധനഞ്ജയയാണ് (17) പുറത്തായ മറ്റൊരു താരം. മുഹമ്മദ് ഷിറാസ്, ദുനിതിനൊപ്പം  പുറത്താവാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ദുനിതിന്റെ ഇന്നിംഗ്സ്.

  • Related Posts

    വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
    • June 27, 2026

    ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

    Continue reading
    യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം
    • June 25, 2026

    യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ…

    Continue reading

    You Missed

    ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

    ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

    കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

    കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

    പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

    പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

    മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

    മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

    പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

    പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

    ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

    ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി