ഖത്തറില്‍ സന്ദര്‍ശക വിസകളില്‍ തുടരുന്നവര്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ ഉടന്‍ അവസാനിക്കും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തറില്‍ സന്ദര്‍ശക വിസകളില്‍ തുടരുന്നവര്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ ഉടന്‍ അവസാനിക്കും. ജൂണ്‍ 7 മുതല്‍, എല്ലാത്തരം എന്‍ട്രി വിസകള്‍ക്കുമുള്ള നടപടിക്രമങ്ങള്‍, അംഗീകൃത ചട്ടങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പഴയ രീതിയില്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ( Exemptions granted to those staying in Qatar on visitor visas will end soon)

ഫെബ്രുവരി 28ന് അമേരിക്കന്‍,ഇസ്രായേല്‍ സഖ്യശക്തികള്‍ ഇറാനുനേരെ നടത്തിയ ആക്രമങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ്രാജ്യങ്ങളിലെ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്കും എംബസികള്‍ക്കും നേരെ ഇറാന്‍ വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയത്.ഇതിന് പിന്നാലെ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമപാത അടച്ചത് സന്ദര്‍ശക വിസകളില്‍ രാജ്യത്തെത്തിയവരെ ആശങ്കയിലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവിധ തരം എന്‍ട്രി വിസകളില്‍ ഖത്തറില്‍ എത്തിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചത്.വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിനല്‍കുന്നതിനൊപ്പം,ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ താമസവും അനുവദിച്ചിരുന്നു.എന്നാല്‍,സംഘര്‍ഷ സാധ്യതകള്‍ പൂര്‍ണമായും ഒഴിഞ്ഞില്ലെങ്കിലും വിമാനസര്‍വീസുകള്‍ സാധാരണ നിലയിലായതിനെ തുടര്‍ന്നാണ് ജൂണ്‍ 7 മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള ഇളവുകള്‍ റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.ഇതനുസരിച്ച്, കാലാവധി കഴിഞ്ഞതും അവസാനിക്കാറായതുമായ എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും നല്‍കിയിരുന്ന താല്‍ക്കാലിക ഇളവുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ അവസാനിക്കും.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാര്‍ച്ച് മൂന്നിനായിരുന്നു വിസ കാലാവധി നീട്ടി നല്‍കിക്കൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്. ഈ ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്.ജൂണ്‍ ഏഴു മുതല്‍ രാജ്യത്തെ എല്ലാ സന്ദര്‍ശക വിസകള്‍ക്കും പഴയതുപോലെ സാധാരണ നിയമങ്ങള്‍ ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസ കാലാവധി പുതുക്കുന്നതിനുള്ള ഫീസുകളും ജൂണ്‍ ഏഴിന് ശേഷം മുമ്പത്തെപ്പോലെ തുടരും. രാജ്യത്തുള്ള എല്ലാ താമസക്കാരും സന്ദര്‍ശകരും തങ്ങളുടെ വിസ സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കുകയും പുതുക്കേണ്ടവര്‍ നിശ്ചിത സമയത്തിനകം ആവശ്യമായ ഫീസ് അടച്ച് അത് പുതുക്കുകയും വേണം. അല്ലാത്തപക്ഷം വിസ കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിടാന്‍ തയാറാകണം. നിയമപരമായ ലംഘനങ്ങളും പിഴകളും ഒഴിവാക്കാന്‍ എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Posts

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം
  • June 8, 2026

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന്…

Continue reading
ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം
  • June 8, 2026

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി. 38 ഓളം കെട്ടിടങ്ങൾ തകർന്നു. ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട്. ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജിആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഹൈക്കോടതി വിധി അംഗീകരിക്കുന്നു; കൗൺസിലർമാർ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും,അപ്പീലിന് പോകാനില്ല, മേയർ വി വി രാജേഷ്

ഹൈക്കോടതി വിധി അംഗീകരിക്കുന്നു; കൗൺസിലർമാർ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും,അപ്പീലിന് പോകാനില്ല, മേയർ വി വി രാജേഷ്

ദുരൂഹത നീങ്ങുമോ? വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു, മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു

ദുരൂഹത നീങ്ങുമോ? വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു, മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു

’20 ദൈവങ്ങളെ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു; നഗരസഭ പ്രവര്‍ത്തിക്കുന്നത് RSS കാര്യാലയമായിട്ട്’; എസ് പി ദീപക്‌

’20 ദൈവങ്ങളെ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു; നഗരസഭ പ്രവര്‍ത്തിക്കുന്നത് RSS കാര്യാലയമായിട്ട്’; എസ് പി ദീപക്‌

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി

പിഎം ശ്രീ പദ്ധതി: ‘എല്ലാം ചെയ്തത് മുൻ സർക്കാർ; ഈ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല’; മന്ത്രി എൻ ഷംസുദ്ദീൻ

പിഎം ശ്രീ പദ്ധതി: ‘എല്ലാം ചെയ്തത് മുൻ സർക്കാർ; ഈ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല’; മന്ത്രി എൻ ഷംസുദ്ദീൻ

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി