‘വനിതാ സംവരണ ഭേദഗതി ബിൽ പരാജയം, ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും’; ഷാഫി പറമ്പിൽ

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കേന്ദ്ര സർക്കാരിൻറെ ആവശ്യം അവരുടെ ഇംഗിതത്തിന് അനുസരിച്ച് ആസാമിലും ജമ്മു കാശ്മീരിലും ചെയ്തതുപോലെ വെട്ടിമുറിച്ച് നടത്താൻ ആഗ്രഹിക്കുന്ന ഡീലിമിറ്റേഷൻ ആയിരുന്നു അതല്ലാതെ വനിതാ സംവരണം ആയിരുന്നില്ലെന്ന് ഷാഫി പറമ്പിൽ എം പി പ്രതികരിച്ചു.

ബി ജെ പി. എന്നാൽ ഇന്ത്യയല്ല. കേവലഭൂരിപക്ഷം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തിൻറെ നിലനിൽപ്പായ കോൺസ്റ്റിറ്റ്യൂഷണൽ ഡിഎൻഎ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ഇന്ത്യൻ ഭരണഘടനയുടെ കാവലാൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യുമെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

ലോകസഭയിൽ മണിക്കൂറുകൾ നീണ്ട ചർച്ച നടന്നു. സർക്കാരിന് അനുകൂലമായും പ്രതിപക്ഷത്തിന് അനുകൂലമായുമെല്ലാം വാദവും പ്രതിവാദവും എല്ലാം നടന്നു. പക്ഷേ ഈയൊരു ഒറ്റ ചോദ്യവും അതിൻറെ ഉത്തരവും നമ്മളോട് പറയും യഥാർത്ഥത്തിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി പരാജയപ്പെടുത്തിയത് വനിതാ സംവരണത്തെയാണോ അതല്ല വനിതാ സംവരണത്തിന്റെ മുഖംമൂടി അണിഞ്ഞ് നടപ്പിലാക്കാൻ ശ്രമിച്ച ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ അട്ടിമറിക്കാനും മാറ്റിവരക്കാനും ഉള്ള ശ്രമത്തെ ആണോ എന്ന് .
വനിതാ സംവരണത്തെ ഡീലിമിറ്റേഷൻ ബില്ലുമായി കൂട്ടിക്കെട്ടാതെ അത് ഡീലിങ്ക് ചെയ്യാൻ പറ്റുമോ എന്ന ശ്രീ കെ സി വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി പറഞ്ഞു മറുപടി ഡിലിമിറ്റേഷൻ സെൻസസിന് ശേഷം എന്ന കെണിയിൽ ഞാൻ വീഴില്ല എന്നാണ് .
സർക്കാരിൻറെ ആവശ്യം അവരുടെ ഇംഗിതത്തിന് അനുസരിച്ച് ആസാമിലും ജമ്മു കാശ്മീരിലും ചെയ്തതുപോലെ വെട്ടിമുറിച്ച് നടത്താൻ ആഗ്രഹിക്കുന്ന ഡീലിമിറ്റേഷൻ ആയിരുന്നു അതല്ലാതെ വനിതാ സംവരണം ആയിരുന്നില്ല.
കേവലഭൂരിപക്ഷം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തിൻറെ നിലനിൽപ്പായ കോൺസ്റ്റിറ്റ്യൂഷണൽ ഡിഎൻഎ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ഇന്ത്യൻ ഭരണഘടനയുടെ കാവലാൾ
ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും

Related Posts

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading
‘DMKയുടെ രാഷ്ട്രീയ ചരിത്രം അഴിമതിയും കൈക്കൂലിയും: ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും’; വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്
  • September 7, 2026

ഡിഎംകെയെ ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിയ്ക്കുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കില്ല. വായിൽ തോന്നുന്നത് പറയുന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. അഴിമതിയും കൈക്കൂലിയുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കുടുംബത്തോടെയാണ് ഡിഎംകെ അഴിമതി നടത്തുന്നത്.…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ