യാത്രക്കാരെ ദുരിതത്തിലാഴ്ത്തി റെയിൽവേ അടിപ്പാത നിർമാണം

നിലമ്പൂരില്‍ നിന്ന് പൂക്കോട്ടും പാടം, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ദുരിതയാത്രയായിരിക്കുകയാണ്.

മലപ്പുറം: റെയിൽവേ അടിപ്പാത നിർമാണം അനിശ്ചിതമായി നീളുന്നത് നിലമ്പൂരിൽ ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. ആറ് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ അടിപ്പാത നിർമ്മാണത്തിൽ നാല് മാസമായിട്ടും ഒരു പുരോഗതിയുമില്ല.

ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ഉപയോഗിച്ചിരുന്ന തൃശ്ശൂർ – പെരുമ്പിലാവ് സംസ്ഥാന പാതയിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ജലവിഭവ വകുപ്പിന്റെ പൈപ്പ് ലൈൻ മാറ്റുന്ന കാര്യത്തിലെ അവ്യക്തതയാണ് പണി ഇങ്ങനെ നീളാൻ കാരണമായത്. ഇതോടെ നിലമ്പൂരില്‍ നിന്ന് പൂക്കോട്ടും പാടം, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ദുരിതയാത്രയായി.

പണി എന്ന് പൂർത്തിയാക്കും എന്നതിൽ അധികൃതർക്ക് കൃത്യമായ മറുപടിയില്ല. ബദൽ റോഡ് ആണെങ്കിൽ സഞ്ചാര യോഗ്യവുമല്ല. ദിവസേന 20 തവണ നിലമ്പൂരില്‍ റെയിൽവേ ഗേറ്റ് അടക്കുന്നത് യാത്രാ ദുരിതം ഉണ്ടാക്കിയപ്പോഴാണ് ബദൽ മാർഗ്ഗമായി അടിപ്പത നിര്‍മ്മിക്കാൻ റെയിൽവേ തീരുമാനിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയ ഇടത്തുതന്നെ നിലച്ചതോടെ ജനങ്ങളുടെ യാത്ര ദുരിതം ഇപ്പോൾ ഇരട്ടിയായിരിക്കുകയാണ്.

മഴ സമയത്ത് റോഡേത് ചെളിക്കുണ്ട് ഏതെന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. സ്കൂള്‍ വാഹനങ്ങളടക്കം റോഡില്‍ താഴ്ന്നുപോകുന്നതും ഇവിടെ പതിവാണ്. കൃത്യമായ ആസൂത്രണം ഇല്ലാതെയുള്ള മണ്ണെടുക്കലാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ഥലത്തിലൂടെ കടന്നുപോകുന്ന ജലതോറിറ്റിയുടെ പൈപ്പ് ലൈൻ നീക്കാതെ ഇനി പണി തുടങ്ങാൻ സാധിക്കില്ല. പൈപ്പ് ലൈൻ ഉടൻ തന്നെ മാറ്റുമെന്നും പണികൾ തുടങ്ങാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് നഗരസഭയുടെ വിശദീകരണം. ഒന്നുകിൽ നിർമാണം പൂർത്തിയാക്കുക അല്ലെങ്കിൽ റോഡ് പഴയ സ്ഥിതിയിലാക്കുക എന്നതാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.

  • Related Posts

    ‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
    • August 22, 2026

    കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

    Continue reading
    ‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
    • August 22, 2026

    രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

    Continue reading

    You Missed

    വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

    വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

    ‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

    ‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

    നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

    നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

    ‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

    ‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

    ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

    ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

    അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

    അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും