വിവാഹദിനം അടുക്കുന്നു; വിശേഷങ്ങള്‍ പങ്കുവച്ച് ഹരിത നായര്‍

ദുബൈയില്‍ ജോലി ചെയ്യുന്ന സനോജാണ് ഹരിതയുടെ വരന്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഹരിത നായര്‍. സോഷ്യല്‍മീഡിയയിലൂടെ‌ തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവെക്കാറുണ്ട്. വിവാഹ നിശ്ചയ വിശേഷങ്ങള്‍ ഹരിത നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ബ്രൈഡ് റ്റു ബി ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹദിവസം അടുത്തെത്തിയ കാര്യം കഴിഞ്ഞ ദിവസം ഹരിത പങ്കുവച്ചിരുന്നു. മിസ് ഹരിത ഇനി മിസിസ് ഹരിത ആവാന്‍ പോവുകയാണെന്ന, താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. ഡെനിം തീമിലുള്ള വസ്ത്രമണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഹരിതയുടെ സേവ് ദ ഡേറ്റ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

]വിവാഹിതയാവുകയാണെന്ന് ഹരിത പറഞ്ഞപ്പോള്‍ വരനെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. ദുബൈയില്‍ ജോലി ചെയ്യുന്ന സനോജാണ് ഹരിതയുടെ വരന്‍. അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഏഴ് മാസത്തെ പരിചയമേയുള്ളൂ ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഏഴ് വര്‍ഷം പോലെയാണ് അനുഭവപ്പെടുന്നത്. ആദ്യകാഴ്ചയില്‍ തന്നെ ഒരു സ്പെഷല്‍ ഫീല്‍ ആയിരുന്നു അനുഭവപ്പെട്ടത്. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങള്‍. അവസാന നിമിഷമായിരുന്നു ഹരിത ആരാണ് വരന്‍ എന്ന് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് അങ്ങനെ ചെയ്തത്. മാട്രിമോണിയല്‍ സൈറ്റിലൂടെയായിരുന്നു ഹരിതയും സനോജും പരിചയപ്പെട്ടത്.

അറേഞ്ച്ഡ് മാര്യേജാണെങ്കിലും ഇപ്പോള്‍ പ്രണയവിവാഹം പോലെയാണ് ഞങ്ങള്‍ക്ക് തോന്നുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. മാസങ്ങളായി പരിചയമുള്ളതിനാല്‍ അദ്ദേഹത്തെ എല്ലാ രീതിയിലും അറിയാം. എന്നെയും അദ്ദേഹം നന്നായി മനസിലാക്കിയിട്ടുണ്ട്. എന്റെ പ്രൊഫഷനെക്കുറിച്ച് അറിയാത്ത ആളായിരിക്കണം ഭര്‍ത്താവായി വരേണ്ടത് എന്നാഗ്രഹിച്ചിരുന്നു. അത് കൃത്യമായി സംഭവിച്ചു. അദ്ദേഹത്തിന് ഞാന്‍ നടിയാണെന്നോ, അഭിനയിക്കുന്ന സീരിയലിനെക്കുറിച്ചോ ഒന്നും അറിയില്ല, ഹരിത പറഞ്ഞിരുന്നു. അതേസമയം കുടുംബശ്രീ ശാരദയില്‍ സുസ്മിത എന്ന വില്ലത്തിയായാണ് ഹരിത എത്തുന്നത്. നെഗറ്റീവ് ക്യാരക്ടറാണെങ്കിലും മികച്ച പിന്തുണയാണ് ഹരിതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  • Related Posts

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി
    • May 20, 2026

    തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭ പ്രഖ്യാപിച്ചത്. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും…

    Continue reading
    വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം
    • May 20, 2026

    വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ…

    Continue reading

    You Missed

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

    കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

    കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

    വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

    വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

    ‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

    ‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

    പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്

    പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്