‘ട്രമ്പിന് ഇഷ്ടമല്ലെന്ന് വന്നപ്പോൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല’; പിണറായി വിജയൻ

കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തിയlതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി . വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതി ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത്. എണ്ണവിലയുടെ പൂർണ്ണ നിയന്ത്രണ അധികാരം ഒരുകാലത്ത് കേന്ദ്രത്തിന്റെ കയ്യിലായിരുന്നു. ആ അധികാരം ഉപേക്ഷിച്ച് എണ്ണ കമ്പനിക്ക് അധികാരം നൽകിയത് മുൻ യുപിഎ സർക്കാരാണ്. ആ നയം ബിജെപി സർക്കാർ അതിശക്തമായി തുടരുന്നു. രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം എണ്ണ കമ്പനികൾ ഉണ്ടാക്കി. ട്രമ്പിന് ഇഷ്ടമല്ല എന്ന് വന്നപ്പോഴാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുന്നത് നിർത്തിവെച്ചത്.

രാജ്യത്തിൻറെ പരമാധികാരം അമേരിക്കക്ക് മുന്നിൽ കീഴടങ്ങി. രാസവളം കൃഷി ചരക്ക് ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും രൂക്ഷമായ വിലവർധന ഉണ്ടാകും.വൻതോതിൽ പണപ്പെരുപ്പം രൂക്ഷമാക്കും. കേന്ദ്രസർക്കാരിനെ വിമർശിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ ഒത്താശ ചെയ്യുന്നുവെന്നും പിണറായി വിമർശിച്ചു.

കേന്ദ്രം ഇന്ധന വില കൂട്ടുമ്പോൾ എല്ലാം അതിനെ സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി അന്ന് ശ്രമിച്ചിരുന്നത്. വരുന്നത് സാധാരണ പ്രതിസന്ധി അല്ല, അതിരൂക്ഷമായ പ്രതിസന്ധി. വിലവർധനവ് കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും.ഈ ഭാരമെല്ലാം വന്ന് വീഴുന്നത് സാധാരണക്കാരുടെ തലയിൽ. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചില്ല. 2018 ൽ നികുതി കുറച്ചു.

പ്രതിപക്ഷ നേതാവായി ഇരുന്നപ്പോൾ ജനങ്ങളോട് പറഞ്ഞത് പാലിക്കാൻ ഇപ്പോൾ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ധവളപത്രം വരുമ്പോൾ നമുക്ക് കാണാം. ഉമ്മാക്കി കാണിച്ച് ഞങ്ങളെ പേടിപ്പിക്കേണ്ട. കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്താൻ തയ്യാറാകുന്നില്ല. വിമർശിക്കാനും സർക്കാർ തയ്യാറാകുന്നില്ല.

നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ കൊണ്ടുവരാനും തയ്യാറാകുന്നില്ല. കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർപ്പെടുത്തിയ എക്സൈസ് നികുതി ഒഴിവാക്കണമെന്ന് സർക്കാറിന് കേന്ദ്രത്തോട് ആവശ്യപ്പെടാമല്ലൊയെന്നും പിണറായി ചോദിച്ചു.

Related Posts

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു
  • June 8, 2026

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ്…

Continue reading
‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം
  • June 8, 2026

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം