‘എന്നെ ഓർത്ത് അഭിമാനിക്കണം, ശത്രുക്കളെ തുരത്തി തിരികെ വരും’; കാര്‍ഗിൽ സ്മരണയിൽ ക്യാപ്റ്റൻ ജെറിയെ ഓർത്ത് നാട്

കാർഗിലിലെ ടൈഗർ മലനിരകളിൽ നിന്നും ശത്രുക്കളെ തുരത്തുന്നതിനിടെ വെടിയേറ്റാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ് വീരമൃത്യു വരിച്ചത്.

കാർഗിൽ യുദ്ധ വിജയത്തിൻ്റെ 25 ആം വാർഷിക ദിനം രാജ്യം ആചരിക്കുമ്പോള്‍ മലയാളിയായ ക്യാപ്റ്റൻ ജെറിയെ ഓര്‍ത്തെടുക്കുകയാണ് നാട്. ധീരതയുടെ പര്യായമായിരുന്നു ക്യാപ്റ്റൻ ജെറി പ്രേംരാജ്. കാർഗിലിലെ ടൈഗർ മലനിരകളിൽ നിന്നും ശത്രുക്കളെ തുരത്തുന്നതിനിടെ വെടിയേറ്റാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ് വീരമൃത്യു വരിച്ചത്. വെടിയുണ്ട ശരീരത്തിൽ തുളച്ചു കയറിയ ശേഷവും ഒപ്പമുണ്ടായിരുന്നവരെ രക്ഷിച്ച ക്യാപ്റ്റൻ വീണ്ടും ശത്രുക്കളെ നേരിടുന്നതിനിടെയാണ് തുടർച്ചയായി വെടിയേറ്റത്. ധീരതക്കുള്ള വീർ ചക്ര നൽകിയാണ് യുവ ഓഫീസറെ രാജ്യം ആദരിച്ചത്.

കാർഗിൽ നിന്ന് ജൂലൈ 5 നാണ് ജെറി പ്രേംരാജ് കത്ത് എത്തുന്നത്. അമ്മയും അച്ഛനും എന്നെ കുറിച്ച് അഭിമാനിക്കണം, വിഷമിക്കരുത്. നമ്മള്‍ ശത്രുക്കളെ നേരിടുകയാണ്. പ്രാർത്ഥിക്കണം എന്നായിരുന്നു ജെറി പ്രേംരാജ് അവസാനമെഴുതിയ കത്തിൽ പറഞ്ഞത്. മകനും രാജ്യത്തിനുവേണ്ടി അമ്മ പ്രാർത്ഥിച്ചു. പക്ഷെ, രാജ്യത്തെ രക്ഷിക്കാൻ മകൻ ജീവൻ നൽകി. 27-ാം വയസ്സിലായിരുന്നു ക്യാപ്റ്റൻ ജെറി പ്രേം രാജിന്‍റെ വീരമൃത്യു. കാർഗിൽ മലനിരകളിൽ ശത്രുകള്‍ കീഴടക്കിയിരുന്ന ട്വിൻ ബംസ്.4875 കുന്നുകള്‍ തിരിച്ച് പിടിക്കാനുള്ള മുന്നേറ്റത്തിനിടെയാണ് വെടിയേറ്റത്. 1997 ജൂലൈ പുലർച്ചെയാണ് ഫോർവേഡ് ഒബ് സർവേഷൻ ഓഫീസറായിരുന്ന ജെറി പ്രേം രാജിന് വെടിയേറ്റത്. വെടിയേറ്റിട്ടും ശത്രുക്കളെ നേരിട്ട അചഞ്ചലമായ ധൈര്യത്തിന് രാജ്യം വീർ ചക്ര നൽകി ആദരിച്ചു.

കരസേന ഓഫീസറെന്നാൽ രാജാവെന്നായിരുന്നു കുഞ്ഞു ജെറി പ്രേം രാജ് പറഞ്ഞിരുന്നത്. സൈനിക സേവനമല്ലാതെ മറ്റൊന്നും മനസിലുണ്ടായിരുന്നില്ല. ഡിഗ്രി ഒന്നാം വർഷ പഠിക്കുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം അപേക്ഷ നൽകിയ പരീക്ഷയെഴുതി ജെറി പ്രേം രാജ് വ്യോമസേനയിൽ എയർമാനായി. ആറ് വ‍ഷത്തെ സർവ്വീസിനിടെ ഡിഗ്രി കരസ്ഥമാക്കി, കമ്പൈൻഡ് ഡിഫൻസ് സർവ്വീസ് എഴുതി കരസേനയിൽ ഓഫീസറായി. 1997ൽ മീററ്റിലെ മീഡിയം റെജിമെൻ്റിൽ ചേർന്നു. 1999 ഏപ്രിലിൽ വിവാഹത്തിനായി നാട്ടിലെത്തി. രണ്ട് മാസത്തെ അവധിക്കുശേഷം ഭാര്യയുമായി ജോലി സ്ഥലത്തേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തു. ഇതിനിടെയാണ് കാർഗിലിൽ യുദ്ധം തുടങ്ങിയത്. ഭാര്യയുമൊത്ത് ഊട്ടിയിലേക്കുള്ള യാത്രക്കിടെയാണ് യുദ്ധ ഭൂമിയിലേക്ക് തിരികെ ചെല്ലാനൻ വിളിയെത്തുന്നത്. യാത്ര പകുതി വഴി ഉപേക്ഷിച്ച ജെറി പ്രേം രാജ് മടങ്ങുകയായിരുന്നു. യുദ്ധ ഭൂമിയിൽ നിന്നുമെത്തിച്ച മകൻെറ മുഖംപോലും കാണാൻ അമ്മക്കും അച്ഛൻ രത്നരാജനും കഴിഞ്ഞില്ല. ജെറി പ്രേം രാജിന്‍റെ അച്ഛനും മരിച്ചു. ധീരനായ മകന്‍റെ ഓർമ്മകളിൽ അമ്മ ഇന്നും ജീവിക്കുന്നു.

  • Related Posts

    മുൻ സർക്കാർ പണം വാങ്ങി; പി എം ശ്രീയില്‍ കേരളം പങ്കാളിയാണ്, മുഖ്യമന്ത്രി വി ഡി സതീശൻ
    • June 17, 2026

    പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.99 കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരിക്കുന്നത്. തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.…

    Continue reading
    നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
    • June 17, 2026

    തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മുത്തശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നേരത്തെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കേസില്‍ കക്ഷിചേര്‍ത്തു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബെഞ്ചാണ്…

    Continue reading

    You Missed

    കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

    കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

    MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

    MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

    സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

    സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

    ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

    പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

    ‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി

    ‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി