എല്ലാ ട്രേഡ് യൂണിയൻ സംഘടനകളെയും തകർത്താണ് FEFKA നിലനിൽക്കുന്നത്, അതിൽ പ്രധാനി ബി ഉണ്ണികൃഷ്ണൻ

ഫെഫ്ക്കയ്‌ക്കെതിരെയും ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെതിരെയും ആഞ്ഞടിച്ച് സംവിധായകൻ ആഷിഖ് അബു. സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി പക്ഷപാതപരമായി പെരുമാറിയെന്ന് വിശ്വസിക്കാൻ കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംശയിക്കേണ്ടതില്ലെന്നും ഒരു സിനിമാസംഘടനയും ഇതിന്റെ രൂപീകരണഘട്ടത്തിൽ ഉണ്ടായിരുന്നില്ല, റിപ്പോർട്ട് പുറത്തുവന്ന് പത്തിരുപത് ദിവസത്തിന് ശേഷമാണ് ഇത്തരത്തിലുള്ളൊരു പ്രതികരണം പോലും സംഘടനയിൽ നിന്നുണ്ടായതെന്നും ആഷിഖ് അബു വിമർശിച്ചു.

പരാതിക്കാർ wcc അംഗങ്ങളായതിനാൽ സ്വാഭാവികമായും മുൻതൂക്കം കിട്ടിയിട്ടുണ്ടാകും.സിനിമാമേഖലയിലെ പവർ ഗ്രൂപ്പുകളെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം പറഞ്ഞിട്ടുണ്ടാവുക. പവർ ഗ്രൂപ്പുകളെ ചൂണ്ടിക്കാണിക്കുന്നത് അസാധ്യമായിട്ടുള്ള കാര്യമാണെന്നും അധികാര സ്ഥാനങ്ങളിൽ വർഷങ്ങളായി കടിച്ചു തൂങ്ങി നിൽക്കുന്ന സംഘങ്ങളാണ് പവർ ഗ്രൂപ്പ്, അധികാരം കൈയ്യാളുന്ന ആളുകളെയാണ് ഇതുകൊണ്ട് കമ്മിറ്റി ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്നും ആഷിഖ് അബു ട്വന്റി ഫോറിനോട് പറഞ്ഞു.

പാർവതി തിരുവോത് ഉൾപ്പെടെയുള്ള നടിമാർ നേരിട്ടത് പ്രഖ്യാപിത വിലക്കുകളായിരുന്നില്ല. അവസരങ്ങൾ യൂണിയൻറെ ഔദാര്യമല്ല അത് പ്രതിഭ കൊണ്ട് നേടിയെടുത്തതാണ്. അധികാരം കയ്യാളുന്ന സംഘങ്ങൾ സിനിമയെ നിയന്ത്രിക്കുന്നുണ്ടെന്നും ആഷിഖ് അബു വ്യക്തമാക്കി.

ഒരു വ്യവസായ മേഖലയിൽ അനിവാര്യമാണ് ട്രേഡ് യൂണിയൻ. ഇത്തരം സ്വഭാവത്തിലുള്ള സംഘടന എന്തുകൊണ്ടും സിനിമാമേഖലയിൽ നല്ലതാണ്. ബാക്കിയുള്ള എല്ലാ ട്രേഡ് സംഘടനകളെയും തകർത്തുകൊണ്ടാണ് ഫെഫ്‌ക വന്നത് അതിലെ പ്രധാനിയാണ് ബി ഉണ്ണികൃഷ്ണൻ, ഒരു ട്രേഡ് യൂണിയൻ മാത്രമല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയിലെ ഒരു സംഘം താരങ്ങൾ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ ബി ഉണ്ണികൃഷ്ണനെ സമീപിച്ചുവെന്നുപറയുന്ന വാർത്ത വളരെ ആശ്ചര്യത്തോടെയാണ് സംഘടനയിലെ മറ്റ് അംഗങ്ങൾ കാണുന്നത് അതുകൊണ്ടുതന്നെ ഇതിലൊക്കെ ഒരു വ്യക്തത വരുത്തേണ്ടതുണ്ട് അതിന് ശേഷം പ്രതികരണം നടത്തുമെന്നും ആഷിഖ് അബു ട്വന്റി ഫോർ ന്യൂസിനോട് വ്യക്തമാക്കി.

  • Related Posts

    ‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
    • February 10, 2026

    തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

    Continue reading
    ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി
    • February 10, 2026

    വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED