കാനഡയിലെ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ഭാവി ഇനി ഉദ്യോഗസ്ഥരുടെ കൈയ്യിൽ; കുടിയേറ്റ അധികാരങ്ങളിൽ വൻ നയംമാറ്റം


കുടിയേറ്റ നയം ശക്തിപ്പെടുത്തിയ കാനഡയുടെ തീരുമാനം ഇന്ത്യക്കും തിരിച്ചടിയാകും. സ്റ്റഡി, വർക് പെർമിറ്റ് അടക്കം കാനഡയിൽ താത്കാലികമായി താമസിക്കാനുള്ള പെർമിറ്റ് അടക്കം കാൻസൽ ചെയ്യാനുള്ള അധികാരം ഇതോടെ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവഗി 31 മുതൽ കാനഡയിൽ നിയമം പ്രാബല്യത്തിൽ വന്നതായി ഗസറ്റ് വിജ്ഞാപനം പറയുന്നു.

പുതിയ നയം മാറ്റത്തിലൂടെ ഇമിഗ്രേഷൻ, ബോർഡർ ഉദ്യോഗസ്ഥർക്കാണ് കൂടുതൽ അധികാരം കൈവന്നിരിക്കുന്നത്. കുടിയേറന്നവർ തെറ്റായ വിവരം നൽകുകയോ, അവർ കുറ്റകൃത്യത്തിൽ മുൻപ് ഏർപെട്ടിട്ടുണ്ടെങ്കിലോ, വ്യക്തിപരമായ സാഹചര്യങ്ങളിൽ മാറ്റമുണ്ടായാലും വിസ റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. സവിശേഷ സാഹചര്യങ്ങളിൽ സ്റ്റഡി, വർക് വിസകളും ഇവർക്ക് റദ്ദാക്കാനാവും. ഭരണപരമായ പിഴവിലൂടെ ഇഷ്യൂ ചെയ്ത രേഖയായാലും സ്ഥിരതാമസത്തിനുള്ള പെർമിറ്റ് ലഭിച്ചാലും പെർമിറ്റ് ഉടമ മരിച്ചാലും ഈ നിലയിൽ സ്റ്റഡി-വർക് പെർമിറ്റുകൾ റദ്ദാക്കാനാവും.

മുമ്പ്, ഉദ്യോഗസ്ഥർക്ക് പുതിയ അപേക്ഷകൾ നിരസിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. നിലവിലുള്ള പെർമിറ്റുകൾ റദ്ദാക്കാൻ പരിമിതമായ അധികാരമാണ് ഉണ്ടായിരുന്നത്. പുതിയ നടപടികൾ ഈ വിടവ് നികത്തുന്നു. ഒരു പെർമിറ്റ് ഉടമ ഇനി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ സർക്കാരിന് വേഗത്തിൽ പ്രവർത്തിക്കാൻ ഇതിലൂടെ സാധിക്കും. കാനഡയുടെ ഇമിഗ്രേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനും താൽക്കാലിക താമസക്കാർ വിസ വ്യവസ്ഥകൾ പാലിക്കുന്നെന്ന് ഉറപ്പാക്കാനും ഈ ഭേദഗതികളിലൂടെ കാനഡ സർക്കാർ ലക്ഷ്യമിടുന്നു.

സ്റ്റഡി പെർമിറ്റ് സംബന്ധിച്ച് താത്കാലിക താമസവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നടപടി.സ്റ്റഡി പെർമിറ്റിൽ വലിയ വർധനവുണ്ടായിരിക്കെ ഈ പെർമറ്റിൻ്റെ ദുരുപയോഗം തടയുക, വ്യാജ രേഖകൾ സമർപ്പിക്കുന്നത് ഇല്ലാതാക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനെല്ലാം പുറമെ, അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച കൂടുതൽ അധികാരങ്ങൾ വഴി പെർമിറ്റ് ലഭിച്ച വ്യക്തികളെ തടഞ്ഞ് തിരിച്ചയക്കാനാവും. താത്കാലിക താമസ പെർമിറ്റ് ലഭിച്ച വ്യക്തി അനുവദിച്ചതിലും ഏറെ ദിവസം രാജ്യത്ത് താമസിക്കുമെന്ന് ഉദ്യോഗസ്ഥന് തോന്നിയാൽ അതിർത്തിയിൽ ഇയാളെ തടയാൻ സാധിക്കും. പെർമിറ്റ് നഷ്ടപ്പെട്ടെന്നും മോഷ്ടിക്കപ്പെട്ടുവെന്നും പറഞ്ഞാലും ഉദ്യോഗസ്ഥൻ്റെ തീരുമാനം പോലിരിക്കും ഭാവി.

Related Posts

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ
  • May 21, 2026

700 ൽ അധികം ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ 200 ഓളം രംഗങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് ഫൈറ്റ് മാസ്റ്റർ ത്യാഗരാജനാണ്. രാവണപ്രഭു, വരവേൽപ്പ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ചില സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മോഹൻലാലാണ്. പുലിമുരുകൻ, മലൈക്കോട്ടൈ…

Continue reading
വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍
  • May 21, 2026

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. (mohanlal- jeethu joseph movie Drishyam 3 release today) ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും