അപാര ‘സ്‌ക്രീന്‍ പ്രെസന്‍സും’ സമ്മിശ്ര വികാരങ്ങള്‍ ഓളംവെട്ടുന്ന മുഖവും ഏത് കഥാപാത്രവും ഏറ്റെടുക്കുന്ന ചങ്കൂറ്റവും; മലയാളത്തിന്റെ ഭരത് ഗോപിയെ ഓര്‍ക്കുമ്പോള്‍…


നടന്‍ ഭരത് ഗോപി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 17 വര്‍ഷം. മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് ഊടും പാവും നെയ്ത മഹാനടനായിരുന്നു ഭരത് ഗോപി. നാടകത്തിലൂടെ സിനിമയിലെത്തിയ ഗോപി, നടനായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. യവനികയിലെ തബലവാദകന്‍ അയ്യപ്പന്‍, കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി, പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പ്, പാളങ്ങളിലെ വാസു മേനോന്‍, കാറ്റത്തെ കിളിക്കൂടിലെ പ്രൊഫസര്‍ ഷേക്സ്പിയര്‍ കൃഷ്ണപിള്ള തുടങ്ങി മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെയാണ് മലയാളിക്ക് ഭരത്‌ഗോപി സമ്മാനിച്ചത്. (Actor bharat gopi 17th death anniversary)

താരശോഭയേക്കാള്‍ അഭിനയത്തെ സൗന്ദര്യമായി സ്വീകരിച്ച നടനായിരുന്നു ഭരത് ഗോപി. അനായാസമായ ഭാവചലനങ്ങള്‍ കൊണ്ട് അഭിനയകലയ്ക്ക് നവപരിവേഷം നല്‍കി ഗോപി. നാടകരംഗത്തു നിന്നുമാണ് ഭരത് ഗോപി സിനിമയിലെത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ തൊഴില്‍രഹിതനായ യുവാവായി വേഷമിട്ട ഗോപി, അടൂരിന്റെ തന്നെ കൊടിയേറ്റത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി.

ഏതു കഥാപാത്രത്തിനും പാകമായിരുന്നു ഗോപി. എത്ര കണ്ടാലും മതിവരാത്ത ഒരു ചാരുത ഗോപിയുടെ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി.അരവിന്ദന്‍, കെ.ജി.ജോര്‍ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങി പ്രഗത്ഭ സംവിധായകരെല്ലാം തന്നെ ഗോപിയിലെ പ്രതിഭയെ അറിഞ്ഞ് ഉപയോഗിച്ചു. ദേശീയ പുരസ്‌കാരത്തിനു പുറമേ, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നാല് തവണ ഭരത് ഗോപിയെ തേടിയെത്തി. പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും, മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയായി തന്നെ ഭരത് ഗോപി ഓര്‍മ്മിക്കപ്പെടും.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം