അപാര ‘സ്‌ക്രീന്‍ പ്രെസന്‍സും’ സമ്മിശ്ര വികാരങ്ങള്‍ ഓളംവെട്ടുന്ന മുഖവും ഏത് കഥാപാത്രവും ഏറ്റെടുക്കുന്ന ചങ്കൂറ്റവും; മലയാളത്തിന്റെ ഭരത് ഗോപിയെ ഓര്‍ക്കുമ്പോള്‍…


നടന്‍ ഭരത് ഗോപി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 17 വര്‍ഷം. മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് ഊടും പാവും നെയ്ത മഹാനടനായിരുന്നു ഭരത് ഗോപി. നാടകത്തിലൂടെ സിനിമയിലെത്തിയ ഗോപി, നടനായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. യവനികയിലെ തബലവാദകന്‍ അയ്യപ്പന്‍, കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി, പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പ്, പാളങ്ങളിലെ വാസു മേനോന്‍, കാറ്റത്തെ കിളിക്കൂടിലെ പ്രൊഫസര്‍ ഷേക്സ്പിയര്‍ കൃഷ്ണപിള്ള തുടങ്ങി മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെയാണ് മലയാളിക്ക് ഭരത്‌ഗോപി സമ്മാനിച്ചത്. (Actor bharat gopi 17th death anniversary)

താരശോഭയേക്കാള്‍ അഭിനയത്തെ സൗന്ദര്യമായി സ്വീകരിച്ച നടനായിരുന്നു ഭരത് ഗോപി. അനായാസമായ ഭാവചലനങ്ങള്‍ കൊണ്ട് അഭിനയകലയ്ക്ക് നവപരിവേഷം നല്‍കി ഗോപി. നാടകരംഗത്തു നിന്നുമാണ് ഭരത് ഗോപി സിനിമയിലെത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ തൊഴില്‍രഹിതനായ യുവാവായി വേഷമിട്ട ഗോപി, അടൂരിന്റെ തന്നെ കൊടിയേറ്റത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി.

ഏതു കഥാപാത്രത്തിനും പാകമായിരുന്നു ഗോപി. എത്ര കണ്ടാലും മതിവരാത്ത ഒരു ചാരുത ഗോപിയുടെ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി.അരവിന്ദന്‍, കെ.ജി.ജോര്‍ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങി പ്രഗത്ഭ സംവിധായകരെല്ലാം തന്നെ ഗോപിയിലെ പ്രതിഭയെ അറിഞ്ഞ് ഉപയോഗിച്ചു. ദേശീയ പുരസ്‌കാരത്തിനു പുറമേ, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നാല് തവണ ഭരത് ഗോപിയെ തേടിയെത്തി. പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും, മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയായി തന്നെ ഭരത് ഗോപി ഓര്‍മ്മിക്കപ്പെടും.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി