‘അവസാന കാലത്ത് അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നു, ഇപ്പോൾ മോക്ഷം കിട്ടിയെന്നെ പറയാനുള്ളൂ’; ടി പി മാധവനെ അനുസ്‌മരിച്ച് സുരേഷ് ഗോപി

നടൻ ടി പി മാധവനെ അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിയോഗത്തിൽ വലിയ ദുഖമാണ്. അദ്ദേഹത്തിന് ലഭിച്ച വലിയ മോക്ഷമാണ്. അദ്ദേഹത്തിന്റെ അവസാനകാല ജീവിതം ഗാന്ധിഭവനിലായിരുന്നു. അവർ അദ്ദേഹത്തെ വളരെ നല്ലതുപോലെ നോക്കി. അവസാന കാല ജീവിതത്തിൽ നിന്നും മോക്ഷം ലഭിച്ചു.

അമ്മയെ ഇത്രയും വലിയ സംഘടനയാക്കിയത് അദ്ദേഹമാണ്. അമ്മയുടെ ആദ്യ കാല പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. അമ്മയുടെ കൈനീട്ട സംവിധാനം കൊണ്ടുവന്നതിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത് അമ്മയുടെ നായർ എന്നായിരുന്നു, അതായത് അമ്മ സംഘടനയുടെ കെട്ട്യോൻ. അതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ലഭിച്ചത് വലിയ മോചനമാണ്.

മൂന്ന് വർഷം മുമ്പ് അദ്ദേഹത്തെ പോയി കണ്ടിരുന്നു. അവസാന കാലത്ത് അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരുപാട് പേർ അമ്മയുടെ സഹായം പറ്റി ജീവിക്കുന്നു.അവരിൽ ഒരാൾ ആയിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. അന്ത്യം കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍പി പിള്ളയുടെ മകനാണ് ടിപി മാധവന്‍.

തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. 600ല്‍ അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ടിപി മാധവന്‍.

Related Posts

ആരോഗ്യസംരക്ഷണത്തിന്റെ പുതിയ മാതൃക: പിലാറ്റീസ്‌ സെന്ററുമായി തിരുവനന്തപുരം സ്വദേശി
  • May 30, 2026

അധികം ജനശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ഒരു വ്യായാമ മുറയാണ് പിലാറ്റീസ്‌. തുടക്കം ജർമ്മനിയിൽ. എന്നാൽ ഇന്ന് തിരുവനന്തപുരം ജില്ലയിലും സ്വന്തമായി ഒരു പിലാറ്റീസ് സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സിനിമ- സംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ആയിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടകൻ. തിരുവനന്തപുരം സ്വദേശിയായ സ്നേഹ…

Continue reading
‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…
  • May 30, 2026

കേരളത്തിൽ നിയമവിരുദ്ധ വാടക ഗർഭ മാഫിയകൾ സജീവം. കേരളത്തിലെ വാടക ഗർഭപാത്ര മാഫിയയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. വാടക ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ നൽകും. വാടക ഗർഭ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരോഗ്യസംരക്ഷണത്തിന്റെ പുതിയ മാതൃക: പിലാറ്റീസ്‌ സെന്ററുമായി തിരുവനന്തപുരം സ്വദേശി

ആരോഗ്യസംരക്ഷണത്തിന്റെ പുതിയ മാതൃക: പിലാറ്റീസ്‌ സെന്ററുമായി തിരുവനന്തപുരം സ്വദേശി

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്